ജോലിസ്ഥലത്തും വാഹനങ്ങളിലും സ്ത്രീകളാല്‍ പീഡിപ്പിക്കപ്പെട്ട യുവാക്കളുടെ അനുഭവങ്ങള്‍; പീഡിപ്പിക്കുന്ന സ്ര്ത്രീകള്‍ക്കെതിരെ സംഘടിതമായി യുവാക്കള്‍ രംഗത്ത്

സ്ത്രികളെ പീഡിപ്പിക്കുന്നത് മാത്രം വാര്‍ത്തയാവുകയും പീഡിപ്പിച്ച പുരുഷന്‍മാര്‍ അപമാനിതരാവുകയും ചെയ്യുന്ന കാലത്ത്. സ്ത്രീകളാല്‍ പീഡിപ്പിക്കപ്പെട്ടവരുടെ കഥകള്‍ ആരെങ്കിലും അന്വേഷിക്കാറുണ്ടോ…എന്നാല്‍ അങ്ങിനെയും കുറേ പേര്‍ ഈ ലോകത്തുണ്ട്. ഓഫിസിലും യാത്രക്കിടയിലുമൊക്കെ സ്രീകളാല്‍ പീഡനമേല്‍ക്കേണ്ടവന്ന ചെറുപ്പക്കാര്‍ സ്വന്തം അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ്.

തന്നെ സ്ത്രീകള്‍ പീഡിപ്പിച്ച കാര്യം ലോകത്തോട് തുറന്ന് പറയുകയാണ് 17കാരനായ ജോണ്‍ മൈയേര്‍സ് . ഇതു സംബന്ധിച്ച തന്റെ അനുഭവം വിവരിക്കുകയും അത് സംബന്ധിച്ച ചിത്രം അദ്ദേഹം റെഡിറ്റിലൂടെ പുറത്ത് വിടുകയും ചെയ്തതിന് പുറമെ ഇത്തരത്തിലുള്ള അനുഭവങ്ങളുണ്ടായ റെഡിറ്റിലെ മറ്റ് പുരുഷന്മാരോട് അവ പങ്ക് വയ്ക്കാന്‍ ജോണ്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതിനോടുള്ള പുരുഷന്മാരുടെ പ്രതികരണം അവിശ്വസനീയമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്ത്രീകളാല്‍ പീഡിപ്പിക്കപ്പെട്ടനിരവധി അനുഭവങ്ങളാണ് പുരുഷന്മാര്‍ ഇതിലൂടെ ചിത്രങ്ങള്‍ സഹിതം പങ്ക് വച്ചിരിക്കുന്നത്. നിരത്തുകളിലും പൊതുവാഹനങ്ങളിലും ജോലിസ്ഥലത്തും തങ്ങള്‍ സ്ത്രീകളാല്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്നാണ് പുരുഷകേസരികള്‍ ഇതിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. വെറും 22 മണിക്കൂറുകള്‍ക്കുള്ളില്‍ നൂറ് കണക്കിന് പേരാണ് ജോണിന്റെ പോസ്റ്റിനോട് പ്രതികരിച്ചിരിക്കുന്നത്.

താന്‍ ഐടി ഇന്റേണ്‍ ആയി പ്രവര്‍ത്തിക്കുന്നതിനിടെ മധ്യവയസ്‌കയായ ഒരു സ്ത്രീക്കൊപ്പമാണ് ജോലി ചെയ്തിരുന്നതെന്നും അന്ന് അവര്‍ തന്നെ പലവിധത്തില്‍ പീഡിപ്പിച്ചിരുന്നുവെന്നുമാണ് പേര് വെളിപ്പെടുത്താത്ത ഒരു 22 കാരന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇക്കാരണത്താല്‍ അവരെ സാധ്യമായ സന്ദര്‍ഭങ്ങളിലെല്ലാം താന്‍ ഒഴിവാക്കുയായിരുന്നു പതിവെന്നും ഈ യുവാവ് പറയുന്നു. ജോലി സ്ഥലത്ത് വച്ച് മാനേജരുടെ മകളും സഹപ്രവര്‍ത്തകയുമായ യുവതി തന്റെ പിന്‍ഭാഗത്ത് പതിവായി ശക്തിയായി തട്ടി

ബുദ്ധിമുട്ടിക്കാറുണ്ടായിരുന്നുവെന്നാണ് മറ്റൊരു യുവാവ് വെളിപ്പെടുത്തിയിരിക്കുന്നത്. ഈ യുവതി മാനേജരുടെ മകളായതിനാല്‍ തനിക്ക് പ്രതികരിക്കാന്‍ പോലും സാധിച്ചിരുന്നില്ലെന്ന് യുവാവ് നിസ്സഹായതയോടെ പറയുന്നു. ബാറില്‍ ജോലി ചെയ്യുന്ന കാലത്ത് ഒരു ഹെന്‍പാര്‍ട്ടിക്കിടെ താന്‍ സ്ത്രീകളില്‍ നിന്നനുഭവിച്ച പീഡനങ്ങളെക്കുറിച്ച് മറ്റൊരു പുരുഷന്‍ റെഡിറ്റിലൂടെ പങ്ക് വച്ചിട്ടുണ്ട്. പാര്‍ട്ടിക്കിടെ താന്‍ ഗ്ലാസുകള്‍ ശേഖരിച്ച് കൊണ്ടിരിക്കെ ഒരു യുവതി ഓടി വന്ന് തന്റെ ട്രൗസറിന് മുകളില്‍ അവളുടെ കൈവച്ച് അസഭ്യമായി പെരുമാറിയെന്നും ഇയാള്‍ വെളിപ്പെടുത്തുന്നു. കെട്ടിടത്തില്‍ നിന്നും ഇറങ്ങിപ്പോകാന്‍ താന്‍ അവളോട് ആവശ്യപ്പെട്ടപ്പോള്‍ നിങ്ങളൊരു പുരുഷനാണോ എന്ന് ചോദിച്ച് ആ യുവതി ശബ്ദമുയര്‍ത്തിയെന്നും ഇയാള്‍ ഓര്‍മിക്കുന്നു. തുടര്‍ന്ന് യുവതിയില്‍ നിന്നും രക്ഷപ്പെടാനായി പൊലീസിന്റെ സഹായം തേടുകയായിരുന്നു ഇയാള്‍.

മാസങ്ങള്‍ക്ക് മുമ്പ് താന്‍ ന്യൂ ഓര്‍ലിയന്‍സിലെ ബാറിലിരിക്കുമ്പോള്‍ ഒരു വെയിറ്ററസ് യാദൃശ്ചികമായി തന്റെ പാന്റിന് മുകളില്‍ കയറിപ്പിടിച്ചുവെന്നും താന്‍ എന്ത് ജോലിയാണ് ചെയ്യുന്നതെന്ന് ചോദിച്ചുവെന്നും റാസ്‌കോളിന്‍ കോവ് എന്ന യുവാവ് വെളിപ്പെടുത്തിയിട്ടുണ്ട്. താന്‍ അന്ന് യുവതിയോട് മറുപടിയായി ചിരിച്ചുവെങ്കിലും ഇപ്പോഴും സംഭവം ഓര്‍ക്കുമ്പോള്‍ ഞെട്ടലുണ്ടാകുന്നുവെന്ന് ഈ യുവാവ് പറയുന്നു. ബാറില്‍ വച്ച് ഒരു സ്ത്രീ തന്റെ തുടയിടുക്കുകളില്‍ തട്ടിയിരുന്നുവെന്നും താന്‍ ഇത് നിരസിച്ചപ്പോള്‍ അവര്‍ തന്നെ പിന്തുടര്‍ന്നിരുന്നുവെന്നുമാണ് മറ്റൊരു യുവാവ് റെഡിറ്റിലൂടെ വെളിപ്പെടുത്തുന്നത്.

18 വയസുള്ളപ്പോള്‍ തനിക്കൊരു പെണ്‍കുട്ടിയുടെ നമ്പര്‍ ബീച്ചില്‍ നിന്ന് ലഭിച്ചുവെന്നും തുടര്‍ന്ന് അവള്‍ക്ക് ടെക്സ്റ്റ് അയച്ച് ബന്ധം വളര്‍ന്നുവെന്നുമാണ് മറ്റൊരാള്‍ പറയുന്നത്. തുടര്‍ന്ന് കണ്ടുമുട്ടിയപ്പോള്‍ തങ്ങള്‍ ഒരുമിച്ച് കുറച്ച് നേരം നടന്നിരുന്നുവെന്നും സംഭാഷണത്തിനിടെ അവള്‍ തന്നെ ചുംബിച്ചിരുന്നുവെന്നും താന്‍ പിന്മാറിയപ്പോള്‍ അവള്‍ തന്നെ തൊഴിച്ച് തന്റെ കൈയിലുണ്ടായിരുന്ന പിയറിന്റെ ടാക്കിള്‍ ബോക്‌സ് നിലത്തിട്ടുവെന്നും ഒരു യുവാവ് പേടിയോടെ ഓര്‍ക്കുന്നു. ഇത്തരത്തില്‍ സ്ത്രീകളാല്‍ പീഡിപ്പിക്കപ്പെട്ടതിന്റെ നിരവധി അനുഭവങ്ങളാണ് റെഡിറ്റിലൂടെ പുരുഷന്മാര്‍ പങ്ക് വച്ചിരിക്കുന്നത്.

244095941

Top