ബ്രക്‌സിറ്റ്; സ്‌റ്റെർലിങ് മൂല്യം കുറഞ്ഞു; അയർലൻഡിലേയ്ക്കുള്ള കാറുകളുടെ ഇറക്കുമതി കുറഞ്ഞു

സ്വന്തം ലേഖകൻ

ഡബ്ലിൻ: ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിട്ടതിനു ശേഷമുള്ള പ്രതിസന്ധിയിൽ രാജ്യത്തേയ്ക്കുള്ള ഇറക്കുമതിയിൽ വ്ൻ വർധനവുണ്ടായതായി റിപ്പോർട്ടുകൾ. ബ്രെക്‌സിറ്റിനു ശേഷം സ്റ്റെർലിങ്ങിന് മൂല്യം കുറഞ്ഞതാണ് അയർലണ്ടിലേയ്ക്കുള്ള സെക്കൻഡ് ഹാൻഡ് കാറുകളുടെ ഇറക്കുമതി ഇരട്ടിയോളം വർദ്ധിപ്പിച്ചതെന്നാണ് സൂചനകൾ. 2015 നവംബറിനെ അപേക്ഷിച്ച് ഈ വർഷം നവംബറിൽ 93.8% വർദ്ധനവാണ് ഇറക്കുമതിയിൽ സംഭവിച്ചിരിക്കുന്നത്. സിഎസ്ഒ ആണ് കണക്കുകൾ പുറത്തുവിട്ടത്.
2016 നവംബറിൽ 7,571 സെക്കൻഡ് ഹാൻഡ് കാറുകൾക്കാണ് ഇവിടെ ഇറക്കുമതി ചെയ്യാൻ ലൈസൻസ് നൽകിയത്. 2015 നവംബറിൽ ഇത് 3,906 ആയിരുന്നു. ഇതിൽ 97% ഇറക്കുമതിയും യുകെയിൽ നിന്നാണ്. ബ്രെക്‌സിറ്റിനു ശേഷം യൂറോയ്‌ക്കെതിരെ സ്റ്റെർലിങ്ങിന് 20%ത്തോളം മൂല്യത്തകർച്ചയാണ് ഉണ്ടായത്. ബ്രെക്‌സിറ്റിന് മുമ്പ് £0.7649 ആയിരുന്ന സ്റ്റെർലിങ് £0.9119 ലേക്ക് കഴിഞ്ഞ മാസങ്ങളിൽ കൂപ്പുകുത്തി.
ഫോക്‌സ്വാഗൺ കമ്പനിയുടെ കാറുകളാണ് കഴിഞ്ഞ മാസം ഏറ്റവുമധികം ഇറക്കുമതി ചെയ്യപ്പെട്ടത്; 1,086 എണ്ണം. പുറകിൽ 987 എണ്ണവുമായി ഫോർഡും, 693 എണ്ണവുമായി ഓഡിയും.ഈ കാറുകളൊക്കെ ഐറിഷ് മാർക്കറ്റിൽ വീണ്ടും വിൽപ്പനയ്‌ക്കെത്തുമെന്നതിനാൽ സെക്കൻഡ് ഹാൻഡ് കാറുകളുടെ വിലയിലും കുറവുണ്ടായേക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top