തൃശ്ശൂരിലെ കൂട്ട ആത്മഹത്യ;പെണ്‍കുട്ടിയുടെ മുന്‍ കാമുകന്‍ അനന്തു അറസ്റ്റില്‍

തൃശൂര്‍: തൃശൂര്‍ വരാക്കരയില്‍ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ സഹപാഠി അത്താണി സദേശി അനന്തുവാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ഇയാള്‍ ദുരുപയോഗം ചെയ്തതില്‍ മനാംനൊന്താണ് കുടുംബം ആത്മഹത്യ ചെയ്തതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
വരാക്കര തൂപ്രത്ത് വീട്ടില്‍ ബാബു, ഭാര്യ സവിത, മകള്‍ ശില്‍പ എന്നിവരാണ് ആത്മഹത്യ ചെയ്തത്. ശില്‍പയുമായി വിവാഹം നിശ്ചയിച്ചിരുന്ന ഇരിങ്ങാലക്കുട സ്വദേശിയായ യുവാവിന്റെ മൊബൈല്‍ ഫോണിലേക്ക്് അനന്തു ഏതാനും ചിത്രങ്ങള്‍ അയച്ചുനല്‍കിയിരുന്നു. ശില്‍പയുമായി താന്‍ പ്രണയത്തിലാണെന്നും ഇയാള്‍ സന്ദേശമയച്ചു. ഇതോടെ വിവാഹം മുടങ്ങി. ഇതില്‍ മനംനൊന്തായിരുന്നു കൂട്ട ആത്മഹത്യ.

ശില്‍പയുടെ സഹോദരന്‍ വിപിന്‍ ക്വാറിയില്‍ മുങ്ങിമരിച്ചതിന്റെ 13–ാം വാര്‍ഷികദിനത്തിലാണ് ദുരന്തം കുടുംബത്തെ വേട്ടയാടിയത്. സ്വര്‍ണപ്പണിക്കാരനായിരുന്ന ബാബു ജോലി നഷ്ടപ്പെട്ടതേത്തുടര്‍ന്നു കോഴിക്കച്ചവടം നടത്തി കുടുംബം പുലര്‍ത്തുകയായിരുന്നു.ശില്‍പ എംകോം പഠനം പൂര്‍ത്തിയാക്കിയിരുന്നു. വിഷം കഴിക്കുന്നതിനു തൊട്ടുമുന്‍പ് ശില്‍പ ഫോണില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നു വീട്ടിലെത്തിയ ബാബുവിന്റെ സഹോദരന്റെ മകനാണ് അബോധാവസ്ഥയില്‍ ഇവരെ കണ്ടെത്തിയത്. നാട്ടുകാരുടെ സഹായത്തോടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
കോളജ് പഠനകാലത്ത് എടുത്ത ഗ്രൂപ്പ് ഫോട്ടോയില്‍ കൃത്രിമമായി ചിത്രീകരിച്ച ഫോട്ടോയാണ് അനന്തു പ്രണയചിത്രമെന്ന് കാണിച്ച് യുവാവിന് അയച്ചുനല്‍കിയത്. ഇക്കാര്യം വ്യക്തമായതോടെ പോലീസ് അനന്തുവിനെതിരെ കേസെടുത്തു. പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top