ദീപികയുടെ മൂക്കും മുലയും ചെത്തും: ഭീഷണിയുമായി ആർഎസ്എസ്

സിനിമാ ഡെസ്‌ക്

ചെന്നൈ: പ്ത്മാവതി എന്ന സിനിമയ്ക്കു നേരെയുള്ള ഭീഷണി നടി ദീപികാ പദൂക്കോണിനു നേരെയും. നടിയുടെ മൂക്കും മുലയും അരിയുമെന്ന ഭീഷണിയാണ് സംഘപരിവാർ ഇപ്പോൾ ഉയർത്തുന്നത്.  തമിഴ് ചിത്രമായ മെരസലിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ തണുത്തതിന് പിന്നാലെ ഇപ്പോഴിതാ ബോളിവുഡ് ചിത്രമായ പത്മാവതിയാണ് അവരുടെ അടുത്ത ഇര. ചിത്രം നിരോധിക്കുവാൻ വേണ്ടി ഇവർ കാട്ടിക്കൂട്ടിയ വങ്കത്തരങ്ങൾ ഫലിക്കാതെ വന്നപ്പോഴാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനകളുമായി നേതാക്കൾ രംഗത്ത് വന്നിരിക്കുന്നത്. ചിത്രത്തിലെ മുഖ്യ കഥാപാത്രമായ ദീപിക പദുകോണിന് നേരെയാണ് ഇപ്പോൾ അവരുടെ ആക്രമണം. ദീപികയുടെ മൂക്കും മുലയും അരിയുമെന്നാണ് ഇപ്പോൾ ഭീഷണി ഉയർന്നിരിക്കുന്നത്. രജപുത്തുകൾ സ്ത്രീകൾക്ക് നേരെ കയ്യുയർത്താറില്ല, എന്നാൽ ലക്ഷ്മണൻ ശൂർപ്പണഖയോട് ചെയ്തത് ദീപികയോട് ചെയ്യുമെന്നാണ് കർണി സേനയുടെ ഭീഷണി. കർണി സേന നേതാവ് വ്യാഴാഴ്ച പുറത്തിറക്കിയ വീഡിയോയിലാണ് ദീപിക പദുകോണിന് ഭീഷണിയുള്ളത്. തങ്ങളുടെ പൂർവ്വികർ രക്തംകൊണ്ടെഴുതിയ ചരിത്രം നശിപ്പിക്കാൻ ആരെയും അനുവദിക്കില്ലെന്നും ചിത്രം റിലീസ് ചെയ്യുന്ന ഡിസംബർ ഒന്നിന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്യുമെന്നും കർണി സേന വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ  പത്മാവതിയ്ക്ക് വിലക്കേർപ്പെടുത്താനുള്ള ഹർജി സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു. ദീപിക പദുകോണും ഷാഹിദ് കപൂറും അഭിനയിച്ച് സഞ്ജയ് ലീലാ ബെൻസാലിയുടെ ചിത്രത്തിൻറെ റിലീസ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിക്കളഞ്ഞ സുപ്രീം കോടതി സെൻസർ ബോർഡ് ചിത്രത്തിന് പ്രദർശനാനുമതി നൽകുന്നതിന് മുമ്പായി എല്ലാ കാര്യങ്ങളും പരിശോധിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കുകയായിരുന്നു. ചിത്രത്തിൻറെ ഉള്ളടക്കം രാജ്പുത് സമുദായത്തെ അപമാനിക്കുന്നതും ചരിത്രത്തെ വളച്ചൊടിക്കുന്നതുമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് പല സംഘടനകളും ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ചിത്രം മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്. പത്മാവതിയ്ക്ക് സെൻസർ ബോർഡ് വിലക്കേർപ്പെടുത്തുന്നതിന് വേണ്ടി ഒരു സംഘടന രക്തം കൊണ്ട് ഒപ്പുവച്ച കത്ത് അയക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു.

രാജസ്ഥാനിലും ചിത്രത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ചിത്രത്തിനെതിരെ ഉയരുന്നത്. ചിത്രത്തെ ശക്തമായി എതിർക്കുന്നതായും ചിത്രം പണമുണ്ടാക്കുന്നതിനും ആസ്വാദനത്തിനും വേണ്ടി മാത്രമാണ് നിർമിച്ചിട്ടുള്ളതെന്നും രാജസ്ഥാൻ മന്ത്രി കിരൺ മഹേശ്വരി ആരോപിക്കുന്നു. വ്യാഴാഴ്ച സോഷ്യൽ മീഡിയയിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. ചരിത്രത്തെ വളച്ചൊടിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. പത്മാവതിയുടെ ഷൂട്ടിംഗ് ആരംഭിച്ചത് മുതൽ അസംഖ്യം വിവാദങ്ങളാണ് ചിത്രത്തെ ചുറ്റിപ്പറ്റി ഉടലെടുത്തത്. ചിത്രത്തിലെ ചില റൊമാൻസ് സീനുകളെക്കുറിച്ച് ഉടലെടുത്ത വിവാദങ്ങളോ ടെ സംവിധായകൻ ബെൻസാലിയെ ആക്രമിക്കുന്നതിനും ഷൂട്ടിംഗ് സെറ്റുകൾ തല്ലിത്തകർക്കുന്നതിലും വരെ എത്തിച്ചിരുന്നു. രാജ് പുത് കർണി സേനയാണ് ചിത്രത്തിനെതിരെ രംഗത്തെത്തിയതും സെറ്റ് തല്ലിത്തകർത്തതും. ജയ്പൂരിലെ ജയ്ഗർ കോട്ടയിൽ ഷൂട്ടിംഗ് നടക്കുമ്പോഴായിരുന്നു സംഭവം.

Top