ഓസ്‌ട്രേലിയയിൽ ഇന്ത്യൻ സ്വദേശിനിയെ ജീവനോടെ കുഴിച്ചുമൂടിയ സംഭവം; മുൻ കാമുകന് ആജീവനാന്ത തടവ്

ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ സ്വദേശിനിയെ മുന്‍ കാമുകന്‍ ജീവനോടെ കുഴിച്ചുമൂടി സംഭവത്തില്‍ പ്രതിയെ ആജീവനാന്ത തടവിന് വിധിച്ച് കോടതി. 21 കാരിയായ നഴ്സിംഗ് വിദ്യാര്‍ത്ഥിനി ജസ്മീന്‍ കൗറാണ് കൊല്ലപ്പെട്ടത്. ഇന്ത്യന്‍ സ്വദേശിയായ തരിക്ജോത് സിംഗാണ് പ്രതി.

2021 മാര്‍ച്ചിലാണ് തരിക്ജോത് സിംഗ് ജസ്മീനെ തട്ടിക്കൊണ്ടുപോയി കേബിള്‍ വയറുകൊണ്ട് കൈകാലുകള്‍ ബന്ധിപ്പിച്ച് ജീവനോടെ കുഴിച്ചുമൂടുന്നത്. പിന്നാലെ അറസ്റ്റിലായ സിംഗ്, 2023 ഫെബ്രുവരിയില്‍ കുറ്റ സമ്മതം നടത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജസ്മീനും തരിക്ജോതും ആദ്യം പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു. തരിക്ജോത് സിംഗിന് ബ്രേക്കപ്പിനെ തുടര്‍ന്ന് ജസ്മീനോട് പക തോന്നി. ഈ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Top