സോളാറില്‍ ശ്രീധരന്‍നായരെ ഇറക്കിയത് ചെന്നിത്തല.ഉമ്മന്‍ ചാണ്ടിയെ കുരുക്കിയ കോണ്‍ഗ്രസ് നേതാവിന്റെ മൊഴി ഉമ്മന്‍ ചാണ്ടിക്ക് എതിരെ നിര്‍ണായക തെളിവാകും

തിരുവനന്തപുരം :സോളാര്‍ കേസില്‍ മുല്ലയില്‍ ശ്രീധരന്‍നായരെ ഉമ്മന്‍ചാണ്ടിക്കെതിരെ രംഗത്തെത്തിച്ചത് രമേശ് ചെന്നിത്തലയുടെ അറിവോടെയെന്ന് വ്യക്തമായിരിക്കുന്നു.കാരണം
സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ നിര്‍ണായകമൊഴി നല്‍കിയ മുല്ലയില്‍ ശ്രീധരന്‍നായര്‍ സത്യസന്ധനാണെന്ന് മുന്‍ നിയമസഭാംഗം ബാബുപ്രസാദ് സോളാര്‍ കമ്മീഷന്‍ മുമ്പാകെ വെളിപ്പെടുത്തി.രമേശ് ചെന്നിത്തലയുടെ ഏറ്റവും അടുത്ത വിശ്വസ്ഥനാണ് ബാബു പ്രസാദ് . രമേശ് ചെന്നിത്തലയ്ക്കു വേണ്ടി ഹരിപ്പാട് സീറ്റ് വിട്ടു നല്‍കിയതും ബാബുപ്രസാദാണ്. എന്‍എസ്എസുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന നേതാക്കളാണ് ബാബുപ്രസാദും ചെന്നിത്തലയും ശ്രീധരന്‍നായരും എന്‍എസ്എസിന്റെ അഭ്യൂദയകാംക്ഷിയാണ്.

ഉമ്മന്‍ചാണ്ടിയെ ഞെട്ടിച്ച മൊഴിയാണ് ബാബുപ്രസാദിന്റെ ഭാഗത്തു നിന്നുണ്ടായത്. ശ്രീധനരന്‍ നായര്‍ സത്യസന്ധനും ദൈവഭയമുള്ളവനുമാണെന്നായിരുന്നു ബാബു പ്രസാദ് പറഞ്ഞത്. അദ്ദേഹം കള്ളം പറയില്ലെന്നും കൂട്ടിച്ചേര്‍ത്തു. ശ്രീധരന്‍നായരുടെ രഹസ്യമൊഴിയില്‍ ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ മൊഴിയുണ്ടെന്ന് സോളാര്‍ കോടതി പറഞ്ഞപ്പോള്‍ ശ്രീധരന്‍നായര്‍ കള്ളനല്ലെന്ന കാര്യം ബാബുപ്രസാദ് ആവര്‍ത്തിച്ചു.സോളാര്‍ കേസില്‍ ബാംഗ്ലൂര്‍ കോടതിയില്‍ നിന്നും പ്രഹരമുണ്ടായതിനു പിന്നാലെയാണ് ബാബു പ്രസാദിന്റെ മൊഴി പുറത്തു വന്നിരിക്കുന്നത്.babuprasad
സൗമ്യ വധക്കേസില്‍ ഗോവിന്ദ ചാമിയുടെ വധശിക്ഷ ഇളവുചെയ്യപ്പെട്ട അജ്ഞാതന്റെ മൊഴി കണക്കെ ബാബുപ്രസാദിന്റെ മൊഴി സോളാര്‍ കമ്മീഷനില്‍ നിര്‍ണായകമായേക്കും. ബാബു പ്രസാദ് ആഭിജാത്യമുള്ള പൊതു പ്രവര്‍ത്തകനാണ്. ചെന്നിത്തല അദ്ദേഹത്തെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി ബോര്‍ഡ് അംഗമാക്കിയിരുന്നു
സര്‍ക്കാര്‍ മാറിയ പശ്ചാത്തലത്തില്‍ സോളാര്‍ കമ്മീഷന്റെ ഉത്തരവ് ഉമ്മന്‍ചാണ്ടിക്ക് അനുകൂലമാക്കാന്‍ തരമില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സോളാര്‍ കമ്മീഷനായി ജസ്റ്റിസ് ശിവരാജനെ നിയമിച്ച മുന്‍മന്ത്രി കെ ബാബുവാകട്ടെ വിജിലന്‍സ് കുരുക്കിലാവുകയും ചെയ്തു. ഇനി കമ്മീഷന് ആരെയും ഭയപ്പെടേണ്ടതില്ല, ബാബുപ്രസാദ് കെ പിസിസിയുടെ ഔദ്യോഗിക ഭാരവാഹിയാണ്. കോണ്‍ഗ്രസിലെ സമുന്നത നേതാവിനെതിരെയുള്ള മൊഴി അദ്ദേഹം നിഷേധിച്ചിട്ടില്ല,. ചെന്നിത്തലയും നിഷേധിച്ചിട്ടില്ല. അതിനര്‍ത്ഥം ഉമ്മന്‍ചാണ്ടി പ്രതിസന്ധിയിലാകുന്നു എന്നു തന്നെയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മല്ലേലില്‍ ശ്രീധരന്‍ നായര്‍ സത്യസന്ധനെന്ന് കോണ്‍ഗ്രസ് നേതാവിന്റെ മൊഴി

പത്തനംതിട്ടയിലെ വ്യവസായിയും  മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടിക്കെതിരെ സോളാര്‍ കേസില്‍ ആരോപണം ഉന്നയിക്കുകയും ചെയ്ത മല്ലേലില്‍ ശ്രീധരന്‍ നായര്‍ സത്യസന്ധനും ദൈവവിശ്വാസിയുമാണന്ന് മുന്‍ എംഎല്‍എയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ ബാബു പ്രസാദ് സോളാര്‍ കമ്മീഷന്‍ ജസ്റ്റിസ് ജി ശിവരാജന്‍ മുമ്പാകെ മൊഴി നല്‍കി. ശ്രീധരന്‍ നായര്‍ അമ്മാവനാണന്നും അടുത്ത ബന്ധമുണ്ടെന്നും ബാബു പ്രസാദ് പറഞ്ഞു.
സോളാര്‍ തട്ടിപ്പ് കേസില്‍ ശ്രീധരന്‍ നായര്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കി എന്ന് മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞു.

 

എന്നാല്‍ അതിന്റെ ഉള്ളടക്കത്തെപറ്റി അറിയില്ല. ഉമ്മന്‍ചാണ്ടിക്കെതിരേ രഹസ്യമൊഴിയില്‍ പരാമര്‍ശമുണ്ടായിരുന്നു എന്ന് കമ്മീഷന്‍ ബാബു പ്രസാദിനെ അറിയിച്ചു. ശ്രീധരന്‍ നായര്‍ കമ്മീഷനില്‍ നല്‍കിയ മൊഴിയിലും സരിതക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടകാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് ജസ്റ്റിസ് ശിവരാജന്‍ പറഞ്ഞു. ശ്രീധരന്‍നായര്‍ക്ക് കോടതിയില്‍ കള്ളംപറയേണ്ട കാര്യമില്ലന്നായിരുന്നു ബാബുപ്രസാദിന്റെ മറുപടി.
സരിത എസ് നായരുടെ ടീം സോളാറുമായി ശ്രീധരന്‍നായര്‍ ഇടപാടു നടത്തുന്നതിനെക്കുറിച്ച് അറിഞ്ഞിരുന്നെങ്കില്‍ തടയുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കെഎസ്ഇബി ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നതിനാല്‍ അനര്‍ട്ടിന്റെ ലിസ്റ്റില്‍ ഉള്ള കമ്പനികളെപ്പറ്റി വ്യക്തമായ ധാരണ ഉണ്ടായിരുന്നു. അനര്‍ട്ടിലെ ഉദ്യോഗസ്ഥര്‍ക്ക് സോളാറിനെക്കുറിച്ച് അറിവില്ലാത്തതുമൂലമാണ് ഈ രംഗത്ത് തട്ടിപ്പുകാര്‍ വരാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം സുമംഗലി ഓഡിറ്റോറിയത്തില്‍ സോളാറിനെക്കുറിച്ച് നടന്ന സെമിനാറിലേക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും പങ്കെടുക്കാനായില്ല. ആ സെമിനാറില്‍ സരിത ക്ലാസ് എടുത്തകാര്യം അന്ന് കെഎസ്ഇബി ചെയര്‍മാനായിരുന്ന മുഹമ്മദലി റാവുത്തര്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനിടെ പറഞ്ഞിരുന്നതായും ബാബു പ്രസാദ് മൊഴി നല്‍കി.ഈ മൊഴിയോടെ കൂടുതല്‍ സമ്മര്‍ദ്ദത്തിലായ ഉമ്മന്‍ചാണ്ടി അടുത്തതായി എന്തുമറുപടി പറയുമെന്നാണ് ഉറ്റുനോക്കുന്നത് എല്ലാവരും.

 

Top