ഒറ്റമാസം കേരളം വാങ്ങിയത് ആയിരം സെക്‌സ് ടോയ്‌സ്; ഏറെയും സ്ത്രീകൾക്കുള്ള ലൈംഗിക കളിപ്പാട്ടം; കേരളവും വളരുന്നു

സ്‌പെഷ്യൽ റിപ്പോർട്ട്

കൊച്ചി: കഴിഞ്ഞ മാസം കേരളത്തിലെത്തിയത് ആയിരം ലൈംഗിക കളിപ്പാട്ടങ്ങളെന്നു റിപ്പോർട്ട്. ഇവയിൽ ഏറെയും സ്ത്രീകൾക്കു ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിലുള്ള ലൈംഗിക കളിപ്പാട്ടങ്ങളാണെന്നും കണ്ടെത്തിയിട്ടുണ്ട്. ലൈംഗിക കളിപ്പാട്ടങ്ങൾ ഓൺലൈനായി വിൽപ്പന നടത്തുന്ന വെബ് സൈറ്റുകളുമായി ബന്ധപ്പെട്ടു നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ ഒരു മാസത്തിനിടെയിൽ കേരളത്തിലേയ്ക്കു എത്തിയ ലൈംഗിക കളിപ്പാട്ടങ്ങളുടെ കണക്കു പുറത്തു വന്നിരിക്കുന്നത്.
ചൈനയിൽ നിന്നുള്ള അഞ്ച് ഓൺലൈൻ വെബ് സൈറ്റുകളാണ് ഇപ്പോൾ ലോകത്തെമ്പാടും സെക്‌സ് ടോയ്‌സ് വിൽപന നടത്തുന്നത്. ഈ സൈറ്റുകൾ ഇപ്പോൾ സ്ത്രീകളുടെ ലൈംഗിക ഉപകരണ വിൽപന രംഗത്താണ് സജീവമായിരിക്കുന്നത്. ലൈംഗിക പാവകളെയും ഇവർ വിൽപനയ്ക്ക് എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ കേരളത്തിൽ എത്തിയ സ്ത്രീ ലൈംഗിക ഉപകരണങ്ങളിൽ ഡിൽഡോയും, യന്ത്രവത്കൃത ലൈംഗിക ഉപകരണങ്ങളും ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കേരളത്തിൽ എത്തിയിരിക്കുന്ന സ്ത്രീ ലൈംഗിക ഉപകരണങ്ങളിൽ ഏറെയും ഡിൽഡോകളാണ്. പുരുഷ ലിംഗത്തിന്റെ ആകൃതിയിലുള്ള ലൈംഗിക ഉപകരണങ്ങളാണ് ഡിൽഡോകൾ. ഇതു കൂടാതെ യന്ത്രം ഘടിപ്പിച്ചിട്ടുള്ള ലൈംഗിക ഉപകരണങ്ങളും കൂടുതലായി കേരളത്തിലേയ്ക്ക് എത്തിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ലൈംഗിക കളിപ്പാട്ടങ്ങളാണ് യന്ത്രം ഘടിപ്പിച്ചവ. ഇവ അടിവസ്ത്രത്തിനുള്ളിൽ ഇവ വച്ചാൽ ആവശ്യമുള്ളപ്പോൾ ലൈംഗിക സംതൃപ്തി ലഭിക്കുന്നതിനും ഈ യന്ത്രം ഉപയോഗിക്കാൻ സാധിക്കും.
ഇന്ത്്യയിൽ സ്ത്രീപുരുഷ ഭേദമില്ലാതെ സെക്സ് ടോയ് ഉപയോഗം കൂടുന്നതായാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ൗ സൈറ്റിൽ ഓർഡർ ചെയ്ത് സെക്സ് ടോയ് വാങ്ങിയ 80,000 പേരുടെ ഡാറ്റാ സർവേയ്ക്കായി ഉപയോഗിച്ചു. കഴിഞ്ഞ 52 മാസത്തെ ട്രാഫിക് പ്രകാരമുള്ള കണക്കാണ് പരിശോധിച്ചത്. സൈറ്റിൽ നിന്നും ടോയ്സ് വാങ്ങുന്നവരിൽ 62 ശതമാനം പേർ പുരുഷൻമാരാണ്. 38 ശതമാനം പേർ സ്ത്രീകളും.
തിരുവനന്തപുരം, ബറോഡ, പൂനെ, എന്നിവടങ്ങളിലെ സ്ത്രീകളാണ് സെക്സ് ടോയ്സ് വാങ്ങുന്നതിൽ മുന്നിൽ നിൽക്കുന്നത്. ഈ മൂന്ന് സ്ഥലങ്ങളിലും  കൂടുതലായി സെക്സ് ടോയ് വാങ്ങുന്നത് സ്ത്രീകളാണ്.  മഹാരാഷ്ട്രയിലുള്ളവരാണ് ഏറ്റവുമധികം സെക്സ് ടോയ്സ് വാങ്ങുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top