കരഞ്ഞ കുഞ്ഞിന്റെ വായ് പൊത്തിയപ്പോള്‍ കുഞ്ഞ് മരിച്ചു; മൃതദേഹം പള്ളിയില്‍ ഉപേക്ഷിച്ച ഉമ്മയെ പോലീസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു: തുടര്‍ച്ചായി കരഞ്ഞ കുഞ്ഞിന്റെ വായ് പൊത്തിയതോടെ കുഞ്ഞ് മരിച്ചു. മൃതദേഹം പള്ളിക്കാട്ടില്‍ ഉപേക്ഷിച്ചു മടങ്ങിയ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

അസുഖംകാരണം തുടര്‍ച്ചയായി കരഞ്ഞ കുഞ്ഞിനെ മ്മ വായ് പൊത്തിപ്പിടിച്ചതിനെത്തുടര്‍ന്ന് ശ്വാസംമുട്ടി മരിക്കുകയായിരുന്നു.
ബെംഗളൂരു കെ.ജി. ഹള്ളി വീരപ്പനപ്പാളയയിലെ മൂന്നുവയസ്സുകാരി റുബിയ കൗസറാണ് മരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭയന്നുപോയ മാതാവ് നസിയ സുല്‍ത്താന കുട്ടിയുടെ മൃതദേഹം വീരപ്പനപ്പാളയിലുള്ള മുസ്ലീം പള്ളിക്കു സമീപം ഉപേക്ഷിച്ചു. മൃതദേഹം കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് മാതാവിനെ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തുവന്നത്. അശ്രദ്ധ കാരണമുണ്ടായ കൊലപാതകക്കുറ്റം ചുമത്തി പോലീസ് ഇവരെ അറസ്റ്റു ചെയ്തു. ഓട്ടോറിക്ഷാ ഡ്രൈവറായ കുട്ടിയുടെ പിതാവ് മറ്റൊരിടത്ത് മാറിത്താമസിച്ചുവരികയാണ്.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഡെങ്കിപ്പനി ബാധിച്ചതിനെത്തുടര്‍ന്ന് ചികിത്സിക്കാന്‍ പണമില്ലാത്തതിനാല്‍ കുട്ടിയെ വീട്ടില്‍ത്തന്നെ താമസിപ്പിച്ചിരിക്കുകയായിരുന്നു. രോഗത്താല്‍ അസ്വസ്ഥയായ കുട്ടി തുടര്‍ച്ചയായി കരഞ്ഞതിനെത്തുടര്‍ന്ന് നസിയ സുല്‍ത്താന വായ പൊത്തിപ്പിടിക്കുകയായിരുന്നു.

ശ്വാസം മുട്ടിയ കുഞ്ഞ് മരിച്ചു. കുറച്ചുനേരത്തിനുശേഷമാണ് കുട്ടി മരിച്ചതായി സുല്‍ത്താന തിരിച്ചറിഞ്ഞത്. സംസ്‌കരിക്കാന്‍ തന്റെ കൈയില്‍ പണമില്ലാത്തതിനാലാണ് കുട്ടിയുടെ മൃതദേഹം പള്ളിപ്പരിസരത്ത് ഉപേക്ഷിച്ചതെന്ന് അവര്‍ പോലീസിനോട് പറഞ്ഞു.

കോടതിയില്‍ ഹാജരാക്കിയ സുല്‍ത്താനയെ റിമാന്‍ഡ് ചെയ്തു. നാലുവര്‍ഷം മുന്‍പാണ് ഓട്ടോറിക്ഷാ ഡ്രൈവറായ ആസിഫ് മുഹമ്മദിനെ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് സുല്‍ത്താന വിവാഹം ചെയ്തത്. കുടുംബവഴക്കിനെത്തുടര്‍ന്ന് കുറച്ചുനാളായി ആസിഫ് മറ്റൊരിടത്ത് മാറിത്താമസിക്കുകയായിരുന്നു. ഒരു സ്വകാര്യ ക്ലിനിക്കല്‍ ജോലി ചെയ്താണ് സുല്‍ത്താന ജീവിച്ചിരുന്നത്.

Top