വനിതാ ഡോക്ടറെ ബന്ദിയാക്കി 100 പവനും പണവും കവര്‍ന്നു

കൊച്ചി: ആലുവയില്‍ പട്ടാളക്കാരന്റെ അമ്മയായ ഡോക്ടറെ ബന്ദിയാക്കി 100 പവന്‍ സ്വര്‍ണവും 70,000 രൂപയും കവര്‍ന്നു. കഴുത്തില്‍ പൊട്ടിയ കുപ്പിവച്ച് ഭീഷണിപ്പെടുത്തിയാണ് കവര്‍ച്ച നടത്തിയത്. പുലര്‍ച്ചെ രണ്ടരയോടെ മുഖംമൂടി ധരിച്ചെത്തിയ രണ്ടു പേരുടെ നേതൃത്വത്തില്‍ ചെങ്ങമനാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ ഗ്രേസ് മാത്യൂസിന്റെ വീട്ടിലായിരുന്നു മോഷണം. വീടിനു പിന്‍വശത്തെ വാതില്‍ കുത്തിതുറന്നാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. വിവാഹ ആവശ്യത്തിനായി വീട്ടില്‍ സൂക്ഷിച്ചിരുന്ന ആഭരണവും പണവുമാണ് മോഷണം പോയത്.

മുഖം മൂടിയും നിക്കറും ധരിച്ച രണ്ട് മോഷ്ടാക്കളാണ് അത്താണി കെ.എസ്.ഇ.ബിക്ക് സമീപം റോഡരികിലുള്ള ഡോക്ടറുടെ വീട്ടില്‍ കവര്‍ച്ച നടത്തിയത്. വീടിന്റെ വാതില്‍ ആയുധം ഉപയോഗിച്ച് തിക്കി തുറന്നാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. വീടു മുഴുവന്‍ അരിച്ചുപെറുക്കി പണം കൈയ്ക്കലാക്കിയ ശേഷം ഉറങ്ങിക്കിടന്ന ഡോക്ടറുടെ മുറിയിലേക്ക് മോഷ്ടാക്കളെത്തി. മദ്യകുപ്പി പൊട്ടിച്ച് കഴുത്തില്‍ വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ധരിച്ചിരിക്കുന്നആഭരണങ്ങള്‍ അഴിച്ചെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനിടെ അലമാര തുറന്ന് വിവാഹാവശ്യത്തിന് ലോക്കറില്‍ നിന്നെടുത്ത 70 പവനിലധികം വരുന്ന സ്വര്‍ണാഭരണങ്ങളും മറ്റൊരാള്‍ ചാക്കിലാക്കി. ഭര്‍ത്താവ് വിദേശത്തുള്ള ഡോക്ടര്‍ പലപ്പോഴും ഒറ്റക്കാണ് താമസം. ഇവരുടെ മകന്‍ നാവിക സേനയിലാണ്
.

പിടിവിട്ടയുടന്‍ ഡോക്ടര്‍ വീട്ടിലെ മുഴുവന്‍ ലൈറ്റുകളും കത്തുന്ന സ്വിച്ചിട്ടതോടെ മോഷ്ടാക്കള്‍ ഓടി ഒളിച്ചു. തൊട്ടടുത്ത വീട്ടില്‍ വിവരമറിയിച്ചതോടെ നാട്ടുകാരും പോലീസും സ്ഥലത്തെത്തി ചുറ്റു പാടും പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. റൂറല്‍ എസ്.പി യടക്കമുള്ളവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തൊട്ടടുത്ത വീട്ടില്‍ നിന്ന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ്മുപ്പതോളം പവന്‍ സ്വര്‍ണം കവര്‍ന്നിട്ടുണ്ട്. ഈ കേസില്‍ ഇതുവരെ ആരെയും പിടികൂടാന്‍ സാധിച്ചിട്ടില്ല.

Top