65 കുട്ടികളിൽ ഒരാൾക്കു ഓട്ടിസം ലക്ഷണങ്ങളെന്നു റിപ്പോർട്ട്; എസ്എച്ച്ഇ റിപ്പോർട്ട്

അഡ്വ.സിബി സെബാസ്റ്റിയൻ

ഡബ്ലിൻ: സ്‌കൂൾ കുട്ടികളിൽ ഓട്ടിസം സാധ്യതകൾ വർധിക്കുന്നതായുള്ള പഠന റിപ്പോർട്ട് എച്ച്എസിഇ പുറത്തു വിട്ടു. നാഷണൽ കൗൺസിൽ ഓഫ് സ്‌പെഷ്യൽ എഡ്യുക്കേഷൻ നടത്തിയ പഠത്തിലാണ് ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് പുറത്തു വിട്ടത്. സ്‌കൂൾ കുട്ടികളിൽ 65 ൽ ഒരാൾക്കു വീതം ഓട്ടിസം സാധ്യതകൾ കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ പുറത്തു വിട്ടിരിക്കുന്നത്. ഇത് ഏതാണ്ട് 14,000ത്തിലധികം കുട്ടികളുണ്ടായിരുന്നതെന്നാണ് റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നതെന്നും സൂചനകൾ.
മുൻപ് നടത്തിയ പഠനത്തിൽ 100 ൽ ഒരു കുട്ടിയ്ക്കു വീതം ഓട്ടിസം സാധ്യത കണ്ടെത്തിയിരുന്നതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. ഇത്തരത്തിൽ ട്രാമാറ്റിക്, സൈക്കോളജിക്കൽ പ്രശ്‌നങ്ങൾ വഴിയാണ് കൂടുതൽ കുട്ടികൾക്കും പ്രശ്‌നങ്ങളുണ്ടായിരിക്കുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കിയിരിക്കുന്നു. നെഗറ്റീവായ പ്രശ്‌നങ്ങൾ മൂലമാണ് ഇപ്പോൾ പ്രശ്‌നങ്ങളുണ്ടായിരിക്കുന്നതെന്നാണ് സൂചനകൾ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top