ഞാന്‍ നല്ലപോലെ പാടിയതാണ്; സിനിമയിലെത്തിയപ്പോള്‍ യേശുദാസിന്റെ ശബ്ദത്തിലായി; എംജി ശ്രീകുമാര്‍

പിന്നണിഗാന രംഗത്തേക്ക് എത്തിയ സമയം പല വിഷമങ്ങളും നേരിട്ടുണ്ടെന്ന് എംജി പറഞ്ഞു. താന്‍ പാടിയ പാട്ട് സിനിമയിലെത്തിയപ്പോള്‍ യേശുദാസിന്റെ ശബ്ദമായിരുന്നുവെന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു. നല്ല രീതിക്കാണ് പാടിയത്, പക്ഷേ ആ പാട്ട് യേശുദാസിനെ കൊണ്ട് പാടിപ്പിക്കുകയായിരുന്നുവെന്ന് എംജി ശ്രീകുമാര്‍ പറഞ്ഞു.

എംജി ശ്രീകുമാറിന്റെ വാക്കുകള്‍:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘മധു നിര്‍മിച്ച് പി. ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത ഞാന്‍ ഏകനാണ് എന്ന ചിത്രത്തിലെ സത്യന്‍ അന്തിക്കാട് രചിച്ച ‘പ്രണയവസന്തം തളിരണിയാനായി’ എന്ന ഗാനമാണ് ഞാന്‍ ആദ്യമായി പാടുന്നത്. പാട്ടിന് സംഗീതം കൊടുത്തത് എന്റെ സഹോദരന്‍ എം.ജി. രാധാകൃഷ്ണനായിരുന്നു. ചിത്രയോടൊപ്പമായിരുന്നു ആ പാട്ട് പാടിയത്. അന്ന് ഈ പാട്ടുപുസ്തകം എന്ന സാധനമുണ്ട്. അതിനകത്തെല്ലാം തുറന്ന് നോക്കിയാല്‍ മുഴുവന്‍ യേശുദാസ്, ജാനകി, ജയചന്ദ്രന്‍. എല്ലാരുമുണ്ട് അപ്പോള്‍ ഞാനിങ്ങനെ സ്വപ്നം കണ്ടു. അതിനകത്ത് ഇങ്ങനെ അച്ചടിച്ചു വരും എം.ജി ശ്രീകുമാര്‍, ചിത്ര എന്ന്. കൂട്ടുകാരോടൊക്കെ പറഞ്ഞു. നോക്കിക്കോ ഇനി പാട്ടുപുസ്തകം വാങ്ങിക്കുമ്പോള്‍ ആയിരം യേശുദാസിന് നടുവില്‍ ഒരു എം.ജി കാണും എന്ന്.

സിനിമയിറങ്ങിയപ്പോള്‍ ആ പാട്ടു പാടിയിരിക്കുന്നത് ദാസേട്ടനാണ്. അത് എങ്ങനെ പറ്റി എന്ന് എനിക്കറിയില്ല. അതിന്റെ നിര്‍മാതാവിനും സംവിധായകനും ഒരുപക്ഷേ തോന്നിക്കാണും അത് ശരിയായില്ലെന്ന്. ചേട്ടനും ഇക്കാര്യം അറിഞ്ഞിട്ട് പോലുമില്ല. മദ്രാസിലെത്തിയപ്പോള്‍ പാട്ട് ആരോ യേശുദാസിനെക്കൊണ്ടു മാറ്റി പാടിച്ചു. അന്ന് ട്രാക്ക് അല്ലേ സംഭവം. ഞാന്‍ പാടി വച്ചിരിക്കുന്നത് ആര്‍ക്കും പാടാമല്ലോ. ഞാന്‍ മോശമായിട്ടല്ല കറക്ടായി തന്നെയല്ലേ പാടിയിരിക്കുന്നത്. ഒരുപക്ഷേ ദാസേട്ടനും അറിഞ്ഞുകാണില്ല. എന്റെ വോയ്‌സ് അന്ന് ആര്‍ക്കും അറിയില്ലല്ലോ. ഏതോ ഒരു പയ്യന്‍ ട്രാക് പാടി പോയിക്കാണും എന്ന് വിചാരിച്ച് കാണും. അങ്ങനെ പാട്ട് പുസ്തകത്തില്‍ പേരെന്ന ആ മോഹം പോയിക്കിട്ടി.

Top