സ്വന്തം ലേഖകൻ
റായ്പൂർ: കോൺഗ്രസിന്റെ സോഷ്യൽ മീഡിയയിലെ സൈബർ വാറിയർമാർ നടത്തിയ രഹസ്യ സർവേയിൽ 90 ശതമാനം യുവാക്കളുടെയും പിൻതുണ രാഹുൽ ഗാന്ധിയ്ക്ക്. പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന യുവാക്കളിൽ 70 ശതമാനവും രാഹുൽ ഗാന്ധിയെയാണ് പിൻതുണയ്ക്കുന്നത്. കോൺഗ്രസിന്റെ സൈബർ വിഭാഗം രഹസ്യമായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന യുവാക്കൾക്കിടയിൽ നടത്തിയ സർവേയിലാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാവണമെന്ന് 70 ശതമാനം യുവാക്കളും ആവശ്യപ്പെട്ടത്.
ജനുവരി 15 മുതൽ ഫെബ്രുവരി ഒന്ന് വരെയായിരുന്നു സോഷ്യൽ മീഡിയയിലെ രഹസ്യ ആപ്ലിക്കേഷനുകൾ വഴി കോൺഗ്രസ് സൈബർ വിഭാഗം വോട്ടെടുപ്പ് നടത്തിയത്.
രാഹുൽ ഗാന്ധിയും, നരേന്ദ്രമോദിയും, യോഗി ആദിത്യനാഥുമായിരുന്നു വോട്ടെടുപ്പിൽ നേരിട്ട് മത്സരിച്ചത്. 70 ശതമാനം യുവാക്കളും രാഹുലിനെ പിൻതുണച്ചപ്പോൾ, 20 ശതമാനത്തിന്റെ മാത്രം പിൻതുണയാണ് നരേന്ദ്രമോദിയ്ക്ക് ലഭിച്ചത്. അഞ്ചു ശതമാനം യുവാക്കൾ യോഗി ആദിത്യനാഥിനെ പിൻതുണച്ചപ്പോൾ, അഞ്ചു ശതമാനം അഭിപ്രായം രേഖപ്പെടുത്താതെ വിട്ടു നിന്നു.
സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന വിഭാഗങ്ങളെ പ്രായപരിധിയുടെ അടിസ്ഥാനത്തിലും, ലിംഗത്തിന്റെ അടിസ്ഥാനത്തിലും അഞ്ചായി തിരിച്ചായിരുന്നു വോട്ടെടുപ്പ് നടത്തിയത്. വോട്ടെടുപ്പിന്റെ ആദ്യ ഘട്ടം മുതൽ തന്നെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ഉയർന്ന് വന്ന പേര് രാഹുൽ ഗാന്ധിയുടേതായിരുന്നു. ഒരു മാസം കൊണ്ട് പത്ത് ലക്ഷത്തോളം പേരിൽ നിന്നാണ് രഹസ്യ സർവേ നടത്തിയത്. ഈ സർവേയിൽ പങ്കെടുത്ത യുവാക്കളാണ് രാഹുൽ ഗാന്ധിയെ പിൻതുണച്ചത്.