കോട്ടയം: മൊബൈൽ ഫോണ്‍ ഉപയോക്താക്കളും ജിഎസ്ടി വില്ലനാകുന്നു. ജിഎസ്ടി വരുന്നതിന് മുന്‍പ് ബിഎസ്എൻഎൽ ഉപയോക്താക്കൾക്കു 100 രൂപ ഫ്ളക്സി റീ ചാർജ് ചെയ്താൽ 86 രൂപ ലഭിക്കുമായിരുന്നു. എന്നാൽ ജിഎസ്ടി വന്നതിനുശേഷം 100 രൂപയ്ക്കു ഫ്ളക്സി റീ ചാർജ് ചെയ്യുന്നവർക്കു 81.75 രൂപ മാത്രമാണ് ലഭിക്കുന്നത്. ഫോണ്‍ വിളിക്കാൻ 100 രൂപമുടക്കി റീ ചാർജ് ചെയ്യുന്നയാൾക്കു മുന്‍പു 14 രൂപ നഷ്ട്മായിരുന്ന സ്ഥാനത്താണു ഇപ്പോൾ 18.25രൂപയാണു നഷ്ട്മാകുന്നത്. സ്വകാര്യ മൊബൈൽ കന്പനികളും സമാനമായ രീതിയിൽ ഫ്ളക്സി റീ ചാർജ് ചെയ്യുന്ന്പോൾ ലഭിക്കുന്ന തുകയിൽ കുറവ് വരുത്തിയിട്ടുണ്ട്. ഫോണ്‍ വിളികൾ ഒഴിവാക്കാനാവാത്തവർക്കു ജിഎസ്ടി നല്കുന്ന ആഘാതത്തിൽ നിന്നു രക്ഷനേടാൻ ഫുൾടോക്ക് ടൈം ചെയ്യുകയെന്നതാണു ഏക പോംവഴിയെന്നും ജിഎസ്ടി ആഘാതം വലിയ തോതിൽ ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ ഓഫറുകളും അധിക കാലംതുടരാൻ സാധ്യതയില്ലെന്നും കടക്കാർ പറയുന്നു. ബിഎസ്എൻഎൽ ഫ്ളക്സി റീ ചാർജിംഗ് നടത്തുന്ന സ്ഥാപനങ്ങൾക്കും ജിഎസ്ടി പണിയായി. ജിഎസ്ടി വരവിനു മുന്‍പു 1,100 രൂപയുടെ ഫ്ളക്സി റീ ചാർജിന്റെ സ്റ്റോക്ക് ലഭിക്കാൻ 1065 രൂപ നല്കിയാൽ മതിയായിരുന്നു.
നടത്തിപ്പുകാരന് 35 രൂപ കമ്മീഷനും ലഭിച്ചിരുന്നു. ജിഎസ്ടി നടപ്പാക്കിയതോടെ 1100 രൂപയുടെ റീചാർജ് സ്റ്റോക്കെന്നുള്ള കണക്ക് 1132 രൂപയാക്കി മാറ്റി. ഇതോടെ 1132 രൂപയുടെ റീ ചാർജ് സ്റ്റോക്ക് ലഭിക്കുന്നതിനു 1100 രൂപ നല്‍കേണ്ട സാഹചര്യമാണ്. ജിഎസ്ടിക്കു മുന്‍പു 1100 രൂപയുടെ റീ ചാർജ് സ്റ്റോക്ക് വില്പന നടത്തിയാൽ കച്ചവടക്കാരനു 35 രൂപ കമ്മീഷൻ ലഭിച്ചിരുന്നു. ഇപ്പോൾ 1132 രൂപയുടെ സ്റ്റോക്ക് വില്പന നടത്തുന്പോഴാണു 32 രൂപ കമ്മീഷനായി ലഭിക്കുന്നത്. 3.18 ശതമാനം കമ്മീഷൻ ലഭിച്ചിരുന്നിടത്ത് ഇപ്പോൾ 2.82 ശതമാനമായി കുറഞ്ഞു.
സ്വകാര്യ മൊബൈൽ സേവന ദാതാക്കളായ ഐഡിയ, വോഡാഫോണ്‍, എയർടെൽ എന്നിവ ഫ്ളക്സി റീ ചാർജ് കമ്മീഷൻ നിരക്കിൽ മാറ്റം വരുത്തിയിട്ടുമില്ല. ഐഡിയ 1041 രൂപയുടെ സ്റ്റോക്ക് കച്ചവടക്കാർക്കു ലഭിക്കാൻ 1,000 രൂപ നല്കിയാൽ മതി. കമ്മീഷൻ ഇനത്തിൽ 41 രൂപ ലഭിക്കും.
എയർടെൽ, വോഡാ ഫോണ്‍ എന്നിവയുടെ 1,040 രൂപയുടെ സ്റ്റോക്ക് കച്ചവടക്കാർക്കു ലഭിക്കുന്നതിനു 1,000 രൂപ നല്കിയാൽ മതി. കമ്മീഷൻ ഇനത്തിൽ 40 രൂപ ലഭിക്കും. ജിഎസ്ടി നടപ്പാക്കിയിട്ടും സ്വകാര്യ മൊബൈൽ സേവന ദാതാക്കൾ പഴയ കമ്മീഷൻ തുടരുന്പോഴാണു ബിഎസ്എൻഎൽ കച്ചവടക്കാരുടെ കമ്മീഷൻ കുറച്ചിരിക്കുന്നത്.
ബിഎസ്എൻഎൽ പുതിയ റീചാർജ് കൂപ്പണുകൾ പുറത്തിറക്കുന്പോഴും കമ്മീഷൻ ഇനത്തിൽ കുറവുണ്ടാകുമെന്നാണു വ്യാപാരികൾ പറയുന്നത്.
നിലവിൽ ബിഎസ്എൻഎൽ 55 രൂപയുടെ റീ ചാർജ് കൂപ്പണുകൾ വ്യാപാരികൾ വാങ്ങുന്പോൾ 53.25 രൂപ നല്കിയാൽ മതി. ഈ നിരക്കിൽ ഒരു കൂപ്പണ്‍ വില്പന നടത്തുന്പോൾ 1.75 രൂപ കച്ചവടക്കാർക്കു ലഭിക്കും. 20 രൂപയുടെ റീചാർജ് കൂപ്പണ്‍ വില്പന നടത്തുന്പോൾ വെറും 70 പൈസ മാത്രമാണു ലഭിക്കുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന കമ്മീഷനിലും വൻ കുറവു വരുമെന്നാണു കച്ചവടക്കാർ പറയുന്നത്. അടുത്ത ആഴ്ചകളിൽതന്നെ പുതിയ കൂപ്പണുകൾ വിപണിയിൽ എത്തിതുടങ്ങും. ഇതോടെ പൂർണമായും 20 രൂപയുടെ കൂപ്പണുകൾ കച്ചവടക്കാർ വാങ്ങിവയ്ക്കാത്ത സ്ഥിതിയുണ്ടാകും.
സ്വകാര്യ മൊബൈൽ സേവന ദാതാക്കളുടെ റീ ചാർജ് കൂപ്പണുകളിലും ഫ്ളക്സി റീ ചാർജ് സ്റ്റോക്കിനു സമാനമായ രീതിയിൽ കമ്മീഷൻ കുറയ്ക്കാനുള്ള സാധ്യതയില്ല. സ്വകാര്യ കന്പനികളുടെ 50 രൂപ കൂപ്പണുകൾ വില്പന നടത്തുന്പോൾ കച്ചവടക്കാരനു രണ്ടു രൂപ വീതം കമ്മീഷൻ നിലവിൽ ലഭിക്കുന്നുണ്ട്.