ഹിന്ദു യുവതിയുമായുള്ള സൗഹൃദം: മുസ്ലീം യുവാവിന് സംഘത്തിന്റെ ക്രൂരമായ മര്‍ദ്ദനം, ജാതിവെറിയുടെ അതിക്രൂരത ക്യാമറയിലും പകര്‍ത്തി രസിച്ചു!

കാന്‍പൂര്‍: ഹിന്ദു യുവതിയുമായുള്ള സൗഹൃദം ആരോപിച്ച് ഇരുപത്തിനാലുകാരനായ യുവാവിനെ ഒരു സംഘം ആളുകള്‍ ക്രൂരമര്‍ദ്ദനത്തിനിരയാക്കി. ഉത്തര്‍പ്രദേശില്‍ കാന്‍പൂരില്‍ വെള്ളിയാഴ്ചയാണ് മനസാക്ഷിയെ നടുക്കുന്ന സംഭവം ഉണ്ടായത്. തങ്ങളുടെ സമുദായത്തില്‍ നിന്നുമുള്ള യുവതിയുമായി ബന്ധം ഉണ്ടെന്ന് ആരോപിച്ചാണ് യുവാവിനെ മര്‍ദ്ദിച്ചത്.

ജാതിവെറിയുടെ അതിക്രൂരത സംഘത്തിലൊരാള്‍ ക്യാമറയിലും പകര്‍ത്തി. മൂന്നു വര്‍ഷമായി ആ ്‌യുവതിയുമായി തനിക്കു ബന്ധമുണ്ടെന്ന് യുവാവ് വീഡിയോയില്‍ പറയുന്നത് വ്യക്തമാണ്. യുവാവ് കഴിഞ്ഞ വെള്ളിയാഴ്ച യുവതിയെ കാണാനായി റെയില്‍വേ സ്‌റ്റേഷനില്‍ എത്തുന്ന സമയത്ത് യുവാവിന്റെ പിന്നാലെ കൂടിയ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. രണ്ടു മിനിറ്റു നേരം നീണ്ടു നില്‍ക്കുന്ന വീഡിയോയില്‍ ബന്ധമുള്ള യുവതി ഹിന്ദു അല്ലെ എന്നും, എന്തു തരത്തിലുള്ള ബന്ധമാണ് നിങ്ങള്‍ തമ്മിലുള്ളതെന്നും അക്രമികള്‍ ചോദിക്കുന്നത് വ്യക്തമാണ്. യുവാവിന്റെ മറുപടിയില്‍ വീണ്ടും പ്രകോപിതരായി സംഘം അതിക്രൂരമായി മര്‍ദ്ദിക്കുന്നത് ദൃശ്യമാണ്. താന്‍ കാണിക്കുന്നതിനു കൂടുതല്‍ വില നല്‍കേണ്ടി വരുമെന്നും അക്രമികള്‍ യുവാവിനെ ഭീഷണി മുഴക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വൈറ്റ് വിങ്ങ് ഓര്‍ഗനൈസേഷന്റെ ആളുകളാണ് തന്നെ ആക്രമിച്ചതെന്നും, നീണ്ട കാലത്തിനു ശേഷമാണ് താന്‍ യുവതിയുമായി കൂടിക്കാഴ്ച നടത്തിയതെന്നും യുവാവ് ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.ഈ വീഡിയോ പുറത്തായതിനു പിന്നാലെ തൊട്ടടുത്ത ദിവസം ഒരു സംഘം ആളുകള്‍ ആക്രമിച്ച മുസ്ലീം യുവാവിനെ സിഖ് പോലീസ് ഓഫീസര്‍ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു.

Top