മരുമകളുമായി ഒരുമിച്ച് ജീവിക്കാന്‍ മകനെ വെട്ടിനുറുക്കി ഓടയില്‍ തള്ളി

മരുമകളുമായി ഒരുമിച്ച് ജീവിക്കാന്‍ മകനെ വെട്ടിനുറുക്കിക്കൊന്നു മരുമകളോടൊപ്പം ഇനിയുള്ള കാലം ആസ്വദിച്ച് ജീവിക്കാന്‍ തീരുമാനിച്ചാണ് ഇത്തരമൊരു കടുംകൈ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

മകനെ വീട്ടിനുള്ളില്‍വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഓടയില്‍ തള്ളുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഒടുവില്‍ അറുപത്തിരണ്ടുകാരന്‍ അറസ്റ്റിലായി. പഞ്ചാബിലെ ഫരീദ്‌കോട്ടിലെ ഡബ്രി ഖാന ഗ്രാമത്തിലാണ് സംഭവം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഛോട്ടാസിങ്(62)എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മകനായ രജ്വിന്ദര്‍ സിങ്(40)ആണ് അതി ദാരുണമായി കൊല്ലപ്പെട്ടത്. തന്റെ ഭാര്യയുമായി പിതാവിന് ബന്ധമുണ്ടെന്ന് സംശയം തോന്നിയതോടെ രജ്വിന്ദര്‍ സിങും ഛോട്ടാസിങും തമ്മില്‍ ഇടയ്ക്കിടെ വഴക്കുകള്‍ പതിവായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു.

കഴിഞ്ഞദിവസം ഇത്തരമൊരു വഴക്കിന് പിന്നാലെ രജ്വിന്ദര്‍ സിങ് ഉറങ്ങിക്കിടക്കുമ്പോള്‍ ഛോട്ടാസിങ് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ സംഭവം പുറത്തറിയാതിരിക്കാന്‍ മൃതദേഹം ചെറുകഷ്ണങ്ങളാക്കി. പിന്നീട് പ്ലാസ്റ്റിക് കവറിലാക്കിയ മൃതദേഹ അവശിഷ്ടങ്ങള്‍ ഓടയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അതേ വീട്ടില്‍ തന്നെ ഉണ്ടായിരുന്ന ഛോട്ടാസിങിന്റെ അനന്തരവനായ ഗുര്‍ചരണ്‍ സിങ് ഉറക്കമുണര്‍ന്നപ്പോള്‍ വീട്ടില്‍ രക്തം കണ്ടപ്പോഴാണ് സംശയം ഉണ്ടായത്. ഇതിന് പിന്നാലെ രജ്വിന്ദറിനെ അന്വേഷിച്ചെങ്കിലും കണ്ടില്ല. വീടിനുള്ളില്‍ രക്തം തളം കെട്ടി നില്‍ക്കുന്നത് കണ്ട ഗുര്‍ചരണ്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് രജ്വിന്ദര്‍ സിങ്, ജസ്വീര്‍ കൗറിനെ വിവാഹം കഴിച്ചത്. ഇരുവര്‍ക്കും രണ്ട് കുട്ടികളുമുണ്ട്. ജസ്വീറും ഛോട്ടാസിങുമായി അടുപ്പമുണ്ടായിരുന്നുവെന്നും ഇതേ ചൊല്ലി മകനുമായി നേരത്തേുയം വാക്കേറ്റമുണ്ടായതായും പൊലീസ് പറഞ്ഞു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

Top