മരിച്ചെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു; സംസ്‌കാര ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ കണ്ണുതുറന്ന് ബി.ജെ.പി നേതാവ്

ആഗ്ര: മരിച്ചെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ച് സംസ്‌കാര ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ കണ്ണുതുറന്ന് ബി.ജെ.പി നേതാവ്. ആഗ്ര ജില്ലാ ബി.ജെ.പി മുന്‍ പ്രസിഡന്റ് മഹേഷ് ബാഗേലിനാണു ജീവിതത്തിലേക്ക് അത്ഭുതകരമായ ‘തിരിച്ചുവരവ്’.

നെഞ്ചില്‍ അണുബാധയെ തുടര്‍ന്ന് ആഗ്രയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു മഹേഷിനെ. ചികിത്സ തുടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് മക്കളായ അഭിഷേകും അങ്കിതും ചേര്‍ന്ന് പിതാവിന്റെ ‘മൃതദേഹം’ വീട്ടിലെത്തിച്ചു. മരണവിവരം അറിഞ്ഞു വീട്ടില്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ബന്ധുക്കളും ഉള്‍പ്പെടെ വന്‍ ജനാവലി തന്നെ തടിച്ചുകൂടിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീട്ടിലെത്തിച്ച് അന്ത്യകര്‍മങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി മഹേഷ് ബാഗേല്‍ കണ്ണുതുറക്കുന്നത്. ആദ്യം ചുറ്റും കൂടിനിന്നവര്‍ക്കൊന്നും വിശ്വസിക്കാനായില്ല. ‘മൃതദേഹം’ വീട്ടിലെത്തിച്ച് അരമണിക്കൂര്‍ പിന്നിടുമ്പോഴായിരുന്നു ഇത്. ഇതിനു പിന്നാലെ ശരീരം ഇളക്കുകകൂടി ചെയ്തതോടെ ബന്ധുക്കള്‍ ഡോക്ടര്‍മാരെ വിവരമറിയിച്ചു.

ഉടന്‍തന്നെ ആഗ്രയിലെ മറ്റൊരു ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയില്‍ മഹേഷിനു വിദഗ്ധ പരിചരണം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്നും സഹോദരന്‍ ലഖാന്‍ സിങ് ബാഗേല്‍ അറിയിച്ചു.

Top