ക്വട്ടേഷന്‍ സംഘത്തിന് അനധികൃതമായി മുറി നല്‍കിയ റെസ്റ്റ് ഹൗസ് ജീവനക്കാരനെ പിരിച്ചുവിട്ടു; മുറിയെടുത്തത് തട്ടിക്കൊണ്ടുവന്ന യുവാവിനെ മർദ്ദിക്കാൻ,സംഭവം റിപ്ലബിക്ക് ദിനത്തിൽ

അടൂര്‍: ക്വട്ടേഷന്‍ സംഘത്തിന് അനധികൃതമായി മുറി നല്‍കിയ സംഭവത്തില്‍ പൊതുമരാമത്ത് റെസ്റ്റ് ഹൗസിലെ താല്‍ക്കാലിക ജീവനക്കാരനെ പിരിച്ചുവിട്ടു. പഴകുളം സ്വദേശി രാജീവ്ഖാനെയാണ് പിരിച്ചു വിട്ടത്. കൊച്ചിയില്‍നിന്നും തട്ടിക്കൊണ്ടുവന്ന യുവാവിനെ റസ്റ്റ്ഹൗസില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

റിപ്പബ്ലിക് ദിനത്തില്‍ രാവിലെയാണ് സംഭവം നടന്നത്. ചങ്ങനാശ്ശേരി സ്വദേശി ലിബിന്‍ വര്‍ഗീസിനെയാണ് മര്‍ദിച്ചത്. ഈ കേസില്‍ മൂന്നു പേരെ ഇവിടെ നിന്ന് അടൂര്‍ പോലീസ് പിടികൂടി കൊച്ചി ഇന്‍ഫോ പാര്‍ക്ക് പോലീസിനു കൈമാറിയിരുന്നു. മുൻകൂര്‍ ബുക്കിങ്ങോ തിരിച്ചറിയല്‍ രേഖയോ ഇല്ലാതെയാണ് രാജീവ് ഖാന്‍ ക്വട്ടേഷന്‍ സംഘത്തിന് മുറി സംഘടിപ്പിച്ചു കൊടുത്തത്.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ശ്രീലത എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വഴി ചീഫ് എന്‍ജിനിയര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. താത്കാലിക ജീവനക്കാരന്‍ രാജീവ് ഖാന് വീഴ്ച പറ്റിയതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

വന്നവരുടെ തിരിച്ചറിയല്‍
കാര്‍ഡ് വാങ്ങാതെ മുറി നല്‍കിയതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഓൺലൈനായി ബുക്ക് ചെയ്താണ് പൊതുമരാമത്ത് റെസ്റ്റ് ഹൗസുകളില്‍ മുറികള്‍ നല്‍കുന്നത്. ഒഴിവുണ്ടെങ്കില്‍ കൗണ്ടര്‍ ബുക്കിങ് വഴിയും നല്‍കാം. ഇതിന് മുറിയെടുക്കുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് നൽകണമെന്നാണ്. തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങാതെയാണ് മുറി ലഭ്യമാക്കിയത്.

ടൂറിസ്റ്റ് ഹോം ഉള്‍പ്പെടെയുള്ള സ്വകാര്യ കെട്ടിട ഉടമകള്‍ വരെ കൃത്യമായ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി വരെ വാങ്ങിവച്ച ശേഷമാണ് മുറികള്‍ നൽകുന്നത്. ഇത്തരത്തില്‍ കര്‍ശന നിര്‍ദ്ദേശമാണ് പോലീസ് ഇവര്‍ക്കെല്ലാം നൽകിയിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ സംവിധാനത്തിലുള്ള അടൂരിലെ പൊതുമരാമത്ത് ഗസ്റ്റ് ഹൗസില്‍ ഇതെല്ലാം മറികടന്നാണ് മുറി നൽകിയത്.

അക്രമി സംഘത്തിന് നൽകിയ മുറിയിൽ രാവിലെ 10 വരെ ബുക്കിങ് സംവിധാനം വഴി ആളുണ്ടായിരുന്നു. വൈകിട്ട് ആറ് മുതലും ബുക്കിങ് ഉണ്ടായിരുന്നു. ഇതിനിടയിലുള്ള സമയത്താണ് ചട്ടം മറികടന്ന് മുറി നൽകിയതെന്ന് റിപ്പാര്‍ട്ടില്‍ പറയുന്നു.

Top