സൗദിയില്‍ ശിരോവ്‌സ്ത്രം അണിയാന്‍ മടികാട്ടിയ ട്രംപ് കുടുംബവും വത്തിക്കാനിലെത്തി മാര്‍പ്പാപ്പയെ കണ്ടപ്പോള്‍ ശിരോവസ്ത്രമണിഞ്ഞു

കടുത്ത മതനിയമം നില്‍നില്‍ക്കുന്ന സൗദി അറ്യേബ്യയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും കുടുംബവും അവിടത്തെ മതാചാരങ്ങള്‍ക്ക് പുല്ലുവിലയാണ് നല്‍കിയത്. എന്നാല്‍ കഴിഞ്ഞ ദിവസം വത്തിക്കാനിലെത്തിയ ട്രപും കുടുംബവും കൃത്യമായി തന്നെ ആചാരങ്ങള്‍ പാലിച്ചു.

സൗദി സന്ദര്‍ശനത്തിനിടെ ശിരോവസ്ത്രം ധരിക്കാന്‍ മടിച്ച ഇരുവരും വത്തിക്കാനില്‍ മാര്‍പാപ്പയെ കണ്ടപ്പോള്‍ ആചാരം പാലിച്ചു. അമേരിക്കന്‍ പ്രസിഡന്റിന്റെ ഭാര്യയും മകളും കറുത്ത ശിരോവസ്ത്രമണിഞ്ഞാണ് കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനെ വണങ്ങാനെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശിരോവസ്ത്രം ധരിക്കാതെ മിഷേല്‍ ഒബാമയും ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും സൗദി സന്ദര്‍ശിച്ചത് വലിയ വാര്‍ത്തകളായിരുന്നു. ഇതേ രീതിയില്‍ത്തന്നെയാണ് മെലാനിയയും ഇവാന്‍കയും സൗദി സന്ദര്‍ശനം പൂര്‍ത്തിയാക്കിയത്. മുമ്പ് ബെനഡിക്ട് മാര്‍പാപ്പയെ സന്ദര്‍ശിച്ചപ്പോള്‍ മിഷേല്‍ ഒബാമ ശിരോവസ്ത്രം ധരിച്ചതുപോലെ, ഇപ്പോള്‍ മെലാനിയയും മകളും ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കുമുന്നിലും ആചാരം തെറ്റിച്ചില്ല.

2015ല്‍ അബ്ദുള്ള രാജാവ് മരിച്ച സമയത്താണ് ബരാക് ഒബാമയും മിഷേല്‍ ഒബാമയും സൗദി സന്ദര്‍ശിച്ചത്. അന്ന് മിഷേല്‍ ശിരോവസ്ത്രം ധരിക്കാതിരുന്നത് വലിയ ചര്‍ച്ചയായി മാറുകയും ചെയ്തു. ഇതിനെ വിമര്‍ശിച്ചുകൊണ്ട് ഡൊണാള്‍ഡ് ട്രംപ് നടത്തിയ ട്വീറ്റും ഏറെ ശ്രദ്ധേയമായി. എല്ലാവരും മിഷേലിന്റെ നടപടിയെ അഭിനന്ദിക്കുന്നു. പക്ഷേ, എനിക്കുതോന്നുന്നത് ആ ചെയ്തി അവരെ അപമാനിച്ചുവെന്നാണ് എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.

വത്തിക്കാനിലെത്തിയ ഡൊണാള്‍ഡ് ട്രംപിനെയും കുടുംബത്തെയും മാര്‍പാപ്പ സ്വീകരിച്ചു. പ്രസിഡന്റായശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ പര്യടനമാണിത്. ഇസ്ലാം മതത്തിന്റെ കേന്ദ്രമായ സൗദിയിലും യഹൂദമതത്തിന്റെ കേന്ദ്രമായ ഇസ്രയേലിലും സന്ദര്‍ശിച്ചശേഷമാണ് കത്തോലിക്കാ സഭയുടെ ആസ്ഥാനത്തേയ്ക്കുള്ള ട്രംപിന്റെ വരവ്. സമാധാനത്തിന്റെ ഒലിവുമരമാകണമെന്നാണ് ട്രംപിനോട് മാര്‍പാപ്പ നിര്‍ദേശിച്ചത്.

അങ്ങുപറഞ്ഞ വാക്ക് മറക്കില്ലെന്ന് താന്‍ പോപ്പിന് ഉറപ്പുനല്‍കിയതായി ട്രംപ് വ്യക്തമാക്കി. മാര്‍പാപ്പയെ സന്ദര്‍ശിക്കാനായത് വലിയ അനുഗ്രഹമായി കാണുന്നുവെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

അതിനിടെ, ഇസ്രയേലിലും റോമിലുംവെച്ച് ട്രംപിന്റെ കൈ തട്ടിമാറ്റിയെന്ന പരാതികളെ മെലാനിയ പരിഹരിക്കുന്നതിനും വ്ത്തിക്കാന്‍ വേദിയായി. സിസ്റ്റീന്‍ ചാപ്പല്‍ സന്ദര്‍ശിക്കുന്നതിനിടെ ഭര്‍ത്താവിന്റെ കരംഗ്രഹിച്ചുകൊണ്ടാണ് മെലാനിയ നടന്നത്. ട്രംപിന്റ കൈപിടിച്ച് മെലാനിയ മൈക്കലാഞ്ജലോയുടെ ചിത്രം ആസ്വദിക്കുന്ന ദൃശ്യം ഇതിനകം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. ടെല്‍ അവീവ് വിമാനത്താവളത്തില്‍വെച്ചും റോമില്‍ വിമാനമിറങ്ങുമ്പോഴും മെലാനിയയുടെ കൈ പിടിക്കാനുള്ള ട്രംപിന്റെ ശ്രമം മെലാനിയ വിഫലമാക്കുന്ന ദൃശ്യം ലോകമെങ്ങും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

Top