പിണറായി സർക്കാരിന്റെ തീവെട്ടിക്കൊള്ള ! ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 ! മൃതദേഹങ്ങൾ സംസ്കരിക്കാൻ 2.76 കോടി, ബെയ്ലി പാലത്തിന് ഒരു കോടി, വെള്ളക്കെട്ട് മാറ്റാൻ 3 കോടി.വയനാട് ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക വൊളണ്ടിയർമാർക്ക്.ഞെട്ടിപ്പിക്കുന്ന കണക്കുമായി സർക്കാർ.

തിരുവന്തപുരം : വയനാട് ദുരന്തത്തിലെ പ്രവർത്തനങ്ങളിൽ തീവെട്ടിക്കൊള്ളയുമായി പിണറായി സർക്കാർ. ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക ചെലവഴിച്ചത് വൊളണ്ടിയർമാർക്കാണെന്നാണ് പുറത്ത് വന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ചൂരൽമല-മുണ്ടക്കൈ ഉരുക്ഷപൊട്ടലിന് പിന്നാലെ ദുരിതാശ്വാസവും രക്ഷാപ്രവർത്തനവും ആരംഭിച്ച സമയത്ത് സർക്കാർ ചെലവാക്കിയ തുക ഞെട്ടിപ്പിക്കുന്നതാണ് അവിശ്വസനീയമായ കണക്കാണ് സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്. ഓരോ ആവശ്യങ്ങൾക്കും കോടികളുടെ കണക്കാണ് ചെലവായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇതെങ്ങനെ ഇത്രവലിയ തുക ചെലവായെന്ന ആശയക്കുഴപ്പവും ജനങ്ങൾക്കിടയിൽ ഉയരുകയാണ്.

ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ ചിലവായെന്നാണ് സര്‍ക്കാര്‍ കണക്ക്. 359 മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് 2 കോടി 76 ലക്ഷം ചെലവിട്ടു. ദുരിത ബാധിതര്‍ക്കായുളള വസ്ത്രങ്ങൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച് നൽകിയിരുന്നു. ആവശ്യത്തിലേറെ വസ്ത്രങ്ങൾ ലഭിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയടക്കം വാർത്താ സമ്മേളനത്തിൽ പറഞ്ഞിട്ടുണ്ടായിരുന്നത്. എന്നാൽ സര്‍ക്കാര്‍ കണക്ക് പുറത്ത് വന്നപ്പോൾ ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ വസ്ത്രങ്ങൾക്കായി 11 കോടി ചിലവായെന്നാണ് പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദുരിതബാധിതരേക്കാൾ കൂടുതൽ കാശ് ചെലവിട്ടത് വളണ്ടിയർമാർക്ക് വേണ്ടിയാണ്. വൊളണ്ടിയര്‍മാരുടെ വണ്ടി ചെലവിനും ഭക്ഷണത്തിനും 14 കോടി ചിലവാക്കി. വൊളണ്ടിയർമാരുടെ ഗതാഗതത്തിന് മാത്രം 4 കോടി ചെലവായി. ദുരിതാശ്വാസ ക്യാമ്പുകളിലെ ജനറേറ്റർ ചെലവ് 7കോടിയെന്നാണ് സർക്കാ‍ര്‍ സത്യവാങ്മൂലം പരാമർശിച്ചുള്ള കോടതി റിപ്പോർട്ടിൽ പറയുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വന്ന വോളണ്ടിയേഴ്സിന് യൂസർ കിറ്റ് നൽകിയ വകയിൽ ആകെ 2 കോടി 98 ലക്ഷം ചിലവായി. ബെയ്ലി പാലത്തിന്റെ നിർമ്മാണത്തിന് ഒരു കോടി രൂപ.

17 ദുരിതാശ്വാസ ക്യാമ്പുകളിൽ 30 ദിവസത്തേക്ക് ജനറേറ്ററിന്റെ ചിലവ് 7 കോടിയാണ്. ഇന്ത്യൻ എയർ ഫോഴ്സിന് എയർ ലിഫ്റ്റിംഗ് ഹെലികോപ്ടർ ചാർജ്ജ് 17 കോടി. ദുരിതബാധിതരെ ഒഴിപ്പിക്കാൻ വണ്ടികൾ ഉപയോഗിച്ച വകയിൽ 12 കോടി. മിലിട്ടറി / വോളണ്ടിയർമാർ എന്നിവരുടെ ട്രാൻസ്പോട്ടേഷൻ വകയിൽ 4 കോടി. മിലിട്ടറി വോളണ്ടിയർമാർ എന്നിവരുടെ മെഡിക്കൽ സൗകര്യങ്ങൾ നൽകിയ വകയിൽ 2 കോടി. മിലിട്ടറി / വോളണ്ടിയർമാർ എന്നിവരുടെ താമസ സൗകര്യങ്ങൾ ഒരുക്കിയ വകയിൽ 15 കോടി. മിലിട്ടറി / വോളണ്ടിയർമാർ എന്നിവരുടെ ഭക്ഷണ / വെള്ള ആവശ്യങ്ങൾക്ക് 10 കോടി. ജെസിബി, ഹിറ്റാച്ചി, ക്രെയിൻ എന്നിവക്ക് ചിലവായത് 15 കോടിയാണ്.

ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷണത്തിനായുള്ള ചിലവ് 8 കോടിയും ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ വസ്ത്രങ്ങൾക്കായി ചിലവ് 11 കോടി. മെഡിക്കൽ പരിശോധന ചിലവ് എട്ടുകോടിയും ആയി. ക്യാമ്പിലെ ജനറേറ്ററിന് 7 കോടി ചിലവായി. ഡ്രോൺ റഡാർ വാടക 3 കോടിയായി. ഡിഎൻഎ പരിശോധനക്കായി 3 കോടി ചിലവാക്കിയെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

17 ദുരിതാശ്വാസ ക്യാമ്പുകളിലായി ഒരു മാസത്തേക്ക് ജനറേറ്ററിന്റെ ചെലവ് ഏഴ് കോടി. ദുരിതബാധിതരെ ഒഴിപ്പിക്കാൻ വാഹനം ഉപയോ​ഗിച്ച വകയിൽ 12 കോടി. ക്യാമ്പുകളിലെ ഭക്ഷണത്തിന്റെ ചെലവ് എട്ട് കോടി. സൈന്യത്തിനും വൊളണ്ടിയർമാർക്കും താമസസൗകര്യം ഒരുക്കിയതിന് 15 കോടി. ബെയ്ലി പാലത്തിന്റെ അടിയിൽ കല്ല് നിരത്താൻ ഒരു കോടി എന്നിങ്ങനെ ചെലവായെന്നാണ് സർക്കാർ വാദം. ചെലവായ തുകയും ഇനി ചെലവാക്കാനുള്ളതുമായ കണക്കിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഹൈക്കോടതിയിലാണ് സർക്കാർ കണക്ക് നൽകിയിരിക്കുന്നത്.

അതേസമയം നഷ്ടപരിഹാരത്തിൽ സർക്കാർ പിശുക്ക് കാണിച്ചതും കണക്കിൽ വ്യക്തമാണ്. ഉരുൾപൊട്ടലിൽ തകർന്ന വീടുകൾക്ക് ഒന്നിന് 1,30,000 രൂപ മാത്രമാണ് നൽകുന്നത്. സർക്കാർ ചെലവുകളെക്കുറിച്ച് വിമർശനങ്ങൾ കടുത്തതോടെ വിശദീകരണവുമായി സംസ്ഥാന ദുരന്തനിരവാരണ അതോറിറ്റിയും രം​ഗത്തെത്തി. എസ്ഡിആർഎഫ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് ചെലുകൾ കണക്കാക്കിയതെന്ന് അതോറിറ്റി അറിയിച്ചു. 90 ദിവസത്തേക്ക് വരെ കണക്കാക്കി മുൻകൂട്ടി തയ്യാറാക്കിയ ചെലവാണെന്നും വീടുകളുടെ നഷ്ടം കണക്കാക്കുന്നത് എസ്ഡിആർഎഫ് ചട്ടം അനുസരിച്ചാണെന്നും അധികൃതർ പറയുന്നു.

Top