കാവ്യമാധവന്‍ കുടുങ്ങുമോ ?നിറപറയുടെ’പരിശുദ്ധം’ വ്യാജ ബ്രാന്‍ഡിംഗിനെതിരെ കേസ്; പ്രതികരണം പിന്നീടെന്ന് ബ്രാന്‍ഡ് അംബാസിഡര്‍ കാവ്യാ മാധവന്‍

തിരുവനന്തപുരം :കാലടി കെ.കെ.ആര്‍. ഫുഡ് പ്രോഡക്ട്‌സിന്റെ നിറപറ ബ്രാന്‍ഡ് മുളക്‌പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ സംസ്ഥാനത്ത് നിരോധിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍ ഉത്പന്നങ്ങളുടെ പായ്ക്കറ്റുകളില്‍ ഉപയോഗിച്ചാല്‍ കേസെടുക്കാനുള്ള വകുപ്പ് ഭക്ഷ്യസുരക്ഷാ വകുപ്പിനുണ്ട്. എന്നാല്‍, ഇതേ അവകാശവാദങ്ങള്‍ നിറപറയുടെ പരസ്യത്തില്‍ ഉപയോഗിച്ചതിന് സെലിബ്രിറ്റികളുടെ പേരില്‍ കേസെടുക്കുമോ എന്ന കാര്യം കൂടുതല്‍ നിയമ കൂടിയാലോചനകള്‍ക്ക് ശേഷമെ തീരുമാനിക്കുവെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

നടി കാവ്യാ മാധവന്‍, പാചക വിദഗ്ധയും ടെലിവിഷന്‍ അവതാരകയുമായ ലക്ഷ്മി നായര്‍, നടി ഖുശ്ബു, ശോഭന തുടങ്ങിയവരാണ് നിറപറ ഉത്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍. ഇതില്‍ കറിപ്പൊടികളുടെ പരസ്യത്തില്‍ കാവ്യാ മാധവന്‍, ലക്ഷ്മി നായര്‍ എന്നിവരാണുള്ളത്. ഇവരുടെ പ്രതികരണങ്ങള്‍ക്കായി സൗത്ത്‌ലൈവ് ശ്രമിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിറപറയുടെ ഉത്പന്നങ്ങളിലെ മായം സംബന്ധിച്ച വിഷയത്തില്‍ കാവ്യാ മാധവനുമായി നേരിട്ട് സംസാരിക്കാന്‍ സാധിക്കില്ലെന്നും കമ്പനിയുടെ ഉടമകളുമായി സംസാരിച്ച ശേഷം മാത്രമെ കാവ്യയുടെ ഭാഗത്ത്‌നിന്നും പ്രതികരണം ഉണ്ടാകുകയുള്ളുവെന്നും കാവ്യയുടെ പിതാവ് പി. മാധവന്‍ പറഞ്ഞു.nirapara banned

‘ഭക്ഷ്യസുരക്ഷാ വകുപ്പ് നിറപറയുടെ ചില ഉത്പന്നങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പക്ഷെ, കമ്പനിയുമായി സംസാരിക്കാതെ ഒരു പ്രതികരണത്തിന് ഞങ്ങള്‍ മുതിരുന്നില്ല. കമ്പനിയുമായി സംസാരിച്ചശേഷം ഇക്കാര്യത്തില്‍ തീരുമാനം എടുക്കും’ – പി. മാധവന്‍ പറഞ്ഞു.
ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദം നിറപറയുടെ മുളകുപൊടി, മഞ്ഞള്‍ പൊടി, മല്ലിപൊടി ഉത്പന്നങ്ങളുടെ പായ്ക്കറ്റില്‍ ഉപയോഗിച്ചതിനാണ് കേസെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.ശുദ്ധമാണെന്ന് അവകാശപ്പെട്ട് മായംചേര്‍ന്ന വ്യഞ്ജനപ്പൊടികള്‍ ഉത്പാദിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്നുവെന്ന കാരണത്താലാണ് നിരോധനമെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ ഇതുസംബന്ധിച്ച് ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

വിപണിയിലുള്ള നിരോധിത ഉത്പന്നങ്ങള്‍ എത്രയും പെട്ടന്ന് തിരികെ വിളിച്ച് അക്കാര്യം അറിയിക്കാനും ഉത്തരവില്‍ നിര്‍ദേശിക്കുന്നു. എന്നാല്‍, നിരോധനം സംബന്ധിച്ച് തങ്ങള്‍ക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് കെ.കെ.ആര്‍. ഫുഡ് പ്രോഡക്ട്‌സ് വൈസ് പ്രസിഡന്റ് ബിജു കര്‍ണ്ണന്‍ അറിയിച്ചു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഭക്ഷ്യ പരിശോധനാ ലാബുകളില്‍ പരിശോധിച്ചപ്പോള്‍ ഈ വ്യഞ്ജനപ്പൊടികളില്‍ സ്റ്റാര്‍ച്ച് പൗഡര്‍ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പലതവണ പിഴചുമത്തിയിട്ടും നോട്ടീസ് നല്‍കിയിട്ടും നിര്‍മാതാവ് അത് അവസാനിപ്പിക്കാന്‍ തയ്യാറായിട്ടില്ലെന്നും ഈ സാഹചര്യത്തിലാണ് നിരോധനം അനിവാര്യമായതെന്നും കമ്മിഷണര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച കൂടുതല്‍ പരിശോധനകള്‍ക്കും വിശകലനങ്ങള്‍ക്കും ശേഷമാകും നിരോധനം നീക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടാകുകയെന്നും ഉത്തരവില്‍ പറയുന്നു.

അതേസമയം, ഭക്ഷ്യസുരക്ഷാ വിഭാഗം മുമ്പ് നടത്തിയ പരിശോധനകളിലെ ഫലം സംബന്ധിച്ച് അപ്പീല്‍ പോയി പുണെയിലും കൊല്‍ക്കൊത്തയിലുമുള്ള കേന്ദ്ര ലാബുകളില്‍ പരിശോധന നടത്തിയപ്പോള്‍ കേരളത്തില്‍ നടത്തിയ പരിശോധനാഫലം തെറ്റാണെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് ബിജു കര്‍ണ്ണന്‍ പറഞ്ഞു.

പ്രതിവര്‍ഷം 600 കണ്ടെയ്‌നര്‍ നിറപറ വ്യഞ്ജനപ്പൊടി കയറ്റുമതി ചെയ്യുന്നുണ്ട്. സ്‌പൈസസ് ബോര്‍ഡ് ലാബിലെ കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് കയറ്റുമതിക്ക് അനുമതി ലഭിക്കുന്നത്. അവിടെയൊന്നും പൊടികള്‍ക്കെതിരെ റിപ്പോര്‍ട്ടില്ല. ഭക്ഷ്യസുരക്ഷാ വിഭാഗം മറ്റാര്‍ക്കോ വേണ്ടി തങ്ങളെ ദ്രോഹിക്കുകയാണെന്നും അപ്പീല്‍ പോകുമെന്നും ബിജു കര്‍ണ്ണന്‍ പറഞ്ഞു.

Top