ജെൻസൻ, എന്റെ സഹോദരാ, കാലത്തിന്റെ അവസാനം വരെ നീ ഓർക്കപ്പെടും- ഫഹദ് ഫാസിൽ. ജെൻസന്റെ വിയോഗദുഃഖത്തിൽ മമ്മൂട്ടിയും

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ അച്ഛനെയും അമ്മയെയും സഹോദരിയെയും മറ്റു കുടുംബാംഗങ്ങളെയും കവർന്നപ്പോഴും, താലി ചാർത്താനായി കൈപിടിച്ച ജെൻസൺ ശ്രുതിക്ക് താങ്ങും തണലുമായി കൂടെയുണ്ടായിരുന്നു. വിധിവൈപരീത്യമെന്നു പറയട്ടെ, കഴിഞ്ഞ ദിവസം കൽപ്പറ്റയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ജെൻസണും ശ്രുതിയെ വിട്ടകന്നു.

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ, അച്ഛനും അമ്മയും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ ഒൻപത് പേരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസന്റെ മരണത്തിൽ അനുശോചനങ്ങളുമായി ഫഹദ് ഫാസിൽ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാലത്തിന്റെ അവസാനം വരെ നീ ഓർക്കപ്പെടും സഹോദരാ’ എന്നാണ് ജെൻസന്റെ ചിത്രം ചിത്രം പോസ്റ്റ് ചെയ്ത് ഫഹദ് ഫാസിൽ കുറിച്ച വാക്കുകൾ. നിരവധി പേരാണ് ഹൃദയഭേദകമായ ഈ പോസ്റ്റിൽ ജെൻസണ് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടെത്തിയത്. ‘ഇത്രയും വിഷമിപ്പിച്ച മറ്റൊരു വാർത്തയില്ല’ , ‘ ഫഹദ് ആ കുട്ടിയെ പോയി കാണണം ‘ എന്നിങ്ങനെയാണ് കമന്റുകൾ.കഴിഞ്ഞദിവസം ഉണ്ടായ വാഹനാപകടത്തിലാണ് തലയ്‌ക്ക് സാരമായി പരിക്കേറ്റ ജെൻസൺ രാത്രിയോടുകൂടി മരിച്ചത്. ഓണം കഴിഞ്ഞ് വിവാഹം നടത്താനായിരുന്നു തീരുമാനം . അതിനിടെയാണ് ഈ വേർപാട്.

ജെൻസന്റെ വിയോഗത്തിൽ നടൻ മമ്മൂട്ടി ദുഃഖം രേഖപ്പെടുത്തുന്നു. ‘ജെൻസന്റെ വിയോഗം വലിയ ദുഃഖം ഉണ്ടാക്കുന്നു.. ശ്രുതിയുടെ വേദന…ചിന്തിക്കാവുന്നതിനും അപ്പുറമാണ്….സഹനത്തിന് അപാരമായൊരു ശക്തി ലഭിക്കട്ടെ ശ്രുതിക്കും ജെൻസന്റെ പ്രിയപ്പെട്ടവർക്കും’ എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഓർക്കാപ്പുറത്ത് ഉറ്റവരെ നഷ്‌ടമായ ശ്രുതിയെ വിട്ട് പ്രതിശ്രുത വരൻ ജെൻസണും വിടവാങ്ങിയ വാർത്തയിലെ വിറങ്ങലിപ്പ് ഇനിയും മാറിയിട്ടില്ല മലയാളിക്ക്. ചൂരൽമല ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്ന ജെന്‍സന്‍റെ സംസ്കാരം ഇന്ന് നടക്കും. കഴി‌ഞ്ഞ ദിവസം നടന്ന അപകടത്തിൽ അതീവ ഗുരുതരമായി പരിക്കേറ്റ യുവാവ് ഇന്നലെ രാത്രി 8.57 നാണ് മരിച്ചത്. ഇരുവരുടെയും വിവാഹ ഒരുക്കങ്ങളിലേക്ക് കടക്കാനിരിക്കെയാണ് അപകടം ജെൻസൻ്റെ ജീവനെടുത്തത്. ചൂരൽമല ഉരുൾപ്പൊട്ടലിൽ അച്ഛനും അമ്മയും സഹോദരിയുമടക്കം 9 ഉറ്റബന്ധുക്കളെ നഷ്ടപ്പെട്ട ശ്രുതിക്ക് അടച്ചുറപ്പുള്ള വീടാണ് ഇനി തൻ്റെ സ്വപ്നമെന്ന് പറഞ്ഞ് പെൺകുട്ടിക്ക് ഒപ്പം നിന്ന യുവാവിൻ്റെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാതെയുള്ള മരണം, കേരളത്തിനാകെ നോവായി മാറി.

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ അച്ഛനെയും അമ്മയെയും സഹോദരിയെയും മറ്റു കുടുംബാംഗങ്ങളെയും കവർന്നപ്പോഴും, താലി ചാർത്താനായി കൈപിടിച്ച ജെൻസൺ ശ്രുതിക്ക് താങ്ങും തണലുമായി കൂടെയുണ്ടായിരുന്നു. വിധിവൈപരീത്യമെന്നു പറയട്ടെ, കഴിഞ്ഞ ദിവസം കൽപ്പറ്റയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ജെൻസണും ശ്രുതിയെ വിട്ടകന്നു.

ഇരുവർക്കും പരിക്കേറ്റു എങ്കിലും, തലയ്‌ക്കേറ്റ ആഴത്തിലെ ക്ഷതമായിരുന്നു ജെൻസന്റെ മരണകാരണം. ബുധനാഴ്ച രാത്രിയോട് കൂടി ജെൻസൺ മരണത്തിനു കീഴടങ്ങി. ജെൻസനെ അവസാനമായി കാണാൻ, ശ്രുതി ആശുപത്രിയിൽ വന്നിരുന്നു. സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം നടക്കും.

 

Top