ഡല്‍ഹിയില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗപ്പെടുത്തി.

ന്യൂഡല്‍ഹി പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ അഞ്ചംഗ സംഘം യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി. പശ്ചിം വിഹാര്‍ സ്വദേശിയായ മുപ്പത്തിയേഴുകാരിയാണ് പീഡനത്തിനിരയായത്.ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുന്ന യുവതി തന്റെ മൂന്ന് മക്കളോടൊപ്പം സാഗര്‍പൂരിലാണ് താമസിക്കുന്നത്. വ്യാഴാഴ്ച രാത്രി 10.30ന് അടുത്തുള്ള മാര്‍ക്കറ്റില്‍ നിന്നും തേങ്ങാ വെള്ളവും മരുന്നും വാങ്ങാനായി പുറത്തേക്കിറങ്ങിയ ഇവരെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോവുകയായിരുന്നു. മേരു കാബ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവരാണ് പീഡിപ്പിച്ചത്.

തട്ടിക്കൊണ്ടുപോയവരില്‍ തനിക്ക് പരിചയമുള്ളവരും ഉണ്ടായിരുന്നുവെന്നാണ് യുവതി പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നത്. ശബ്ദമുണ്ടാക്കിയാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. 15 കിലോ മീറ്റര്‍ അകലെയുള്ള ടയര്‍ പഞ്ചര്‍ കടയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തട്ടിക്കൊണ്ടുപോയ വാഹനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നു പേരാണ് ഉണ്ടായിരുന്നത്. രണ്ടുപേര്‍ പഞ്ചര്‍ കടയിലും. ഇവിടെ വച്ചാണ് അഞ്ചു പേര്‍ തന്നെ പീഡിപ്പിച്ചതെന്ന് യുവതിയുടെ പരാതിയില്‍ വ്യക്തമാക്കുന്നു. പീന്നീട് പുലര്‍ച്ചെ 4.30ന് യുവതിയെ തിരികെ കൊണ്ടു വിടുകയായിരുന്നു. സംഭവം പൊലീസില്‍ അറിയിച്ചാല്‍ പരിണതഫലം ശക്തമായിരിക്കുമെന്നും ഭീഷണിപ്പെടുത്തി.യുവതിയുടെ പരാതിയെ തുടര്‍ന്ന് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ മൂന്ന് പേര്‍ കാര്‍ ഡ്രൈവര്‍മാരും രണ്ട് പേര്‍ ചെറിയ ബിസിനസ് ചെയ്യുന്നവരുമാണ്. സംഭവത്തില്‍ എല്ലാ പ്രതികളും പിടിയിലായിട്ടുണ്ടെന്നും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Top