മറുനാടന്‍ മലയാളി മാധ്യമ സ്ഥപനമായി കാണുന്നില്ല; ഷാജന്‍ സ്‌കറിയയുടെ നിലപാട് മതസ്പര്‍ദ്ദ വളര്‍ത്തുന്നത്; ലീഗിന് കടുത്ത വിയോജിപ്പുണ്ടെന്നും പി എം എ സലാം

മലപ്പുറം: ഷാജന്‍ സ്‌കറിയയുടെ മറുനാടന്‍ മലയാളി എന്ന സ്ഥാപവം മാധ്യമ സ്ഥപനമായി കാണുന്നില്ലെന്ന് പി എം എ സലാം. ഷാജന്‍ സ്‌കറിയയുടെ നിലപാട് മതസ്പര്‍ദ്ദ വളര്‍ത്തുന്നത്. ലീഗിന് കടുത്ത വിയോജിപ്പുണ്ട്. അദ്ദേഹത്തിന്റെ ഇടപെടലുകള്‍ അന്വേഷിക്കണം. തെറ്റായ പ്രവണതകള്‍ പൊലീസ് അവസാനിപ്പിച്ച് നിയമപരമായി മുന്നോട്ട് പോകണമെന്ന് അദ്ദേഹം അവശ്യപ്പെട്ടു.

മറുനാടന്‍മലയാളി പോലുള്ള മാധ്യമങ്ങള്‍ക്ക് പൂര്‍ണ സംരക്ഷണമൊരുക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞിരുന്നു. പി വി ശ്രീനിജന്‍ എംഎല്‍എയെ ആക്ഷേപിച്ചും വ്യക്തിഹത്യനടത്തിയും വാര്‍ത്ത നല്‍കിയെന്ന പരാതിയെത്തുടര്‍ന്ന് മറുനാടന്‍ മലയാളിയുടെ ഓഫീസുകളില്‍ പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കമ്പ്യൂട്ടര്‍ ഉള്‍പ്പെടെ വ്യാജവാര്‍ത്ത നിര്‍മാണത്തിന് ഉപയോഗിച്ചതായി സംശയിക്കുന്ന ഉപകരണങ്ങള്‍ പൊലീസ് കണ്ടുകെട്ടിയിരുന്നു. ഇതെല്ലാം ‘തോന്നിയവാസം’ ആണ് എന്നാണ് കെപിസിസി പ്രസിഡന്റിന്റെ നിലപാട്. ഷാജന്‍ സ്‌കറിയക്കെതിരായ നടപടി അതിക്രൂരമാണ് എന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top