മനുഷ്യത്വം മരവിച്ച് വീണ്ടും കേരളം: പുഴുവരിച്ച് അബോധാവസ്ഥയില്‍ വയോധിക വീട്ടില്‍

ശൂര്‍: വീണ്ടും മനുഷ്യത്വം മരവിച്ച് സാംസ്‌കാരിക നഗരി. പുഴുവും ഉറുമ്പുമരിച്ച് അര്‍ധബോധാവസ്ഥയില്‍ വയോധികയെ ആളൊഴിഞ്ഞ വീട്ടില്‍ കണ്ടെത്തി. പൂങ്കുന്നം സീതാറാം മില്‍ ലെയിനില്‍ തെക്കുമുറി വീട്ടില്‍ കോമളത്തിനെയാണ് പൂങ്കുന്നത്തെ വീട്ടിനുള്ളില്‍ പുഴുവരിച്ച് അര്‍ധബോധാവസ്ഥയില്‍ നാട്ടുകാര്‍ കണ്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി ഇവരെ ആശുപത്രിയിലെത്തിച്ചു. അവിവാഹിതയായ ഇവര്‍ ദിവസങ്ങള്‍ക്ക് മുമ്പ് അസുഖത്തെ തുടര്‍ന്ന് പൂങ്കുന്നത്തെ വീട്ടില്‍നിന്ന്? ബന്ധുവീട്ടിലേക്ക്? പോയിരുന്നു. എന്നാല്‍ ബന്ധുക്കള്‍ കോമളത്തെ വീണ്ടും ഈ വീട്ടില്‍തന്നെ കൊണ്ടുവിട്ട് ആരോടും പറയാതെ പോയെന്നാണ് പറയുന്നത്.

വീട്ടിനുള്ളില്‍നിന്ന് ഞരക്കം കേട്ടതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ നോക്കിയപ്പോഴാണ് പുഴുവും ഉറുമ്പും അരിച്ച നിലയില്‍ കോമളത്തെ കണ്ടത്. ഈ അവസ്?ഥയില്‍ നാലുദിവസമെങ്കിലും കഴിഞ്ഞിട്ടുണ്ടാകുമെന്ന് പൊലീസ് പറയുന്നു. തീരെ അവശനിലയിലായിരുന്നു. കോമളത്തി??െന്റ സഹോദരന്‍മാരും സഹോദരിയുമെല്ലാം തൃശൂരില്‍തന്നെ താമസിക്കുന്നുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു. എന്നാല്‍ ഇവരുടെ വിവരങ്ങളൊന്നും അറിയില്ല.ഇവിടെ വന്നുപോകാറുള്ള ബന്ധുവിനെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നതായി പൊലീസ് അറിയിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ ഐ. ലളിതാംബികയും പൊതുപ്രവര്‍ത്തകന്‍ കെ. കേശവദാസുമാണ് പോലീസിന്‍െ്‌റ സഹായത്തോടെ ഇവരെ ആശുപത്രിയിലെത്തിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top