പെണ്ണുകാണൽ ചടങ്ങിന്റെ അന്ന് യുവാവിന്റെ ആത്മഹത്യ; അത്മഹത്യ ചെയ്തത് വിധവ വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന്

ക്രൈം ഡെസ്‌ക്
ആലപ്പുഴ: ഭർത്താവ് മരിച്ച യുവതിയുമായി അവിഹിത ബന്ധമുണ്ടായിരുന്ന യുവാവ് ഇവർ വിവാഹാഭ്യർഥന നിരസിച്ചതോടെ ആത്മഹത്യ ചെയ്തു. പെണ്ണുകാണൽ ദിവസം ഇവരുടെ വീടിനു മുന്നിലാണ് യുവാവ് ആത്മഹത്യ ചെയ്തത്. യുവതിയുടെ വീടിന്റെ മുന്നിലെ കഴുക്കോലിൽ കയർ കുരുക്കിയാണ് യുവാവ് ആത്മഹത്യ ചെയ്തത്. കഞ്ഞിക്കുഴി പുലക്കാട്ടുചിറയിൽ പൊന്നപ്പന്റെ മകൻ ജയരാജാണ് മരിച്ചത്. ഇയാളുടെ പെണ്ണുകാണൽ ചടങ്ങ് ഇന്നാണ് തീരുമാനിച്ചിരുന്നത്.

കഴിഞ്ഞദിവസം പുലർച്ചെ ഒന്നോടെ ഉദയാ സ്റ്റുഡിയോയ്ക്കു പിന്നിൽ യുവതിയുടെ വാടകവീടിന്റെ മുറ്റത്തായിരുന്നു സംഭവം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പത്തു വയസുള്ള മകനും അമ്മയ്ക്കുമൊപ്പം ആറു മാസമായി ഈ വീട്ടിലാണ് യുവതിയുടെ താമസിക്കുന്നത്. ഒരു വർഷത്തോളമായി വിവാഹാഭ്യർഥന നടത്തിയിരുന്ന ജയരാജ് രാത്രി പത്തോടെ വീണ്ടും വിവാഹത്തിന് സമ്മതിക്കണമെന്ന് യുവതിയോട് ആവശ്യപ്പെട്ടു. തുടർന്ന് യുവതി താക്കീത് ചെയ്തതോടെ സ്ഥലംവിട്ട യുവാവ് ഫോണിലൂടെ വീണ്ടും വിവാഹാഭ്യർഥന നടത്തി. അതും നിരസിക്കപ്പെട്ടതോടെ താൻ വീടിന്റെ മുറ്റത്തു ജീവനൊടുക്കുമെന്ന് മുന്നറിയിപ്പ് നൽകി. പുലർച്ചയോടെ വീണ്ടും വീട്ടുമുറ്റത്തെത്തിയ ജയരാജ് കൈ മുറിച്ച് രക്തംകൊണ്ട് യുവതിയുടെ പേര് ഭിത്തിയിൽ എഴുതി. തുടർന്ന് കൈയിൽ കരുതിയിരുന്ന വിഷദ്രാവകം കഴിച്ചശേഷം കഴുക്കോലിൽ കയർ കുരുക്കി ആത്മഹത്യ ചെയ്യുകയായിരുന്നു.

യുവതി വിവരമറിയിച്ചതിനെ തുടർന്ന് ആലപ്പുഴ നോർത്ത് സ്‌റ്റേഷനിൽ നിന്നു പൊലീസ് എത്തിയെങ്കിലും ജയരാജ് മരിക്കുകയായിരുന്നു. ഇയാളുടെ ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ച് ആലപ്പുഴ നോർത്ത് സ്‌റ്റേഷനിൽ യുവതി മൂന്നു തവണ പരാതി നൽകിയിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

Top