ടിഷേക്ക് സൈമൺ ഹാരിസിൻ്റെ വീട്ടിൽ നടന്ന പ്രതിഷേധങ്ങൾ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകും. ഇമ്മിഗ്രേഷൻ പ്രതിഷേധം അടിച്ചമർത്താൻ നീക്കം !

ഡബ്ലിൻ : കുടിയേറ്റ വിരുദ്ധ പ്രകടനങ്ങളും പ്രതിഷേധനകളും അടിച്ചമർത്താൻ സർക്കാർ നീക്കം . പ്രധാനമന്ത്രി സൈമൺ ഹാരിസിൻ്റെ വീട്ടിൽ നടന്ന പ്രതിഷേധങ്ങൾ കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാകും.
കഴിഞ്ഞ ആഴ്ചകളിൽ താവോയിസച്ചിൻ്റെ വീടിന് പുറത്ത് നടന്ന വ്യത്യസ്ത പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിരുന്നു, ഇത് ഭീഷണിപ്പെടുത്തലിനും ഉപദ്രവിക്കലിനും തുല്യമാണെന്ന് ഗാർഡ വിശ്വസിക്കുന്നു.

അറസ്റ്റ് ചെയ്യപ്പെട്ട 40 വയസ് പ്രായമുള്ള രണ്ട് പുരുഷന്മാരെയും 30 വയസ് പ്രായമുള്ള ഒരാളെയും കുറ്റം ചുമത്താതെ വിട്ടയച്ചതായി ഇന്നലെ ഉച്ചകഴിഞ്ഞ് ഗാർഡ സ്ഥിരീകരിച്ചു. ഡയറക്ടർ ഓഫ് പബ്ലിക് പ്രോസിക്യൂഷൻസിൻ്റെ (ഡിപിപി) ഓഫീസിൽ ഈ കേസുകൾ സംബന്ധിച്ച് ഫയൽ തയ്യാറാക്കുന്നുണ്ട് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രധാനമായും ഡബ്ലിനിൽ മാത്രമല്ല രാജ്യത്തുടനീളമുള്ള കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് അറസ്റ്റിലായവർ ഗാർഡയ്ക്ക് സുപരിചിതരാണ്.ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും ഉൾപ്പെടെ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾ ഓപ്പറേഷൻ്റെ ഭാഗമായി പിടിച്ചെടുത്തിട്ടുണ്ട്.

ടിഷേക്കിന്റെ വീട്ടിൽ നടന്ന പ്രതിഷേധങ്ങളും അക്രമാസക്തമായ മറ്റ് കുടിയേറ്റ വിരുദ്ധ പ്രകടനങ്ങളും സംഘടിപ്പിക്കുന്നതിൽ അറസ്റ്റിലായവർക്ക് എന്ത് പങ്കാണുള്ളതെന്ന് സ്ഥാപിക്കാൻ ഗാർഡ വിശദമായി പരിശോധിക്കും.

Top