അവിഹിതത്തിൽ പെൺകുട്ടിയുണ്ടായാൽ അച്ഛന് ലൈംഗികബന്ധത്തിൽ ഏർപ്പെടാം; മുസ്ലീം പണ്ഡിതന്റെ വിവാദപരാമർശനം

സ്വന്തം ലേഖകൻ

കെയ്‌റോ: ലോകമെമ്പാടും മുസ്ലീം മതത്തെ തീവ്രാവാദികളുടെ പട്ടികയിൽപ്പെടുത്തി കടന്നാക്രമിക്കുമ്പോൾ ഇതിനു ആക്രമണത്തിന്റെ കരുത്ത് കൂട്ടാനായി വിവാദ പ്രസ്താവനയുമായി മുസ്ലീം മത പണ്ഡിതൻ രംഗത്ത്. മുസ്ലീം സമുദായത്തിൽപ്പെട്ടവർക്ക് അവിഹിത ബന്ധത്തിലുണ്ടാകുന്ന പെൺകുട്ടികളെപ്പറ്റിയാണ് അശ്ലീലതയും, അതിലേറെ പടികടന്നതുമായി വിമർശനവുമായി മത പണ്ഡിതൻ തന്നെ രംഗത്ത് എത്തിയിരിക്കുന്നത്.
പ്രമുഖ മുസ്ലീം പണ്ഡിതനായ ഇമാം അൽ ഷാഫിയാണ് ഇപ്പോൾ ഏറെ വിവാദമായ നിലപാടുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. അവിഹിതബന്ധത്തിലുണ്ടാകുന്ന പെൺകുഞ്ഞുങ്ങളുമായി അച്ഛൻമാർക്ക് ലൈംഗികബന്ധത്തിലേർപ്പെടാം, വേണമെങ്കിൽ അത്തരം മക്കളെ ഈ അച്ഛൻമാർക്ക് കല്യാണവും കഴിക്കാം .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതെ അഭിപ്രായ പ്രകടനം തന്നെയാണ് നേരത്തെ അൽ ഷാഫിയും നടത്തിയത്. അവിഹിത ബന്ധത്തിൽ തങ്ങൾക്ക് ജനിക്കുന്ന പെൺകുട്ടി പുരുഷന്മാരെ സംബന്ധിച്ചിടത്തോളം യഥാർത്ഥത്തിൽ മകൾ അല്ലെന്നും അതിനാൽ അവരുമായി ലൈംഗിക ബന്ധത്തിലേർപ്പെടാമെന്നുമാണ് അൽ-ഷാഫി ആഹ്വാനം ചെയ്തിരുന്നത്.

അവിഹിത ബന്ധത്തിൽ പിറക്കുന്ന പെൺകുട്ടികൾക്ക് തങ്ങളുടെ പേരിനൊപ്പം പിതാവിന്റെ പേര് വയ്ക്കാൻ സാധിക്കുന്നില്ലെന്നും അതിനാൽ ആ പെൺകുട്ടി അയാളുടെ മകളല്ലെന്നും ഷരിയ നിയമം നിർദേശിക്കുന്നുവെന്നും അൽ-ഷാഫി പറയുന്നു.

അൽ-സെർസാവിയുടെ വീഡിയോ 2012ലായിരുന്നു നിർമ്മിച്ചിരുന്നതെങ്കിലും അടുത്തിടെയാണ് ഓൺലൈനിൽ ഉയർന്ന് വന്നിരിക്കുന്നത്. ഇത് തികഞ്ഞ ഭ്രാന്താണെന്നാണ് നിരവധി പേർ പ്രതികരിച്ചിരിക്കുന്നത്. ഈജിപ്തിലെ പ്രശസ്തമായ അൽ-അസർ യൂണിവേഴ്‌സിറ്റിയിൽ അൽ-സെർസാവി പഠിപ്പിക്കുന്നുണ്ട്.

Top