
സ്വന്തം ലേഖകൻ
കൊച്ചി: രണ്ടു വർഷത്തിനിടെ കേരളത്തിൽ മതംമാറ്റപ്പെട്ടത് അറുനൂറു പെൺകുട്ടികളെന്നു റിപ്പോർട്ട്. പ്രണയത്തിൽ കുരുക്കി പെൺകുട്ടികളെ ഒരു പ്രത്യേക മതവിഭാഗത്തിലേയ്ക്കു മതംമാറ്റിയതെന്നാണ് റിപ്പോട്ട്. കേന്ദ്ര ഇന്റലിജൻസ് വിഭാഗമാണ് ഇതു സംബന്ധിച്ചുള്ള മുന്നറിയിപ്പു സംസ്ഥാന സർക്കാരിനു നൽകിയത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള പെൺകുട്ടികളാണ് ഇത്തരത്തിൽ പ്രണയക്കെണിയിൽ കുടുങ്ങിയിരിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളെ ഇത്തരത്തിൽ പ്രണയത്തിൽ കുടുക്കിയിരിക്കുന്ന സംഘങ്ങൾ വ്യാപകമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്.
കോട്ടയം ഈരാറ്റുപേട്ട, മലപ്പുറം കാസർകോട് ജില്ലകളിലെ യുവാക്കളാണ് കൂടുതലായും പെൺകുട്ടികളെ പ്രണയത്തിൽ കുടുക്കി മതംമാറ്റിയിരിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പെൺകുട്ടികൾ മതംമാറ്റപ്പെട്ടതിനു ഇവർക്കു പ്രത്യേകം ധനസഹായവും ലഭിച്ചിട്ടുണ്ടെന്ന സൂചനകളാണ് ലഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ പൊലീസ് നൽകുന്നത്.