രാഷ്ട്രീയകാര്യസമിതി 14ന്;ഉമ്മന്‍ചാണ്ടി ഇടഞ്ഞു തന്നെ

തിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗം ചേരുന്നു. കോണ്‍ഗ്രസിലെ ഭിന്നത മാറ്റമില്ലാതെ തുടരുകയും അതിനെതിരെ യു.ഡി.എഫ് ഘടകകക്ഷികള്‍ രംഗത്തുവരുകയും ചെയ്തതിന് പിന്നാലെ, ഈ മാസം 14ന് യോഗം ചേരാനാണ് കെ.പി.സി.സി തീരുമാനം.യുഡിഎഫ് യോഗത്തിനു മുമ്പായി ഉമ്മന്‍ചാണ്ടിയും വി.എം.സുധീരനും രമേശ് ചെന്നിത്തലയും നടത്തിയ ചര്‍ച്ചയിലാണു ധാരണ. പക്ഷേ, സമിതിയില്‍ പങ്കെടുക്കാനില്ല എന്ന സൂചന തന്നെയാണ് ഉമ്മന്‍ചാണ്ടി നല്‍കിയത്.14നു രാവിലെ പത്തിനാണു യോഗം. അതിനു മുമ്പായി പത്താംതീയതി പുതിയ ഡിസിസി പ്രസിഡന്റുമാരുടെ ആദ്യയോഗവും വിളിച്ചു. ഒമ്പതാം തീയതി ബെംഗളൂരുവില്‍ കേസിന്റെ ആവശ്യത്തിനു പോകുന്നതിനാല്‍ ആ യോഗത്തിനും ഉമ്മന്‍ചാണ്ടി ഉണ്ടാകില്ല.

ഡിസിസി പട്ടികയുടെ പേരില്‍ ഇടഞ്ഞ ഉമ്മന്‍ചാണ്ടി രാഷ്ട്രീയകാര്യസമിതി അടക്കം നേതൃപരമായ കൂടിയാലോചനകള്‍ക്കൊന്നും തല്‍ക്കാലം ഇല്ലെന്ന നിലപാടിലാണ്. അദ്ദേഹത്തെ കൂടി അനുനയിപ്പിച്ചുകൊണ്ട് സമിതി ചേരാനാണു ശ്രമിച്ചുവന്നത്. യോഗം നീണ്ടുപോകുന്നു എന്ന ചിന്ത ശക്തമാകുന്നുവല്ലോ എന്ന് ഇന്നലെ ചെന്നിത്തലയും സുധീരനും ഉമ്മന്‍ചാണ്ടിയോടു പറഞ്ഞു. യോഗം നടക്കട്ടെ എന്നും മറ്റുള്ളവരെല്ലാം പങ്കെടുക്കുമല്ലോ എന്നും ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചു.highc

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേതൃനിരയില്‍ ഇല്ലാത്തതിനാല്‍ രാഷ്ട്രീയകാര്യ സമിതിചേരാന്‍ സൗകര്യമുള്ള തീയതി നല്‍കാനും അദ്ദേഹം തയാറായില്ല. അതിനാല്‍ യോഗം വിളിച്ചുചേര്‍ക്കാനും കെ.പി.സി.സിക്ക് സാധിക്കാതെ വന്നു. തീയതി നിശ്ചയിക്കാന്‍ കെ.പി.സി.സി നേതൃത്വം ചൊവ്വാഴ്ച ബന്ധപ്പെട്ടെങ്കിലും താന്‍ അഭിപ്രായം പറയില്ളെന്ന മുന്‍നിലപാടില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് മറ്റ് നേതാക്കള്‍ കൂടിയാലോചിച്ചാണ് 14ന് യോഗം ചേരാന്‍ ധാരണയായത്.

ഉമ്മന്‍ ചാണ്ടി പങ്കെടുക്കുമോ എന്നതാണ് ഇനിയുള്ള രാഷ്ട്രീയ ഉദ്വേഗം. ഇന്നത്തെ സാഹചര്യത്തില്‍, രാഷ്ട്രീയകാര്യസമിതി യോഗ തീരുമാനത്തെക്കാള്‍ പ്രാധാന്യം ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യം സംബന്ധിച്ചായിരിക്കും. വിട്ടുനില്‍ക്കാന്‍ തന്നെയാണ് തീരുമാനമെങ്കില്‍ സംസ്ഥാന കോണ്‍ഗ്രസ് ഘടകത്തില്‍ അതുണ്ടാക്കുന്ന മുറിവ് ഏറെ വലുതായിരിക്കുകയും ചെയ്യും.അതേസമയം, യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ളെന്ന നിലപാടില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉറച്ചുനില്‍ക്കുകയാണ്. അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ചില നീക്കങ്ങള്‍ നടക്കുന്നുണ്ടെങ്കിലും സമിതിയോഗം മാറ്റിവെക്കേണ്ടതില്ളെന്നാണ് നേതാക്കളുടെ തീരുമാനം.ഡി.സി.സി പ്രസിഡന്‍റുമാരുടെ നിയമനത്തെ തുടര്‍ന്നാണ് കെ.പി.സി.സിയുമായി ഉമ്മന്‍ ചാണ്ടി അപ്രഖ്യാപിത നിസ്സഹകരണത്തിലായത്. ഇനി പാര്‍ട്ടിയുടെ നേതൃനിരയില്‍ ഉണ്ടാവില്ളെന്നാണ് അദ്ദേഹത്തിന്‍െറ നിലപാട്.

Top