സെക്രട്ടറിയേറ്റില്‍ സെക്‌സ് റാക്കറ്റ്..!! പീഡന വീരന്മാരായി സര്‍വ്വീസ് സംഘടനയില്‍ ജീവനക്കാര്‍

ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി പരാതി. സിപിഎമ്മിന്റെ സര്‍വ്വീസ് സംഘടനയില്‍പ്പെട്ട ഒരു കൂട്ടം ജീവനക്കാരാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഇത് സംബന്ധിച്ച വിശദമായ പരാതി പൊതുഭരണവകുപ്പ് സെക്രട്ടറിക്ക് ലഭിച്ചു.

യൂണിയന്റെ സ്വാധീനവും അധികാരവും ഉപയോഗിച്ച് നിരവധി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. മുഖ്യമന്ത്രിയും വനിതാ മന്ത്രിമാരും പ്രവര്‍ത്തിക്കുന്ന സെക്രട്ടറിയേറ്റിലാണ് ഈ സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുവെന്നതാണ് ഞെട്ടിക്കുന്ന കാര്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജയ്ഹിന്ദ് ടിവിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിന്റെ മകളുടെ ഭര്‍ത്താവും സെക്രട്ടറിയേറ്റ് ജീവനക്കാരനുമായ പ്രവീണിന്റെ നേതൃത്വത്തിലാണ് ഇത്തരമൊരു സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

പ്രവീണിന്റെ വലയില്‍ വീഴുന്ന സ്ത്രീകളെ മറ്റ് പലര്‍ക്കായും അയാള്‍ കാഴ്ച വെക്കുക പതിവാണ്. ഇവരുടെ ലൈംഗിക വേഴ്ചകള്‍ മൊബൈലില്‍ പകര്‍ത്തി മറ്റ് സംഘങ്ങള്‍ക്ക് കൈമാറുകയാണ് പതിവ്. ഇങ്ങനെ നിരവധി പേരിലേക്കാണ് ഒരു സ്ത്രീയെ എത്തിക്കുന്നത്. നിവര്‍ത്തിക്കേട് കൊണ്ടും ഭയന്നും പലരും ഇതൊന്നും പുറത്ത് പറയാറില്ല.

സെക്രട്ടറിയേറ്റിലെ ഒന്നാം അനക്‌സ് ബിള്‍ഡിംഗിലാണ് ഈ റാക്കറ്റ് സജീവമായി പ്രവര്‍ത്തിക്കുന്നത്. ആറടി പൊക്കമുള്ള ക്യാബിനുകള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ ലീലാവിലാസങ്ങള്‍ നടക്കുന്നത്. ഭര്‍ത്താക്കന്മാരില്‍ നിന്ന് ഇത്തരം സംഭവങ്ങള്‍ മറച്ചുപിടിക്കാന്‍ അവര്‍ക്ക് ഉറക്കഗുളികളും മയക്കുമരുന്നും നല്‍കുന്നതും പതിവാണെന്ന് പരാതിയില്‍ പറയുന്നു.

Top