പൊതുമേഖലയിലെ എല്ലാ ശമ്പള തർക്കങ്ങളും ഇനി ലാൻഡ്‌സം റോഡ് എഗ്രിമെന്റ് വഴി തീർപ്പാക്കുമെന്നു മന്ത്രി

സ്വന്തം ലേഖകൻ

ഡബ്ലിൻ: രാജ്യത്തെ ശമ്പള പരിഷ്‌കരണത്തിലുണ്ടാകുന്ന തർക്കങ്ങളെല്ലാം ഇനി ലാൻഡ്‌സം റോഡ് എഗ്രിമെന്റ് വഴി മാത്രമേ പരിഹരിക്കൂ എന്നു പബ്ലിക്ക് എക്‌സ്പൻഡീച്ചർ ആൻഡ് റിഫോംസ് മന്ത്രി പാസ്‌ക്കൽ ഡോണോഹോയ് വ്യക്തമാക്കി. നിലവിൽ രാജ്യത്തുള്ള ശമ്പപരിഷ്‌കരണ തർക്കങ്ങളെല്ലാം ഇനി ഈ കരാറിന്റെ അടിസ്ഥാനത്തിലാവും ചർച്ച ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാരിന്റെ പക്കലുള്ള പണത്തിൽ ഏറെയും ചിലവഴിക്കുന്നത് ശമ്പളത്തിലും പൊതുജനസേവന പ്രവർത്തനങ്ങൾക്കുമായാണ്. ഈ സാഹചര്യത്തിൽ ഈ മേഖലകളുടെയെല്ലാം പ്രവർത്തനങ്ങൾ സർക്കാർ ഏറെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. ഈ മേഖലകളിലെല്ലാം മെച്ചപ്പെട്ട പ്രവർത്തനം ഉറപ്പാക്കണമെന്നും സർക്കാർ ആഗ്രഹിക്കുന്നതായും ഇവർ പറയുന്നു. ഇതിന്റെ ഭാഗമായി രാജ്യത്ത് ഏറ്റവും കൂടതൽ സർക്കാർ സേവനകരുള്ള ഗാർഡായി, നഴ്‌സിങ്, അധ്യാപക വിഭാഗങ്ങളിൽ കൂടുതൽ നിയമനം നടത്തുന്നതിനാണ് ഇപ്പോൾ സർക്കാർ ആലോചിക്കുന്നത്. ഈ മേഖലകളിൽ സർക്കാർ മികച്ച സേവനം ഉറപ്പാക്കുന്നതിനും, ശമ്പളം വർധിപ്പിക്കുന്നതിനും ഈ ലാൻഡ്‌സം റോഡ് എഗ്രിമെന്റിലൂടെ മാത്രമേ നടപ്പാക്കൂ എന്നും ഇദ്ദേഹം അറിയിച്ചു.
ഡോണോഹോയുടെ അടിസ്ഥാനത്തിൽ ഐറിഷ്ജനതയുടെ ഓരോ മേഖലകളിലും പൊതുമേഖലയുടെ സ്വാധീനം അനുഭവപ്പെടണം എന്നാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്. നിലവിലെ സാഹചര്യത്തിൽ സർക്കാർ നിലപാടുകൾ കൂടുതൽ ശക്തമായി ജനങ്ങളിലേയ്ക്കു എത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top