ബോംബുകള്‍ക്ക് മേലെ മുട്ടുകുത്തിച്ച് സ്‌ഫോടന നടത്തി കൊല്ലുന്നു;ക്രൂരതയില്‍ പുതിയ രിതികളുമായി ഐസിസ്

 

എങ്ങനെ മനുഷ്യരെ ക്രൂരമായി പുതിയ രീതിയില്‍ കൊല്ലാം എന്ന ഗവേഷണത്തിലാണ് ഭീകര സംഘടനയായ ഐസിസ്. സ്ഥിരമായി ഒരേ രീതി ഉപയോഗിക്കാന്‍ ഇവര്‍ക്ക് താല്‍പ്പര്യമില്ല.
ഇപ്പോഴിതാ പുതിയൊരു കൊല്ലല്‍ രീതി ഐസിസ് പരീക്ഷിച്ചതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ഇതു പ്രകാരം ബോംബ് കുഴിച്ചിട്ട ശേഷം കൊല്ലേണ്ടവരെ അതിന് മുകളില്‍ കണ്ണും കൈയും കെട്ടിയിരുത്തി സ്‌ഫോടനം നടത്തിയായിരുന്നു ഈ കൊലകള്‍ നടത്തിയത്.

സ്‌ഫോടകവസ്തുക്കള്‍ക്ക് മുകളില്‍ തടവുകാരെ മുട്ടുകാലില്‍ ഇരുത്തിയായിരുന്നു അവര്‍ സ്‌ഫോടനം നടത്തിയത്. അഫ്ഗാനിസ്ഥാനിലെ ഒരു അജ്ഞാത കേന്ദ്രത്തിലാണ് ഈ അരുംകൊലകള്‍ നടന്നതെന്ന് സൂചനയുണ്ട്. 10 തടവ് പുള്ളികളെയാണ് ഇത്തരത്തില്‍ കൊലപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍ കൊ ല ചെയ്ത എല്ലാ തടവുപുള്ളികളെയും മതനിഷേധികള്‍ എന്നാണ് പ്രസ്തുത വീഡിയോയില്‍ ഐസിസ് വിശേഷിപ്പിച്ചിരിക്കുന്നത്
കഴിഞ്ഞ രാത്രി ജിഹാദി സോഷ്യല്‍ മീഡിയ അക്കൗണ്ടിലാണീ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഷിന്‍വാരി ഗോത്രവര്‍ഗത്തിലുള്ളവരാണ് ഇത്തരത്തില്‍ കൊലചെയ്യപ്പെട്ടതെന്നാണ് കരുതുന്നത്. അഫ്ഗാനിസ്ഥാനിലെ നാന്‍ഗര്‍ഹര്‍ പ്രവിശ്യയില്‍ താലിബാനെ സഹായിച്ചവരെയാണ് ഇത്തരത്തില്‍ കൊല ചെയ്തിരിക്കുന്നത്. ഇവിടെ നിന്ന് അടുത്തിടെ ഐസിസ് പുറന്തള്ളപ്പെട്ടിരുന്നു. ഭീകരവാദം അടിച്ചമര്‍ത്തുന്നതിനായി അഫ്ഗാന്‍ സര്‍ക്കാരിനെ സഹായിച്ചുവെന്നതിന്റെ പേരില്‍ നിരവധി പേരെ ഭീകരര്‍ ഇവിടെ കൊന്നൊടുക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ വീഡിയോക്കൊപ്പം ഐസിസ് ഭീകരര്‍ കുതിരപ്പുറത്ത് സഞ്ചരിക്കുന്ന വിഷ്വലുകളും ചേര്‍ത്തിട്ടുണ്ട്. പച്ചപുതച്ച കുന്നുകളിലൂടെ മഞ്ഞിന്റെ പശ്ചാത്തലാത്തിലാണീ കുതിരസവാരി.

വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന എല്ലാ ഐസിസ് ഭീകരരുടെയും പക്കല്‍ മെഷീന്‍ ഗണ്ണുകള്‍ കാണാം. ഇതില്‍ ഒരാള്‍ മാത്രം ബലക്ലാവ ധരിച്ച് തന്റെ മുഖം മറച്ചിട്ടുണ്ട്. ഐസിസ് ഭീകരരര്‍ തടവുപുള്ളികളെ ബോംബ് കുഴിച്ചിട്ട ഭാഗത്തേക്ക് കൊണ്ടുവരുന്നതും വീഡിയോയിലുണ്ട്.ചിലരെ നിലത്ത് കൂടി ചില സമയങ്ങളില്‍ വലിച്ചിഴയ്ക്കുന്നുമുണ്ട്. ബോംബ് പൊട്ടിക്കുന്നതിന് മുമ്പ് അതിന്റെ വയറുകള്‍ അവസാനനിമിഷം പരിശോധിക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തുടര്‍ന്ന് തടവ് പുള്ളികളെ കുഴിച്ചിട്ട ബോംബുകള്‍ക്ക് മുകളില്‍ വരിവരിയായി നിര്‍ത്തുന്നു.വീഡിയോയിലെ അവസാന വിഷ്വലുകളില്‍ ഗ്രാഫിക്‌സിന്റെ ആധിക്യം കാണാം. മനുഷ്യത്വരഹിതമായ ഐസിസിന്റെ പ്രവര്‍ത്തനം ഇതിലൂടെ ചിത്രീകരിക്കപ്പെടുന്നു. അഫ്ഗാനിസ്ഥാനില്‍ ഐസിസ് സമീപകാലത്തായി ശക്തിപ്പെട്ട് വരുകയാണെന്നാണ് സൂചന.

Top