ഭൂമിയെ ലക്ഷ്യമാക്കി ഛിന്നഗ്രഹം: പതിക്കുന്നത് ഹിമാലയത്തിൽ; ഹിമാലയം ഉരുകിത്തീരും: ഉത്തരേന്ത്യ വെള്ളത്തിൽ മുങ്ങും

സ്വന്തം ലേഖകൻ

ലണ്ടൻ: ഭൂമിയെ ലക്ഷ്യമാക്കി കുതിച്ചെത്തുന്ന ഭീമൻ ഛിന്നഗ്രഹം ഹിമാലയത്തിൽ പതിക്കുമെന്നു നാസ..! സെപ്റ്റംബർ ഒന്നിനു ഹിമാലയത്തിന്റെ മുകൾ തട്ടിൽ ഈ ഛിന്നഗ്രഹം പതിക്കുമെന്നാണ് നാസ റിപ്പോർട്ട് ചെയ്യുന്നത്. ശക്തമായ ചൂട് അനുഭവപ്പെടന്ന ഈ ഗ്രഹം ഹിമാലയത്തിൽ പതിച്ചാൽ ഹിമാലയത്തിലെ 30 ശതമാനം വരെ മഞ്ഞ് ഉരുകുമെന്നാണ് റിപ്പോർട്ടുകൾ.
ഫ്‌ളോറൻസ് എന്ന് പേരിട്ടിരിക്കുന്ന ഈ ഭീമൻ ഛിന്ന ഗ്രഹത്തിനു 30 ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ വലുപ്പമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഭൂമിയുടെ ഭ്രമണ പഥത്തൽ നിന്നു 70 ലക്ഷ കലോമീറ്റർ അകലെയായാണ് ഇപ്പോൾ ഈ ഛിന്ന ഗ്രഹം സഞ്ചരിക്കുന്നത്. എന്നാൽ, പത്തു ലക്ഷം കിലോമീറ്റർ കൂടി അടുത്തേയ്ക്ക് എത്തിയാൽ ഭൂമിയുടെ ഗുരുത്വാകർഷ പരിധിയിലേയ്ക്കു ഈ ഗ്രഹം എത്തപ്പെടാൻ സാധ്യത ഏറെയാണെന്നാണ് നാസ വിലയിരുത്തുന്നത്. പത്തു ദിവസം കൂടി ഗ്രഹം ഈ ഭ്രമണപഥത്തൽ സഞ്ചരിക്കും. ഈ സഞ്ചാര ഭ്രമണ പഥത്തിൽ നിന്നു തെന്നിമാറി ഭൂമിയുടെ ഗുരുത്വാകർഷണ വലയിൽ എത്താനുള്ള സാധ്യത ഏറെയാണ്.
അടുത്ത 28നകം ഈ ഭ്രമണപഥത്തിലെ അപകട മേഖല കടന്നു പോയാൽ ഛിന്നഗ്രഹം ഭൂമിയിൽ കാര്യമായ നാശനഷ്ടം ഉണ്ടാക്കില്ല. എന്നാൽ, 28 നുള്ളിൽ ഭൂമിയുടെ ഭ്രമണപഥം കടന്നില്ലെങ്കിൽ ഗുരുത്വാകർഷണ വലയത്തിലേയ്ക്കാവും ഈ ഗ്രഹം എത്തുക. ഇത് ഏറെ നാശനഷ്ടമാകും വിതയ്ക്കുക എന്ന് നാസ് റിപ്പോർട്ട് ചെയ്യുന്നു.
30 ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ വലുപ്പമുള്ള സ്റ്റേഡിയം തിളച്ചുമറിഞ്ഞ് നിൽക്കുകയാണ്. അതുകൊണ്ടു തന്നെ ഈ ഗ്രഹം ഹിമാലയത്തിൽ പതിച്ചാൽ ഹിമാലയം 30 ശതമാനം ഉരുകും. ഹിമാലയം ഇത്തരത്തിൽ ഉരുകിയാൽ ഉത്തരേന്ത്യൻ നഗരങ്ങൾ വെള്ളത്തിലാകുമെന്നാണ് റിപ്പോർട്ട്. എന്നാൽ, സെപ്റ്റംബർ ഒന്നിനകം ഭ്രമണപഥം കടന്നു പോയാൽ അപകടം ഒഴിവാകുമെന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top