യാക്കൂബ് മേമനോ ബാല്‍താക്കറെയോ ഏറ്റവും വലിയ ഭീകരന്‍ ? ; തെഹല്‍ക്ക മാഗസിനെതിരെ ശിവസേന

മുംബൈ: ശിവസേന നേതാവ് ബാല്‍ താക്കറെ ഭീകരനായി ചിത്രീകരിച്ച തെഹല്‍ക മാഗസിനെതിരെ ശിവസേന രംഗത്ത്.
ആരാണ് ഏറ്റവും വലിയ ഭീകരന്‍ എന്ന മാഗസിന്റെ കവര്‍ സ്റ്റോറിയിലാണ് ബാല്‍ താക്കറെയും ഭീകരനാക്കിയത്. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം, 1993 ലെ മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്‍, ഖാലിസ്ഥാനി ഭീകര നേതാവ് ജാര്‍നെയില്‍ സിങ് ബിന്ദ്രന്‍വാലെ എന്നിവര്‍ക്കൊപ്പമാണ് ബാല്‍ താക്കറെയും ഉള്‍പ്പെടുത്തിയത്. 1992 ലുണ്ടായ മുംബൈ കലാപത്തില്‍ നിര്‍ണ്ണായ പങ്കാണ് ശിവനസേന നേതാവ് ബാല്‍താക്കറെ വഹിച്ചതെന്ന് ശ്രീകൃഷ്ണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

മാഗസിന്റെ കവര്‍ പേജില്‍ മറ്റു മൂന്നു ഭീകര്‍ക്കൊപ്പം ബാല്‍ താക്കറെയുടെ ചിത്രവും നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്ര നവ്‌നിര്‍മന്‍ സേന അംഗമായ ബാല നാന്ദ്‌ഗോണ്‍ക്കറാണ് മാഗസിനെതിരെ പരാതി നല്‍കിയത്. ഉടന്‍ തന്നെ തെഹല്‍ക മാഗസിന്‍ നിരോധിക്കണമെന്നും എഡിറ്റര്‍ മാത്യു സാമുവലിനെ അറസ്റ്റു ചെയ്യണമെന്നും ബാല ആവശ്യപ്പെട്ടു. രണ്ടു സംസ്‌കാരങ്ങള്‍ക്കിടയില്‍ വിള്ളലുണ്ടാക്കാനാണ് മാത്യു സാമുവല്‍ ശ്രമിക്കുന്നതെന്നും ബാല കുറ്റപ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top