വിവാഹ വാഗ്ദാനം നല്‍കി പോയ കാമുകന്‍ തിരിച്ചുവന്നില്ല.കാണാതായ കാമുകനെ കണ്ടെത്താന്‍ മലേഷ്യന്‍ യുവതി ഇന്ത്യയില്‍

ചെന്നൈ: വിവാഹവാഗ്ദാനം ചെയ്ത ശേഷം പോയ കാമുകനെ അന്വോഷിച്ച് മലേഷ്യന്‍ യുവതി ഇന്ത്യയില്‍ കാണാതായ കാമുകനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് മലേഷ്യന്‍ യുവതി തമിഴ്നാട്ടില്‍ എത്തി . സിംഗപ്പൂരില്‍ ജോലി ചെയ്യുന്ന എസ് മേനക (34)ആണ് വെല്ലൂര്‍ സ്വദേശിയായ ബസുവരാജിനെ (32) തേടി തമിഴ്നാട്ടിലെത്തിയത്. ഒരാഴ്ച്ചയോളം ബസുവരാജിന്റെ കുടുംബവുമായി മേനക സംസാരിച്ചെങ്കിലും ബസുവരാജിനെ കാണാന്‍ കുടുംബം അനുവദിക്കുന്നില്ലെന്ന് യുവതി പറയുന്നു.

സെപ്തംബര്‍ 31നാണ് മലേഷ്യയിലെ ജോഹറില്‍നിന്നും മേനക തിരുപ്പത്തൂരിലെത്തിയത്. ബസുവരാജുമായുള്ള വിവാഹത്തെക്കുറിച്ച്‌ മാതാപിതാക്കളുമായി സംസാരിക്കാനാണ് മേനക എത്തിയത്. എന്നാല്‍ വീട്ടിലെത്തിയ മേനകയെ കുടുംബക്കാര്‍ ചേര്‍ന്ന് ഒാടിക്കുകയായിരുന്നു. ഇതുസംബന്ധിച്ച്‌ തിങ്കളാഴ്ച്ച യുവതി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ടു കുട്ടികളുടെ അമ്മയായ മേനകയെ ഭര്‍ത്താവ് ഉപേക്ഷിച്ചതാണ്. ഫേസ്ബുക് വഴി പരിചയത്തിലായ മേനകയും ബസുവരാജും പിന്നീട് പ്രണയത്തിലാകുകയായിരുന്നു. സിംഗപ്പൂരില്‍ ജോലി ചെയ്യുകയായിരുന്ന ഇരുവരും പിന്നീട് ഒന്നിച്ച്‌ താമസ‌ിക്കാനും തുടങ്ങി.ഒരു വര്‍ഷത്തോളം ഇരുവരും ഒരുമിച്ച്‌ താമസിച്ചിരുന്നു. ഈ സമയത്ത് വിവാഹം കഴിക്കാമെന്ന് ബസുവരാജ് വാഗ്ദാനം നല്‍കിയതായി യുവതി പറയുന്നു. സിംഗപ്പൂരില്‍ കെട്ടിട നിര്‍മ്മാണ മേഖലയിലെ ജീവനക്കാരനായിരുന്നു ബസുവരാജ്.സെപ്തംബര്‍ 14നാണ് ബസുവരാജ് നാട്ടിലേക്ക് മടങ്ങിയത്. ബന്ധുക്കള്‍ വിവാഹത്തിന് നിര്‍ബന്ധിക്കുന്നതിനാല്‍ നാട്ടിലേക്ക് പോകുന്നുവെന്നാണ് പറഞ്ഞിരുന്നത്. ഗ്രാമത്തിലെ ആചാരം പ്രകാരം വിവാഹം കഴിക്കുമെന്നും അതിനായി എത്രയും പെട്ടെന്ന് നാട്ടിലേക്ക് എത്തണമെന്നും ആവശ്യപ്പെട്ട് ബസുവരാജാണ് ഗ്രാമത്തിലെ മേല്‍വിലാസം നല്‍കിയത്.

താനുമായുള്ള ബന്ധം ബസുവരാജിന്റെ ബന്ധുക്കള്‍ക്ക് അറിയാമായിരുന്നുവെന്നും ഇടയ്ക്ക് ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും മേനക പറഞ്ഞു. ബന്ധുകള്‍ അന്നൊന്നും അതൃപ്തി പ്രകടിപ്പിച്ചിരുന്നില്ലെന്നും വളരെ സ്നേഹത്തോടെയാണ് പെരുമാറിയതെന്നും എന്നാല്‍ നേരിട്ടെത്തിയപ്പോള്‍ നിലപാട് മാറ്റിയെന്നും മേനക വ്യക്തമാക്കി. രണ്ടാഴ്ചത്തെ ടൂറിസ്റ്റ് വിസയിലാണ് മേനക ഇന്ത്യയിലെത്തിയത്. സെപ്റ്റംബര്‍ 27 വരെ ബസുവരാജുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇതിന് ശേഷം എന്ത് സംഭവിച്ചെന്ന് അറിയില്ലെന്നും യുവതി പറഞ്ഞു.

Top