ഫ്‌ളോറിഡ വെടിവയ്പ്പ്: കുറ്റവാളിയുടേത് വിചിത്രമൊഴി; പിശാചുക്കള്‍ തന്റെ ഉള്ളിലിരുന്ന് തന്ന നിര്‍ദ്ദേശമെന്ന് ക്രൂസ്

വാഷിംഗ്ടണ്‍: ഫ്ളോറിഡയിലെ പാര്‍ക് ലാന്‍ഡിലെ സ്‌കൂളില്‍ വെടിവെയ്പ് നടത്തിയ നിക്കോളാസ് ക്രൂസ് നല്‍കുന്നത് വിചിത്രമൊഴി. തന്റെ തലയ്ക്കകത്ത് നിന്ന് ലഭിച്ച നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ആക്രമണം നടത്തിയതെന്ന മൊഴി. കുട്ടികളടക്കം 17 പേരാണ് ക്രൂസിന്റെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്.

പിശാചുക്കളാണ് തന്റെ ഉള്ളിലിരുന്ന് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതെന്നാണ് പത്തൊമ്പതുകാരന്‍ പോലീസിന് നല്കിയ മൊഴി. അച്ചടക്കനടപടികളുടെ ഭാഗമായി സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ഥിയാണ് ക്രൂസ്. ഇതിലുള്ള വൈരാഗ്യമാണ് ഇയാളെക്കൊണ്ട് കൃത്യം ചെയ്യിച്ചതെന്നാണ് പോലീസ് ഭാഷ്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബുധനാഴ്ച്ച പ്രാദേശികസമയം വൈകുന്നേരം മൂന്ന് മണിയോടെയാണ് വെടിവെയ്പ്പുണ്ടായത്. തോക്കുമായി എത്തിയ ക്രൂസ് യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു. സ്‌കൂളിന് പുറത്ത് മൂന്നു പേരെ വെടിവച്ച ശേഷം സ്‌കൂളില്‍ കടന്ന് 12 പേരെക്കൂടി കൊല്ലുകയായിരുന്നു.

Top