![](https://dailyindianherald.com/wp-content/uploads/2016/05/nskatahan.png)
തിരുവനന്തപുരം: സ്വന്തം ചെരുപ്പിന്റെ വാറഴിക്കാന്‍ സഹായിയെ ഉപയോഗിച്ച് അഹങ്കാരിയായി മലയാളികളുടെ മനസില്‍ ഇടം പിടിച്ച ജനപ്രതിനിധിയാണ് കട്ടാക്കട എംഎല്‍എയും സ്പീക്കറുമായിരുന്നു എന്‍ ശക്തന്‍. ശക്തന്‍ അന്ന് പറഞ്ഞത് കുനിയാന്‍ പോലും വയ്യാത്ത രോഗിയാണ് എന്നാണ്.കട്ടാകടയില്‍ ശക്തനെതിരെ കടുത്ത പ്രതിഷേധമുയരുന്നതിനിടയിലാണ് പുതിയ വിവാദവും ശക്തന് തലവേദനയാകുന്നത്.
വ്യാജ ബില്ലുകള്‍ സമര്‍പ്പിച്ച് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും യാത്രപ്പടി വെട്ടിച്ച വിവരം പുറത്ത് വരുന്നത്. ഇന്നത്തെ മംഗളം പ്രതമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മംഗളം വാര്‍ത്ത ഇങ്ങനെ സ്പീക്കര്‍ എന്‍. ശക്തന്‍ വ്യാജയാത്രാബില്‍ സമര്‍പ്പിച്ച് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തു. ഡെപ്യൂട്ടി സ്പീക്കറായിരുന്നപ്പോള്‍ പിന്തുടര്‍ന്ന ഈ രീതി സ്പീക്കറായിരുന്നപ്പോഴും തുടരുകയാണ്. പോകാത്ത സ്ഥലങ്ങളില്‍ പോയതായി രേഖപ്പെടുത്തി പണം കൈപ്പറ്റിയതിന്റെ വിവരങ്ങള്‍ മംഗളത്തിനു ലഭിച്ചു. ഓരോ മാസവും ശരാശരി ഓരോ ലക്ഷം രൂപ യാത്രപ്പടി കിട്ടുന്ന വിധത്തില്‍ ശക്തന്‍ ബില്‍ സമര്‍പ്പിക്കുകയായിരുന്നു. ജനപ്രിയ സ്പീക്കറായിരുന്ന ജി. കാര്‍ത്തികേയന്‍ സ്പീക്കറായിരുന്നപ്പോള്‍ സംസ്ഥാനത്തൊട്ടാകെ യാത്ര ചെയ്തിട്ടും ചെലവായ തുകയുടെ ഇരട്ടിയിലേറെയാണ് അക്കാലത്ത് ഡെപ്യൂട്ടി സ്പീക്കറായിരുന്ന ശക്തന്‍ എഴുതിയെടുത്തത്.സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും യാത്രാരേഖകള്‍ പൊലീസിനു നല്‍കാറുണ്ട്.
അതനുസരിച്ച് വളരെ ചെറിയ തുകയ്ക്കുള്ള യാത്രകളാണ് ശക്തന്‍ നടത്തിയത്. ഇദ്ദേഹം പോയതായി അവകാശപ്പെട്ട സ്ഥലങ്ങളില്‍ ശക്തന്‍ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നീ നിലകളില്‍ എത്തിച്ചേര്‍ന്നതായി അറിയില്ലെന്നാണ് അവിടങ്ങളിലെ മിക്കവാറും പൊലീസ് സ്‌റ്റേഷനുകളില്‍നിന്നു ലഭിച്ച വിവരം.2012 ജനുവരിയില്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന് 37,963 രൂപയാണ് യാത്രപ്പടി ഇനത്തില്‍ ചെലവ്. എന്നാല്‍, ആ മാസത്തെ ശക്തന്റെ യാത്രപ്പടി 95,567 രൂപയായിരുന്നു. വിദേശയാത്ര വേണ്ടിവന്ന അവസരങ്ങളിലൊഴികെ അപൂര്‍വമായേ സ്പീക്കറായിരുന്ന കാര്‍ത്തികേയന്റെ യാത്രപ്പടി അമ്പതിനായിരം കടന്നിട്ടുള്ളൂ. എന്നാല്‍, ശക്തന്റെ യാത്രപ്പടി ഒരു ലക്ഷം രൂപയില്‍ കുറഞ്ഞ മാസങ്ങള്‍ വിരളമാണ്.
സ്പീക്കറായിരിക്കെ കഴിഞ്ഞ ജൂെലെ നാലിനു തമിഴ്‌നാട്ടിലെ മാര്‍ത്താണ്ഡത്തും വിളപ്പില്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും സഞ്ചരിച്ചശേഷം കൊല്ലം ജില്ലയിലെ ആയൂരിലേക്ക് പോയി എന്നാണ് ശക്തന്‍ സമര്‍പ്പിച്ച യാത്രാരേഖയിലുള്ളത്. എന്നാല്‍, പൊലീസ് രേഖകളില്‍ ആയൂര്‍ യാത്രമാത്രമേയുള്ളൂ. ഇതുപോലുള്ള െവെരുദ്ധ്യങ്ങള്‍ ഒട്ടേറെയുണ്ട്. തിരുവനന്തപുരം നഗരത്തിലെ ഔദ്യോഗികവസതിയില്‍നിന്ന് തെക്കോട്ട് 50 കിലോമീറ്ററിലേറെ യാത്ര ചെയ്ത് ഉദിയന്‍കുളങ്ങര, ചെമ്പൂര് വഴി തിരിച്ചെത്തുകയും അവിടെനിന്ന് പടിഞ്ഞാറോട്ട് 30 കിലോമീറ്ററോളം പോയി വെഞ്ഞാറമൂട്ടിലെത്തിയശേഷം നെടുമങ്ങാട്ട് എത്തി വീണ്ടും നഗരത്തിലൂടെ ശ്രീകാര്യം വഴി 50 കിലോമീറ്ററോളം സഞ്ചരിച്ച് വര്‍ക്കലയിലെത്തിയശേഷം തിരിച്ചു വീട്ടിലെത്തിയതായാണ് ആ മാസം 22ലെ അവകാശവാദം. 3610 രൂപയാണ് ഇതിനായി െകെപ്പറ്റിയത്. സമാനമായ യാത്ര പലതവണ ഉണ്ടായതായി കാണാം.
സ്‌കോഡ ലാറ, കൊറോള അള്‍ട്ടിസ് എന്നിവയാണ് നിയമസഭാ സെക്രട്ടേറിയറ്റില്‍നിന്ന് നല്‍കിയ വാഹനത്തിനു പുറമേ ഡെപ്യൂട്ടി സ്പീക്കറായിരുന്നപ്പോള്‍ ശക്തന് ടൂറിസം വകുപ്പില്‍നിന്ന് അനുവദിച്ചത്. പുതിയ കൊറോള അള്‍ട്ടിസ് സ്പീക്കറായപ്പോഴും ടൂറിസം വകുപ്പ് നല്‍കി. നിയമസഭാ സെക്രട്ടേറിയറ്റ് അനുവദിച്ച ഇന്നോവ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇതിനു പുറമേയാണ്.
ജി. കാര്‍ത്തികേയന്‍ സ്പീക്കറും എന്‍. ശക്തന്‍ ഡെപ്യൂട്ടി സ്പീക്കറും ആയിരുന്ന കാലയളവിലെ ഏതാനും മാസങ്ങളിലെ ഇരുവരുടെയും യാത്രപ്പടി ചുവടെ ചേര്‍ക്കുന്നു (ആദ്യത്തേത് ജി. കാര്‍ത്തികേയന്റെ യാത്രപ്പടി)
2013 ലെ കണക്ക് ഫെബ്രുവരി 45,324 88,059
മാര്‍ച്ച് 55,630 1,20,169
ഏപ്രില്‍ 61,189 1,30,305
മെയ് 42,977 1,24,651
ജൂണ്‍ 35,469 1,03,846