രാത്രിയിൽ ഉറങ്ങാൻ സമ്മതിക്കാതെ വഴക്കിട്ടു: ഗർഭിണിയായ ഭാര്യയെ യുവാവ് വെട്ടിനുറുക്കി; മരണം ഉറപ്പാക്കിയ ശേഷം രാവിലെ വരെ മൃതദേഹത്തിനൊപ്പം ഉറങ്ങി

ക്രൈം ഡെസ്ക്

മുംബൈ: രാത്രി ഉറങ്ങാൻ സമ്മതിക്കാതെ വഴക്കിട്ടെന്നാരോപിച്ച് ഗർഭിണിയായ ഭാര്യയെ യുവാവ് വെട്ടി നുറുക്കി കഷണങ്ങളാക്കി. ഭാര്യയെ വെട്ടിക്കൊന്ന് കഷണങ്ങളാക്കി കട്ടിലിൽ കിടത്തിയ ശേഷം യുവാവ് മൃതദേഹത്തിനൊപ്പം രാത്രി മുഴുവൻ കിടന്നുറങ്ങി. തുടർന് രാവിലെ കത്തിയുമായി പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയും ചെയ്തു. ഒമേര്‍ഗ താലൂക്ക് സ്വദേശിയായ വിനോദ് ധന്‍സിങ് പവാറാണ് ഭാര്യ പ്രിയങ്ക റാത്തോഡിനെ കൊലപ്പെടുത്തിയ ശേഷം പൊലീസിൽ കീഴടങ്ങിയത്.
മഹാരാഷ്ട്രയില്‍ ഉസ്മാനാബാദ് ജില്ലയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊലപാതകം നടന്നത്. വാക്കുതര്‍ക്കത്തിനൊടുവില്‍ കൊലപ്പെടുത്തിയത്.
കൊലപാതകം നടത്തിയശേഷം ഒരു രാത്രി മുഴുവന്‍ ഇയാള്‍ മൃതദേഹത്തോടൊപ്പം കിടന്നുറങ്ങി. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ മുറും പോലീസ് സ്റ്റേഷനിലെത്തി ഇയാള്‍ കീഴടങ്ങുകയായിരുന്നു. ഒമ്പത് മാസം മുമ്പാണ് കുഴല്‍ക്കിണര്‍ കമ്മീഷന്‍ ഏജന്റായ വിനോദും പ്രിയങ്കയും തമ്മില്‍ വിവാഹിതരായത്. തുല്‍ജപൂരിലെ ആശുപത്രിയില്‍ നഴ്സായിരുന്നു പ്രിയങ്ക അഞ്ചു മാസം ഗര്‍ഭിണിയായിരുന്നു. സ്ത്രീധനം ഇനിയുൃം വേണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്കയുമായി നിരന്തരം കലഹമായിരുന്നുവെന്ന് കുടുംബം പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top