അന്ത്യവിശ്രമം മറീന ബീച്ചില്‍ ആകില്ലേ…? അനുവദിക്കരുതെന്ന് ആര്‍.എസ്.എസ്.; വാദം ഇന്നും തുടരും

ചെന്നൈ: കരുണാനിധിയുടെ സംസ്‌കാരം എവിടെ നടത്തുമെന്നതിലുള്ള അനിശ്ചിതത്വം തുടരുന്നു. മറീന ബാച്ചില്‍ സംസ്‌കരിക്കാനാണ് ഡിഎംകെ നേതാക്കളുടെ ആഗ്രഹം. എന്നാല്‍ മറീന ബീച്ചില്‍ സ്ഥലമില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇതിനെതിരെ ഡി.എം.കെ മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ ഇന്ന് രാവിലെയും വാദം തുടരും.

കരുണാനിധിയെ മറീനാ ബീച്ചില്‍ സംസ്‌ക്കരിക്കരുതെന്ന് തമിഴ്നാട്ടിലെ ആര്‍.എസ്.എസും നിലപാടെടുത്തു. ആര്‍.എസ്.എസ് നേതാവും സ്വദേശി ജാഗരണ്‍ മഞ്ച് നേതാവുമായ സ്വാമിനാഥന്‍ ഗുരുമൂര്‍ത്തിയാണ് കരുണാനിധിയെ മറീന ബാ്ചചില്‍ സംസ്‌കരിക്കരുതെ്‌ന് അഭിപ്രായപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അന്തരിച്ച മുന്‍മുഖ്യമന്ത്രിമാര്‍ക്കെല്ലാം ഐ.ഐ.ടിക്ക് സമീപമുള്ള സ്ഥലമാണ് നല്‍കിയത്. സിറ്റിങ് മുഖ്യമന്ത്രിമാരെ മാത്രമാണ് മറീന ബീച്ചില്‍ സംസ്‌ക്കരിച്ചിട്ടുള്ളത്. അതുകൊണ്ട് കരുണാനിധിയ്ക്ക് മറീനാബീച്ച് അനുവദിക്കരുത്. ഗുരുമൂര്‍ത്തി പറഞ്ഞു.

കരുണാനിധിയുടെ സംസ്‌കാരം മറീന ബീച്ചില്‍ നടത്താനാവില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചിരുന്നു. മറീന ബീച്ചില്‍ കരുണാനിധിയുടെ ശവസംസ്‌കാരം നടത്തുന്നത് എതിര്‍ക്കുന്നതിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് ഡി.എം.കെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞിരുന്നു.

തീരദേശ നിയമത്തിന്റെ ലംഘനമാകുമെന്നാണ് മറീനാ ബീച്ചില്‍ സ്ഥലം അനുവദിക്കുന്നതിനുള്ള എതിര്‍പ്പായി സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ 2016ല്‍ ജയലളിത മരിച്ചപ്പോള്‍ മറീനബീച്ചില്‍ എം.ജി.ആറിന്റെ സ്മാരകത്തിന് സമീപത്തായാണ് സംസ്‌ക്കരിച്ചിരുന്നത്. അന്ന് ഡിഎംകെ എതിര്‍പ്പൊന്നും ഉയര്‍ത്തിയിരുന്നില്ല.

Top