സ്വന്തം ലേഖകൻ
ഗോൾവേ:സാങ്കേതിക രംഗത്തെ ഭീമന്മാരായ യുഎസ് കമ്പനി ആപ്പിളിന്റെ പുതിയ ഡാറ്റ സെന്റർ ഗോൾവേയിൽ നിർമ്മിക്കാൻ ഐറിഷ് അധികൃതർ അനുമതി നൽകി. 850 മില്ല്യൺ യൂറോ മുടക്കിയാണ് ഗോൾവേയിൽ സെന്റർ സ്ഥാപിക്കുക. 24,500 സ്‌ക്വയർ മീറ്റർ സ്ഥലത്താണ് കെട്ടിടം നിർമ്മിക്കുക. 2015ലായിരുന്നു പദ്ധതിയുടെ പ്രഖ്യാപനം. ഗോൾവേയ്ക്കു പുറമെ ഡെന്മാർക്കിലെ ജറ്റ്‌ലാന്റിലും സെന്റർ സ്ഥാപിക്കുന്നുണ്ട്. ഈ വർഷമവസാനത്തോടെ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുമെന്നാണ് കരുതുന്നത്. ഗോൾവേയിലെ ഡെറിഡോണലിലായിരിക്കും കെട്ടിടം നിർമ്മിക്കുക. 300ഓളം പേർക്ക് പല രംഗത്തായി ഇവിടെ തൊഴിൽ ലഭിക്കുമെന്നാണ് കരുതുന്നത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക