സ്വന്തം ലേഖകൻ
ഭർത്താവ് കാണാതിരിക്കാൻ യുവതി 7000 ഡോളർ വിഴുങ്ങി. സാന്ദ്ര മിലെന അൽമീഡ എന്ന യുവതിയാണ് പണം വിഴുങ്ങിയത്. അവധിക്കാല യാത്ര പോകുന്നതിനായി കരുതിവച്ച പണം ഭർത്താവ് കണ്ടുപിടിക്കുമെന്ന ഘട്ടം എത്തിയപ്പോഴാണ് യുവതി പണം വിഴുങ്ങിയത്. വടക്ക് കിഴക്കൻ കൊളംബിയൻ സ്വദേശിനിയാണ് അൽമീഡ.
പിറ്റേന്ന് കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് യുവതി പണം വിഴുങ്ങിയ വിവരം വ്യക്തമായത്. പണം വിഴുങ്ങിയ കാര്യം അൽമീഡ ഡോക്ടർമാരോട് പറഞ്ഞിരുന്നില്ല. എന്നാൽ എക്സ്റേ പരിശോധനയിൽ ഇക്കാര്യം വ്യക്തമായി. തുടർന്ന് ശസ്ത്രക്രിയയിലൂടെ കുറച്ച് പണം പുറത്തെടുത്തു.
ഏഴായിരം ഡോളറിൽ 5700 ഡോളറോളം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കൊളംബിയയിലെ ബക്കാരാമംഗയിലെ സന്റാൻഡർ യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് യുവതിയെ ശസ്ത്രക്രിയക്ക് വിധേയയാക്കിയത്. 5700 ഡോളർ ഉപയോഗിക്കാൻ സാധിക്കുന്ന വിധം വീണ്ടെടുത്തിട്ടുണ്ട്. എന്നാൽ ബാക്കി പണം ആന്തരിക ശരീരവ്രദങ്ങൾ പറ്റി ഉപയോഗശൂന്യമാണ്.