സ്വന്തം ലേഖകൻ
ലണ്ടൻ: ഭൂമിയെ ലക്ഷ്യമാക്കി കുതിച്ചെത്തുന്ന ഭീമൻ ഛിന്നഗ്രഹം ഹിമാലയത്തിൽ പതിക്കുമെന്നു നാസ..! സെപ്റ്റംബർ ഒന്നിനു ഹിമാലയത്തിന്റെ മുകൾ തട്ടിൽ ഈ ഛിന്നഗ്രഹം പതിക്കുമെന്നാണ് നാസ റിപ്പോർട്ട് ചെയ്യുന്നത്. ശക്തമായ ചൂട് അനുഭവപ്പെടന്ന ഈ ഗ്രഹം ഹിമാലയത്തിൽ പതിച്ചാൽ ഹിമാലയത്തിലെ 30 ശതമാനം വരെ മഞ്ഞ് ഉരുകുമെന്നാണ് റിപ്പോർട്ടുകൾ.
ഫ്‌ളോറൻസ് എന്ന് പേരിട്ടിരിക്കുന്ന ഈ ഭീമൻ ഛിന്ന ഗ്രഹത്തിനു 30 ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ വലുപ്പമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഭൂമിയുടെ ഭ്രമണ പഥത്തൽ നിന്നു 70 ലക്ഷ കലോമീറ്റർ അകലെയായാണ് ഇപ്പോൾ ഈ ഛിന്ന ഗ്രഹം സഞ്ചരിക്കുന്നത്. എന്നാൽ, പത്തു ലക്ഷം കിലോമീറ്റർ കൂടി അടുത്തേയ്ക്ക് എത്തിയാൽ ഭൂമിയുടെ ഗുരുത്വാകർഷ പരിധിയിലേയ്ക്കു ഈ ഗ്രഹം എത്തപ്പെടാൻ സാധ്യത ഏറെയാണെന്നാണ് നാസ വിലയിരുത്തുന്നത്. പത്തു ദിവസം കൂടി ഗ്രഹം ഈ ഭ്രമണപഥത്തൽ സഞ്ചരിക്കും. ഈ സഞ്ചാര ഭ്രമണ പഥത്തിൽ നിന്നു തെന്നിമാറി ഭൂമിയുടെ ഗുരുത്വാകർഷണ വലയിൽ എത്താനുള്ള സാധ്യത ഏറെയാണ്.
അടുത്ത 28നകം ഈ ഭ്രമണപഥത്തിലെ അപകട മേഖല കടന്നു പോയാൽ ഛിന്നഗ്രഹം ഭൂമിയിൽ കാര്യമായ നാശനഷ്ടം ഉണ്ടാക്കില്ല. എന്നാൽ, 28 നുള്ളിൽ ഭൂമിയുടെ ഭ്രമണപഥം കടന്നില്ലെങ്കിൽ ഗുരുത്വാകർഷണ വലയത്തിലേയ്ക്കാവും ഈ ഗ്രഹം എത്തുക. ഇത് ഏറെ നാശനഷ്ടമാകും വിതയ്ക്കുക എന്ന് നാസ് റിപ്പോർട്ട് ചെയ്യുന്നു.
30 ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ വലുപ്പമുള്ള സ്റ്റേഡിയം തിളച്ചുമറിഞ്ഞ് നിൽക്കുകയാണ്. അതുകൊണ്ടു തന്നെ ഈ ഗ്രഹം ഹിമാലയത്തിൽ പതിച്ചാൽ ഹിമാലയം 30 ശതമാനം ഉരുകും. ഹിമാലയം ഇത്തരത്തിൽ ഉരുകിയാൽ ഉത്തരേന്ത്യൻ നഗരങ്ങൾ വെള്ളത്തിലാകുമെന്നാണ് റിപ്പോർട്ട്. എന്നാൽ, സെപ്റ്റംബർ ഒന്നിനകം ഭ്രമണപഥം കടന്നു പോയാൽ അപകടം ഒഴിവാകുമെന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.