കമ്പ്യൂട്ടര്‍ ഗെയിം കളിക്കുന്നതിനിടെ ശല്യപ്പെടുത്തിയ രണ്ടുവയസുള്ള മകളെ ശ്വാസം മുട്ടിച്ച് കൊന്ന പിതാവിന് വധശിക്ഷ

വാഷിങ്ടണ്‍: കംപ്യൂട്ടര്‍ ഗെയിം കളിക്കിടെ ശല്യപ്പെടുത്തിയെന്നാരോപിച്ച് രണ്ട് വയസുകാരിയായ മകളെ ശ്വാസം മുട്ടിച്ച് കൊന്ന പിതാവിന് വധശിക്ഷ. ടെക്‌സാസ് സ്വദേശിയായ ആന്റണി മിഖായേല്‍ സാന്റേഴ്‌സിനെയാണ്(31) മകളെ ദാരുണമായി കൊല്ലപ്പെടുത്തിയ കേസില്‍ യുഎസ് കോടതി ശിക്ഷിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 12ന് കേസിനാസ്പദമായ സംഭവം നടന്നത്.

പ്രതി കംപ്യൂട്ടര്‍ ഗെയിം കളിച്ചു കൊണ്ടിരിക്കെ മകള്‍ എല്ലി സാന്റേഴ്‌സ്(2 വയസ്) ശ്രദ്ധ തെറ്റിച്ചതില്‍ പ്രകോപിതനായ ഇയാള്‍ കുട്ടിയെ ശക്തിയായി പ്രഹരിച്ച ശേഷം മുഖത്ത് അമര്‍ത്തിപ്പിടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ അഞ്ചു വയസുകാരനായ മകനാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ സമയം വീട്ടില്‍ ഇല്ലാതിരുന്ന പെണ്‍കുട്ടിയുടെ മാതാവ് തിരിച്ചെത്തുമ്പോള്‍ കുട്ടി ഉറങ്ങുകയാണെന്നാണ് പ്രതി പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ കുട്ടിയെ നിശ്ചലാവസ്ഥയില്‍ കണ്ട മാതാവ് മെഡിക്കല്‍ സഹായം ആവശ്യപ്പെടുകയായിരുന്നു. പക്ഷേ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. കുട്ടിയുടെ ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ നിരവധി പാടുകളുണ്ടായിരുന്നെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Top