ആദ്യ ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുത്ത് ബംഗളുരു.വെെദ്യശാസ്ത്ര രംഗത്ത് പുതിയ ചുവടുവെപ്പ്

ബംഗലുരു: ആദ്യ ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താന്‍ ബംഗലുരുവിലെ മിലാന്‍ ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന് അനുമതി ലഭിച്ചു.. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചാണ് ശസ്ത്രക്രിയ നടത്താന്‍ ക്ലിനിക്കിന് അനുമതി നല്‍കിയത്. പരീക്ഷണാടിസ്ഥാനത്തിലാണ് ശസ്ത്രക്രിയ ഇന്ത്യയില്‍ നടക്കുക. സ്വീഡനിലെ ഗോത്തന്‍ബര്‍ഗ് സര്‍വ്വകലാശാല പ്രൊഫസര്‍ ബ്രാന്‍സ്ട്രാണുമായി ചേര്‍ന്നാണ് മിലന്‍ ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് ശസ്ത്രക്രിയ നടത്താന്‍ പദ്ധതിയിടുന്നത്.

ഗര്‍ഭപാത്രം ഇല്ലാതെ ജനിച്ച സ്ത്രീകളിലും, അസുഖം കാരണം ഗര്‍ഭപാത്രം നഷ്ടപ്പെട്ട സ്ത്രീകളിലുമാണ് ശസ്ത്രക്രിയ നടത്തുക. ഈ മേഖലയില്‍ കൂടുതല്‍ വികസനങ്ങള്‍ നടക്കുന്നത് സ്ത്രീകളെ ഗര്‍ഭധാരണം നടത്താന്‍ സഹായിക്കുമെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ശസ്ത്രക്രിയയെ എതിര്‍ക്കുന്ന വാദങ്ങളും ഉയരുന്നുണ്ട്. ദത്തെടുക്കല്‍, വാടക ഗര്‍ഭധാരണം തുടങ്ങിയ രീതികള്‍ നിലവിലുള്ളപ്പോള്‍ ഇത്തരത്തിലൊരു ശസ്ത്രക്രിയയുടെ ആവശ്യം ഇല്ലെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. മറ്റ് അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയ പോലെ ജീവന്‍ രക്ഷയ്ക്കല്ല ഗര്‍ഭമാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നത് എന്നതുകൊണ്ട് ശസ്ത്രക്രിയയെ പിന്തുണയ്ക്കാത്തവരും വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട മേഖലയില്‍ പരിചയസമ്പന്നനാണ് സ്വീഡനിലെ പ്രൊഫസര്‍ ഡോ ബ്രാന്‍സ്ട്രോം. 2012ല്‍ ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് രാജ്യത്ത് ആദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ഇതുവരെ 9 സ്ത്രീകളില്‍ വിജയകരമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ ബ്രാന്‍സ്ട്രോമിന്‍റെ നേതൃത്വത്തിലുള്ള സംഘം നടത്തിയിട്ടുണ്ട്.പരീക്ഷാടിസ്ഥാനത്തിലാണ് ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്‍കിയതെന്നു പ്രൊജക്ടറ്റ് എത്രത്തോളം പ്രായോഗികം ആണെന്നത് ഇനിയും വിലയിരുത്തേണ്ടി വരുമെന്ന് ഐസിഎംആര്‍ തലവന്‍ ഡോ ആര്‍എസ് ശര്‍മ്മ പറഞ്ഞു.

Top