പാറമടയിലെ അപകടത്തിനിടെ രണ്ടുകാലുകളും നഷ്ടപ്പെട്ടു; ഒടുവില്‍ പട്ടിണിമാറ്റാന്‍ ഭിക്ഷയെടുത്ത ആന്ദ്രാ സ്വദേശിക്ക് 65 ലക്ഷം ലോട്ടറി അടിച്ചു

തിരുവനന്തപുരം: പാറമടയിലെ തൊഴിലിനിടെ രണ്ടുകാലുകളും നഷ്ടപ്പെട്ടു ഒടുവില്‍ കുടംബത്തെ പോറ്റാന്‍ കേരളത്തിലേക്ക് ഭിക്ഷയെടുക്കാന്‍ വന്ന ആന്ദ്രാക്കാരന് 65 ലക്ഷത്തിന്റെ ലോട്ടറി. പട്ടിണിയും പരിവട്ടുവുമായി കൃത്രിമക്കാലില്‍ പിച്ചയെടുത്തിരുന്ന പൊന്നയ്യ ഇന്നുമുതല്‍ ലക്ഷാധിപതിയാണ്.

ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലെ കൊരപ്പാട് ഗ്രാമത്തിലെ പൊന്നയ്യ എന്ന 32 കാരനായ വികലാംഗനെയാണ് ഭാഗ്യദേവത ഇത്തവണ കടാക്ഷിച്ചത്.പനച്ചമൂട്ടിലെ അല്‍സിയ ഏജന്‍സിയില്‍ നിന്നും ഇയാള്‍ എടുത്ത പത്തു ടിക്കറ്റുകളില്‍ ഒന്നിനാണ് ഭാഗ്യം അടിച്ചത്. അഞ്ചംഗ കുടുംബത്തിന്റെ ആശ്രയമായ പെന്നയ്യ വെളളറട, മാര്‍ത്താണ്ഡം ഭാഗത്ത് ഭിക്ഷ യാചിച്ചും ബസ് സ്റ്റാന്റിലും കടത്തിണ്ണയിലുമൊക്കെയായി കിടന്നുറങ്ങിയുമായിരുന്നു കഴിഞ്ഞിരുന്നത്. ഭിക്ഷയാചിച്ച് കിട്ടുന്ന തുകയില്‍ നല്ല ഭാഗം കുടുംബ ചെലവുകള്‍ക്കും ഒരു ഭാഗം ലോട്ടറിക്കായും നീക്കി വെക്കുകയും ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പതിവായി എടുക്കുന്ന ലോട്ടറികളില്‍ കഴിഞ്ഞദിവസം എടുത്ത എകെ 651665 എന്ന നമ്പറിലായിരുന്നു ഭാഗ്യം വന്നത്. ഇന്റര്‍നെറ്റില്‍ ഫലം അറിഞ്ഞപ്പോള്‍ തന്നെ ലോട്ടറി ഏജന്‍സി ഉടമ വിവരം പെന്നയ്യയെ അറിയിച്ചു. തുടര്‍ന്ന് വെള്ളറട പോലീസ് എത്തി സംരക്ഷണവും നല്‍കി. അന്യനാട്ടുകാരന്‍ എന്ന നിലയില്‍ മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ ലോട്ടറി ഏറ്റെടുക്കാന്‍ ബാങ്കുകള്‍ തയ്യാറായിട്ടില്ല എന്നതിനാല്‍ പെന്നയ്യയെ പോലീസ് സ്‌റ്റേഷനില്‍ തന്നെ പാര്‍പ്പിച്ചിരിക്കുകയാണ്.

ആന്ധ്രയില്‍ പാറമടത്തൊഴിലാളിയായിരിക്കെ ഉണ്ടായ അപകടം പെന്നയ്യയുടെ രണ്ടു കാലുകളും നഷ്ടമാക്കുകയായിരുന്നു. പിന്നീട് കൃത്രിമ പ്‌ളാസ്റ്റിക് കാലുകളുടേയും ക്രച്ചസിന്റെയും സഹായത്താലാണ് ഇയാള്‍ കാര്യങ്ങള്‍ ചെയ്തിരുന്നത്. ഭാര്യ രാജന്‍ജിനമ്മ മക്കളായ സ്‌നേഹലത, അഭിവര്‍ദ്ധന്‍, നരസിംഹം എന്നിവരെ പോറ്റാന്‍ സ്വന്തം നാട്ടില്‍ നിന്നും മറ്റൊരു നാട്ടിലെത്തി ഭിക്ഷയെടുക്കുകയായിരുന്നു.

Top