ഇന്ത്യന്‍ യുവതിക്ക് പാക് ഭര്‍ത്താവിന്റെ ഭീഷണി; യുവതിയെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ച് സുഷമ

ടെലിഫോണിലൂടെ വിവാഹം കഴിച്ച് തട്ടിപ്പില്‍ പാക്കിസ്ഥാനിയുടെ ഭാര്യയാകേണ്ടി വന്ന ഇന്ത്യക്കാരിയെ അടിയന്തരമായി നാട്ടിലെത്തിക്കാനുള്ള നടപടികളുമായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. യുവതി ഇപ്പോള്‍ പാക്കിസ്ഥാനില്‍ ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും തടവിലാണെന്ന് ഇവരുടെ പിതാവ് യൂട്യൂബ് എസ്ഒഎസ് വിഡിയോ വഴി സുഷമ സ്വരാജിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. വിഷയത്തിലിടപെട്ട സുഷമ, മുഹമ്മദിയ ബീഗത്തെ സുരക്ഷിതമായി ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ എടുക്കാന്‍ ഇന്ത്യന്‍ ഹൈക്കമ്മിഷന് നിര്‍ദേശം നല്‍കി.

ഒമാന്‍ സ്വദേശിയാണെന്നു പറഞ്ഞ് ഏജന്റ് വഴി ടെലിഫോണിലൂടെയാണു മുഹമ്മദ് യൂനിസ്, മുഹമ്മദി ബീഗത്തെ നിക്കാഹ് കഴിച്ചത്. 1996ലായിരുന്നു ഇത്. ഒമാനിലെ മസ്‌കത്തില്‍ മെക്കാനിക്കായിരുന്നു യൂനിസ്. വിവാഹം കഴിഞ്ഞ 12 വര്‍ഷങ്ങള്‍ക്കുശേഷം ജോലി നഷ്ടപ്പെട്ടപ്പോഴാണ് പാക്കിസ്ഥാന്‍ പൗരനാണു താനെന്ന് യൂനിസ് വെളിപ്പെടുത്തിയതെന്നും യുവതിയുടെ മാതാവ് ഹജാരാ ബീഗം അറിയിച്ചു. മൂന്ന് ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളുമായി അഞ്ച് കുട്ടികളാണ് ഇവര്‍ക്കുള്ളത്. അമ്മ ഹിന്ദുസ്ഥാനിയാണെന്നും എല്ലാ ഹിന്ദുസ്ഥാനികളും ഹിന്ദുക്കളാണെന്നും യൂനിസ് കുട്ടികളോട് അധിക്ഷേപിച്ച് പറയാറുണ്ടെന്നും ഹജാരാ ബീഗം വ്യക്തമാക്കി. ഇന്ത്യയിലേക്കു ജീവനോടെ മടങ്ങിപ്പോകാന്‍ കഴിയില്ലെന്ന് ഇയാള്‍ മുഹമ്മദിയയെ ഭീഷണിപ്പെടുത്തിട്ടുമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, മുഹമ്മദീയ ബീഗത്തെ ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ കണ്ടു സംസാരിച്ചെന്നും ഇന്ത്യയിലേക്കു തിരിച്ചെത്താനുള്ള ആഗ്രഹം അവര്‍ അറിയിച്ചെന്നും സുഷമ സ്വരാജ് വ്യക്തമാക്കി. എന്നാല്‍ ഹൈദരാബാദ് സ്വദേശിയായ ഇവരുടെ പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞ വര്‍ഷം അവസാനിച്ചിരുന്നു. ഇത് എത്രയും വേഗം പുനഃസ്ഥാപിച്ചുകൊടുക്കാന്‍ ഹൈക്കമ്മിഷന് മന്ത്രി നിര്‍ദേശം നല്‍കി.

Top