പുതിയ സുരക്ഷാസംവിധാം; വാട്‌സാപ്പിന് ഇന്ത്യയില്‍ നിരോധനം വന്നേക്കും

ന്യൂഡല്‍ഹി: വാട്‌സാപ്പിലെ അംഗങ്ങള്‍ക്കുള്ള സുരക്ഷ വര്‍ദ്ധിപ്പിച്ചതോടെ ലോകത്തെ അന്വേഷണ ഏജന്‍സികള്‍ കൂടുതല്‍ കുരുക്കിലേക്ക്. വാട്‌സാപ്പിലെ വിവരങ്ങള്‍ മുന്നാമതൊരാള്‍ക്ക് കൈമാറാന്‍ കഴിയാത്ത വിധം ശക്തമായ സംവിധാനമാണ് വാട്‌സാപ്പ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഇത്തരം തീരുമാനം നിയമ വിരുദ്ധമാകുമെന്ന് അഭിപ്രായമാണ് വാട്‌സാപ്പിനെതിരെ വിരല്‍ ചൂണ്ടുന്നത്. ഇത് വാട്‌സാപ് ഇന്ത്യയില്‍ നിരോധിക്കുന്നതിലേക്ക് കാര്യങ്ങള്‍ കടക്കുമെന്ന് സൂചന.

ടെലികമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് 2007ല്‍ അവതരിപ്പിച്ച ലൈസന്‍സ് എഗ്രിമെന്റ് ഫോര്‍ പ്രൊവിഷന്‍ ഓഫ് ഇന്റനെറ്റ് സര്‍വീസസ് പ്രകാരം ഇന്ത്യയില്‍ സ്വകാര്യാവശ്യത്തിന് മുന്‍കൂര്‍ അനുമതിയില്ലാതെ 40ബിറ്റിന് മുകളിലുള്ള എന്‍ക്രിപ്ഷന്‍ അനുവദനീയമല്ല. എന്നാല്‍ വാട്‌സ്ആപ്പ് നിലവില്‍ അവതരിപ്പിച്ചിരിക്കുന്നത് 256ബിറ്റ് എന്‍ക്രിപ്ഷനാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുന്‍കൂര്‍ അനുമതി ലഭിച്ചാല്‍ 40ബിറ്റിന് മുകളിലുള്ള എന്‍ക്രിപ്ഷന്‍ ഉപയോഗിക്കാമെങ്കിലും വാട്‌സ്ആപ്പ് എന്‍ക്രിപ്ഷനില്‍ ഇത് പ്രായോഗികമല്ല. കാരണം മുന്‍കൂര്‍ അനുമതി ലഭിക്കണമെങ്കില്‍ സന്ദേശങ്ങള്‍ വായിക്കാനുള്ള ഡീക്രിപ്ഷന്‍ കീ സര്‍ക്കാരിന് കൈമാറേണ്ടതുണ്ട്. വാട്‌സ്ആപ്പ് അവകാശപ്പെടുന്നതനുസരിച്ച് ഇത്തരമൊരു കീ കമ്പനിയുടെ കൈയില്‍ പോലുമില്ല.

അതേസമയം, ഇന്റര്‍നെറ്റ് സര്‍വീസ് ദാതാക്കള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളിലാണ് 40ബിറ്റ് എന്‍ക്രിപ്ഷനേ പാടുള്ളൂ എന്ന നിര്‍ദേശമുള്ളത്. ഇന്റര്‍നെറ്റ് സേവന ദാതാവല്ലാത്തതിനാല്‍ വാട്‌സ്ആപ്പിന് ഈ മാര്‍ഗനിര്‍ദേശം നേരിട്ട് ബാധകമാകില്ല. നിലവില്‍ ഇന്ത്യയില്‍ സേവനം തുടരാന്‍ കമ്പനിക്ക് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ ലൈസന്‍സും ആവശ്യമില്ല. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്തു നിലപാടാകും സ്വീകരിക്കുക എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.

എന്‍ക്രിപ്റ്റ് ചെയ്ത വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയക്കുന്ന ആളിനും ലഭിക്കുന്ന ആളിനും മാത്രമേ കാണാനാകൂ. ഗ്രൂപ്പ് ചാറ്റിലും സവിശേഷത ലഭിക്കും. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ 100 കോടിയിലേറെ വരുന്ന വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ആപ്ലിക്കേഷന്‍ അപ്‌ഡേഷനില്‍ പുതിയ സവിശേഷത ലഭ്യമാണ്.
ഉപയോക്താക്കള്‍ അയക്കുന്ന സന്ദേശങ്ങള്‍ തങ്ങള്‍ക്ക് പോലും ഒരുവിധത്തിലും വായിക്കാനാകില്ലെന്ന് വാട്‌സ്ആപ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ പോലും സര്‍ക്കാരുകള്‍ക്കോ കോടതിക്കോ പോലും വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ലഭ്യമാകില്ല. ഹാക്കര്‍മാരില്‍ നിന്നും സൈബര്‍ ആക്രമണങ്ങളില്‍ നിന്നും ഉപയോക്താവിന് സംരക്ഷണം നല്‍കുന്നു എന്നതാണ് സവിശേഷതയുടെ മെച്ചം. എന്നാല്‍ ഇത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന അഭിപ്രായവും ഉയര്‍ന്നതോടെയാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഈ നീക്കത്തെ എങ്ങിനെ നേരിടുമെന്ന് ടെക് ലോകം നോക്കുന്നത്. വ്യാജമായി പ്രചരിപ്പിച്ച ചിത്രങ്ങളുടെ ഉറവിടം പോലും കണ്ടെത്താന്‍ കഴിയാത്ത തരത്തിലുള്ള സ്ഥിതിയാകും ഇപ്പോള്‍ നിലവിലുള്ളത് . ഈ സാഹചര്യത്തില്‍ പുതിയ സംവിധാനം ഇന്ത്യയില്‍ അനുവദിക്കില്ല എന്ന നിര്‍ദ്ദേശവും കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട വച്ചേക്കാം. വരു ദിവസങ്ങളില്‍ ഈ വിഷയത്തില്‍ വന്‍ വിവാദങ്ങള്‍ക്കായിരിക്കും തുടക്കമാവുക.

Top