ആസിഫ് അലിയുടെ വീടിനുനേരെ കല്ലെറിഞ്ഞത് സിപിഎം പ്രവര്‍ത്തകരെന്ന് തെളിഞ്ഞു

തൊടുപുഴ: നടന്‍ ആസിഫ് അലിയുടെ വീടിനു നേരെ അക്രമണം നടത്തിയത് സിപിഎം പ്രവര്‍ത്തകരാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ രണ്ടുപേര്‍ പോലീസ് പിടിയിലായി. തൊടുപുഴ നഗരത്തിലെ മുട്ട വ്യാപാരിയുടെ പക്കല്‍ നിന്നു 4.32 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്നു പ്രതികളെ ഇന്നലെ തൊടുപുഴ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണു ആസിഫ് അലിയുടെ വീടിനു നേരെ കല്ലെറിഞ്ഞതിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നു പൊലീസ് കണ്ടെത്തിയത്.

കഴി!ഞ്ഞ മാസം നാലിനു രാത്രിയിലാണ് ആസിഫ് അലിയുടെ വീടിനു നേരെ ആക്രമണമുണ്ടായത്. സിപിഎം നേതാവും തൊടുപുഴ നഗരസഭയുടെ മുന്‍ അധ്യക്ഷനുമായ എം.പി. ഷൗക്കത്തലിയുടെ മകനാണു ആസിഫ് അലി.
നഗരസഭയിലെ 16ാം വാര്‍ഡ് കൗണ്‍സിലറായ ടി.കെ. അനില്‍കുമാറിനെ വാര്‍ഡ് സഭയ്ക്കിടെ ഒരു സംഘം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കസേര കൊണ്ടടിക്കുകയും മുണ്ടുരിഞ്ഞ ശേഷം ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തില്‍ നിന്നു ശ്രദ്ധ തിരിച്ചു വിടാനാണു സിപിഎം പ്രവര്‍ത്തകര്‍ ആസിഫ് അലിയുടെ വീടിനു നേരെ കല്ലെറിഞ്ഞതെന്നാണു പൊലീസ് പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top