വിവാഹത്തിന് തയ്യാറായില്ല; സഹപ്രവര്‍ത്തകയെ അധ്യാപകന്‍ കുത്തിക്കൊന്നു; കൊലപാതകം നടത്തിയത് ജനത്തിരക്കേറിയ സ്ഥലത്ത്

വിവാഹം കഴിക്കാന്‍ തയ്യാറാകത്തതിന്റെ പേരില്‍ കാമുകിയായ സഹപ്രവര്‍ത്തകയെ കാമുകനായ അധ്യാപകന്‍ ജനത്തിരക്കേറിയ മാര്‍ക്കറ്റില്‍ പട്ടാപ്പകല്‍ കുത്തിക്കൊന്നു. ഉദയ്പൂരിന് എഴുപതു കിലോമീറ്റര്‍ അകലെ റിഷാബ്ദേവ് പട്ടണത്തിലാണ് സംഭവം. ഇരുപത്തിമൂന്നുകാരിയായ നീലം പഞ്ചലിനെയാണു ഇരുപത്തേഴുകാരനായ പിയൂഷ് ഭണ്ഡാരി കുത്തിക്കൊന്നത്.

പിയൂഷും നീലവും ഒരു വര്‍ഷത്തിലധികമായി പ്രണയത്തിലായിരുന്നു. നീലം മുമ്പു വിവാഹം ചെയ്തു ബന്ധം വേര്‍പെടുത്തിയിരുന്നു. ഈ ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്. ഒരു വര്‍ഷമായി പിയൂഷുമായി തുടരുന്ന ബന്ധത്തിനിടെ ഇരുവരും രഹസ്യമായി വിവാഹം ചെയ്തിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ ഔദ്യോഗികമായി വിവാഹം ചെയ്യാന്‍ പിയൂഷ് നിര്‍ബന്ധിച്ചപ്പോള്‍ നീലം പിന്‍വാങ്ങുകയായിരുന്നു. കുറച്ചുനാളായി ഇക്കാരണം കൊണ്ടു പിയൂഷുമായി നീലം അകല്‍ച്ച കാട്ടിയിരുന്നു. ഇതാണ് കൊലപാതകത്തിന് പിയൂഷിനെ പ്രേരിപ്പിച്ചതെന്നു കരുതുന്നതായി പൊലീസ് വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞദിവസം മാര്‍ക്കറ്റിലെത്തിയ നീലത്തെ പിന്തുടര്‍ന്നുവന്ന പിയൂഷ് ജനങ്ങളുടെ നടുവിലിട്ടു കുത്തുകയായിരുന്നു. കുത്തേറ്റു മാര്‍ക്കറ്റിലൂടെ ജീവനായി പരക്കം പാഞ്ഞ നീലത്തെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. നീലത്തെക്കുത്തിയ ശേഷം കൈയിലെ രണ്ടു ഞരമ്പുകളും മുറിച്ച പിയൂഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയില്‍ കഴിയുകയാണ് പിയൂഷ്

Top