
കാഠ്മണ്ഡു: ഇന്ത്യൻ പ്രദേശം ഉൾപ്പെടുത്തിക്കൊണ്ട് നേപ്പാൾ ഭൂപടം തയ്യാറാക്കിയതിന് പ്രതിഭിധിസഭയുടെ ഏകകണ്ഠമായ അംഗീകാരം .ഇന്ത്യയുടെ പ്രദേശങ്ങൾ ഉൾപ്പെടുന്ന നേപ്പാളിലെ പരിഷ്കരിച്ച രാഷ്ട്രീയ ഭൂപടത്തിന് നിയമപരമായ പദവി ഉറപ്പുനൽകുന്ന ചരിത്രപരമായ രണ്ടാം ഭരണഘടന ഭേദഗതി ബിൽ ശനിയാഴ്ച നേപ്പാളിലെ പാർലമെന്റ് ഏകകണ്ഠമായി പാസാക്കി.പ്രതിദിന സഭയിൽ (ജനപ്രതിനിധിസഭ) വോട്ടെടുപ്പ് നടന്നത് നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സഹ ചെയർ പുഷ്പ കമൽ ദഹാൽ നേപ്പാൾ ജനാധിപത്യത്തെ “പ്രചന്ദ” യിൽ നിന്ന് പ്രശംസിച്ചു. ഇന്ത്യയുടെ എതിർപ്പ് തള്ളികൊണ്ടാണ് ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി ഭൂപടം തയാറാക്കിയത്.
ഇന്ത്യയുടെ കാലാപാനി, ലിപുലേഖ്, ലിംപിയാധുര പ്രദേശങ്ങൾ ഉൾപ്പെടുത്തി ഭൂപടം പരിഷ്കരിക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ നേപ്പാള്‍ പാര്‍ലമെന്റിന്റെ അധോസഭ പാസാക്കി. 275 അംഗ ജനപ്രതിനിധി സഭയിൽ പ്രതിപക്ഷത്തിന്റെ ഉൾപ്പെടെയുള്ള പിന്തുണയോടെയാണു ഭേദഗതി. ബില്‍ ഇനി ദേശീയ അസംബ്ലിയില്‍ അവതരിപ്പിക്കും.
ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി ഭൂപടം തയാറാക്കിയതിനെ ഇന്ത്യ ശക്തമായി വിമർശിച്ചിരുന്നു. പടം വസ്തുതകളുടെ അടിസ്ഥാനത്തിലുള്ളതല്ലെന്നും കൃത്രിമമായി ഭൂവിസ്തൃതി വർധിപ്പിക്കുന്നത് അംഗീകരിക്കില്ലെന്നുമുള്ള ഇന്ത്യയുടെ നിലപാട്. ചൈനയുടെ പ്രേരണയിലാണു നേപ്പാൾ അതിർത്തി മാറ്റിവരയ്ക്കുന്നതെന്ന് ഇന്ത്യ കരുതുന്നു. ഇക്കാര്യം തള്ളിയാണ് നേപ്പാളിന്റെ നീക്കം. നേപ്പാളുമായുള്ള ബന്ധത്തെ വിഷയം ബാധിക്കുമെന്ന് ഇന്ത്യ നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ലിപുലേഖ് ചുരത്തെ ഉത്തരാഖണ്ഡിലെ ധാർചുളയുമായി ബന്ധിപ്പിക്കുന്ന 80 കിലോമീറ്റർ റോഡ് ഇന്ത്യ നിർമിച്ചതാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ തുടക്കം. മേയ് എട്ടിന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്തതോടെയാണ് ഇരുരാജ്യവും തമ്മില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കുന്നത്. റോഡ് നേപ്പാളിലൂടെയാണ് കടന്നുപോകുന്നതെന്ന് ഉന്നയിച്ചുള്ള പ്രതിഷേധം ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു. തുടര്‍ന്ന് ഇന്ത്യയുടെ ലിപുലേഖ്, കാലാപാനി, ലിംപിയാധുര പ്രദേശങ്ങളുള്‍പ്പെടുത്തിയ മാപ്പ് നേപ്പാള്‍ പുറത്തുവിട്ടു.
നേപ്പാൾ, ചൈന എന്നിവയുമായി ഇന്ത്യ അതിർത്തി പങ്കിടുന്ന പ്രദേശമാണു കാലാപാനി. ഇതിലൂടെയാണ് കൈലാസ-മാനസസരോവർ തീർഥാടകർ പോകുന്നത്. ഉത്തരാഖണ്ഡ് സംസ്ഥാനത്തെ പിത്തോറഗഡ് ജില്ലയുടെ ഭാഗമാണ് ലിംപിയാധുര മുതൽ ലിപുലേഖ് വരെയുള്ള പ്രദേശം. ഈ പ്രദേശത്തെ കാളി നദിയാണ് ഇന്ത്യ-നേപ്പാൾ അതിർത്തിയായി 1816-ലെ സുഗൗലി ഉടന്പടിയിൽ പറയുന്നത്. കാളി നദി കാലാപാനിയുടെ പടിഞ്ഞാറുവശത്തേതാണെന്നു നേപ്പാളും കാലാപാനിയുടെ കിഴക്കുവശത്തേതാണെന്ന് ഇന്ത്യയും പറയുന്നു. 1962 മുതൽ ഇന്ത്യൻ സൈനികപോസ്റ്റ് ഇവിടെയുണ്ട്.
ലിപുലേഖ് ചുരം ചൈനയുമായി വാണിജ്യത്തിന് ഉപയോഗിക്കുന്നു. ഈ മേഖലയിലെ ഉയർന്ന മലനിരകൾ ചൈനീസ് സേനയെ നിരീക്ഷിക്കാൻ സഹായിക്കുന്നു. 372 ചതുരശ്ര കിലോമീറ്ററുള്ള ഈ പ്രദേശത്താണ് ഇന്ത്യ കഴിഞ്ഞവർഷം ഒരു റോഡ് നിർമിച്ചത്. അതു കഴിഞ്ഞമാസം തുറന്നശേഷമാണ് നേപ്പാൾ തർക്കം ഉന്നയിച്ചുതുടങ്ങിയത്. ധാർചുലയിൽനിന്നു ലിപുലേഖിലേക്കുള്ള റോഡ് കൈലാസ-മാനസസരോവർ തീർഥാടകരുടെ യാത്രാസമയം കുറയ്ക്കും.
രാജ്യത്തിന്റെ പടിഞ്ഞാറൻ അതിർത്തിയായ കാളി നദിയുടെ കിഴക്ക് ഭാഗത്താണ് നേപ്പാൾ ഭൂമി അവകാശപ്പെടുന്നതെന്നതാണ് പ്രദേശിക തർക്കം. കാഠ്മണ്ഡുവിന്റെ ധാരണ പ്രകാരം, ഉയർന്ന ഹിമാലയത്തിലെ ലിംപിയാദുരയിൽ നിന്നാണ് നദി ഉത്ഭവിക്കുന്നത്, ഇത് ത്രികോണാകൃതിയിലുള്ള ഭൂമിയിലേക്ക് പ്രവേശിക്കുന്നു, ഇത് ലിംപിയാദുര-ലിപുലെഖും കലാപാനിയും നിർവചിക്കുന്നു. ഇന്ത്യ ഇതിനെ എതിർക്കുന്നു.ചരിത്രപരമായ വസ്തുതകളെയോ തെളിവുകളെയോ അടിസ്ഥാനമാക്കിയുള്ളതല്ല, മാത്രമല്ല അത് പ്രായോഗികമല്ല. അതിർത്തിയിലെ പ്രശ്നങ്ങളെക്കുറിച്ച് ചർച്ച നടത്തുന്നത് നിലവിലെ ധാരണയുടെ ലംഘനമാണ് എന്ന് എം ഇഎ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.