കൊച്ചി: മകൻ ജീന്‍പോളിനെതിരെ പരാതി നല്‍കിയ നടിയുടേത് മോശം പെരുമാറ്റമെന്ന് ലാല്‍.തന്റെ മകനും സംവിധായകനുമായ ജീന്‍പോള്‍ ലാലിനെതിരെ പരാതി കൊടുത്ത നടിയുടെ പെരുമാറ്റം മോശമായിരുന്നുവെന്ന പരാമര്‍ശവുമായി സംവിധായകന്‍ ലാല്‍. ഷൂട്ടിങ് പൂര്‍ത്തിയാക്കാതെ പോയതിനാലാണ് നടിക്ക് പ്രതിഫലം കൊടുക്കാതിരുന്നത്. ഹണി ബീ ടുവില്‍ അഭിനയിക്കാനായിട്ടാണ് വന്നത്. ഒരു സീനില്‍ അഭിനയിക്കാനാണ് നടി വന്നത്. അന്‍പതിനായിരം രൂപ പ്രതിഫലം പറഞ്ഞിരുന്നു. ഇപ്പോള്‍ സാഹചര്യം മുതലെടുക്കുകയാണ് നടി. വാഗ്ദാനം ചെയ്ത പണം നല്‍കാന്‍ തയ്യാറാണ്. എന്നാല്‍ നഷ്ടപരിഹാരം നല്‍കില്ലെന്നും ലാല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
ലൈംഗികചുവയോടെ സംസാരിച്ചെന്ന നടിയുടെ പരാതിയിലാണ് യുവസംവിധായകന്‍ ജീന്‍പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. എറണാകുളം സ്വദേശിനിയായ നടി നല്‍കിയ പരാതിയിലാണ് പനങ്ങാട് പൊലീസ് കേസെടുത്തത്. സിനിമയില്‍ അഭിനയച്ചതിന് പ്രതിഫലം നല്‍കിയില്ലെന്നും ഇത് ആവശ്യപ്പെട്ടപ്പോള്‍ ലൈംഗികചുവയോടെ സംസാരിച്ചെന്നും വ്യക്തമാക്കിയാണ് യുവതി പരാതി നല്‍കിയത്.2016ല്‍ ഹണി ബീ 2 എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് കേസിനാസ്പദമായ സംഭവം. ജീന്‍പോള്‍ അടക്കം നാലുപേര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നടന്‍ ശ്രീനാഥ് ഭാസി, അനിരുദ്ധ്, അനൂപ് എന്നിവരാണ് കേസിലുള്‍പ്പെട്ട മറ്റുമൂന്നുപേര്‍.നടനും സംവിധായകനും നിര്‍മ്മാതാവുമായ ലാലിന്റെ മകനാണ് ജീന്‍പോള്‍ലാല്‍. ഹണിബീയാണ് ജീന്‍പോളിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം.